Just In
- 7 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 8 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 8 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 9 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടോര്‍സൈക്കിള്‍ സബ്സിഡി പ്രഖ്യാപിച്ച് ജോയ് ഇ-ബൈക്ക്
ഇലക്ട്രിക് വാഹന വില്പന മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ വന്‍ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് പിന്തുണയുമായി വിവിധ സംസ്ഥാന സര്‍ക്കാരുകളും രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തിഗത സബ്സിഡികള്‍ പ്രഖ്യാപിക്കുന്നു. FAME II നയത്തില്‍ വരുത്തിയ പരിഷ്കരണത്തെത്തുടര്‍ന്ന്, സംസ്ഥാനങ്ങള്‍ വിശാലമായ ആനുകൂല്യങ്ങളാണ് പ്രഖ്യാപിക്കുന്നത്. അത്തരമൊരു പദ്ധതി പ്രഖ്യാപിച്ച ഏറ്റവും പുതിയ സംസ്ഥാനമാണ് ഗുജറാത്ത്.
സംസ്ഥാനത്ത് ഇവി വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ ഇവികളോടുള്ള താല്പര്യം വര്‍ധിപ്പിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്ത് എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി (GEDA) 2021-22 സബ്സിഡി പ്രോഗ്രാമിന് ജോയ് ഇ-ബൈക്ക് അനുമതി പ്രഖ്യാപിച്ച് ഇപ്പോള്‍ രംഗത്തെത്തി.
ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് മുതല്‍ കോളേജുകളിലുള്ളവര്ക്ക് വരെ ജോയ്-ബൈക്ക് ബ്രാന്‍ഡിലെ നാല് മോഡലുകളില്‍ ഏതെങ്കിലും ഒരെണ്ണം വാങ്ങുമ്പോള്‍ 12,000 രൂപവരെ സബ്സിഡി ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ജോയ് ഇ-ബൈക്ക് ജനറല്‍ നെക്സ്റ്റ് (ഇലക്ട്രിക് സ്കൂട്ടര്‍), വുള്‍ഫ് (ഇലക്ട്രിക് സ്കൂട്ടര്‍), ഗ്ലോബ് (ഇലക്ട്രിക് സ്കൂട്ടര്‍), മോണ്‍സ്റ്റര്‍ (ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍) എന്നിവയാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന നാല് മോഡലുകള്‍. 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്സിഡി ബാധകമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇവി പോളിസി രൂപരേഖ പ്രകാരം, എല്ലാ ഇലക്ട്രിക് റിക്ഷകളും വാങ്ങുന്നതിന് സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. 5,000 ഇ-റിക്ഷകളില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 48,000 രൂപ വരെ സബ്സിഡിയുടെ സ്കീം ആനുകൂല്യങ്ങള്‍ ലഭിക്കും.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രധാന പരിഹാരമായാണ് ഇലക്ട്രിക് വാഹനങ്ങളെ കാണുന്നത്. അവ അന്തരീക്ഷ മലിനീകരണം, ഫോസില്‍ ഇന്ധന ആശ്രയത്വം, ഊര്‍ജ്ജ പാഴാക്കല്‍, ഹരിതഗൃഹ വാതക ഉദ്വമനം എന്നിവ കുറയ്ക്കുന്നു.
കൂടാതെ, കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനുള്ള പ്രധാന പരിഹാരമായി ഈ സാങ്കേതികവിദ്യ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, FAME I നയത്തിന് കീഴില്‍ ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ വികസനം മന്ദഗതിയിലാണ്. ഈ സുസ്ഥിര ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നത് ഒറ്റരാത്രികൊണ്ട് ഫലപ്രാപ്തിയിലെത്തുന്ന ഒന്നല്ല.
ഇന്ന് ചെയ്യുന്ന പ്രവൃത്തികള്‍ ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന ഇവികളുടെ ദ്രുതഗതിയിലുള്ള അഡാപ്ഷന്റെ ഭാവി രൂപപ്പെടുത്താന്‍ സഹായിക്കും. ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സജ്ജീകരിക്കുന്നതിന് പിന്തുണ നല്കുന്നതിലേക്ക് സമീപകാല പ്രഖ്യാപനങ്ങള്‍ വിരല്‍ ചൂണ്ടുന്നു. എന്നിരുന്നാലും, ഗതാഗതത്തിന്റെ വൈദ്യുതീകരണം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പാക്കാന്‍ ഈ പ്രതിജ്ഞാബദ്ധത മാത്രം പര്യാപ്തമല്ല.
ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങള്‍ സാമ്പത്തിക ഗതാഗത മാര്‍ഗ്ഗമായി കണക്കാക്കപ്പെടുന്നു. ഇപ്പോള്‍, മറ്റ് കാര്യങ്ങളില്‍, വായു മലിനീകരണ നിരക്ക് പരിഹരിക്കുക എന്നതാണ് ലക്ഷ്യം. വ്യത്യസ്ത അളവിലുള്ള മലിനീകരണമുള്ള വിവിധ നഗരങ്ങള്‍ സര്‍ക്കാരുകള്‍ തിരിച്ചറിയുന്നു.
കുറഞ്ഞ മലിനീകരണ യാത്രാമാര്‍ഗ്ഗ പരിഹാരങ്ങള്‍ ഉപയോഗിച്ച് നിര്‍മാതാക്കള്‍ ഇലക്ട്രിക് ശ്രേണിയിലേക്ക് മാറാനൊരുങ്ങുകയാണ്. ഈ ആവശ്യം കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍ബന്ധിതമായിരുന്ന ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് നിര്‍മാതാക്കള്‍ക്ക് കര്‍ശനമായ സമയപരിധി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. ഇപ്പോള്‍, ഭാവിയിലെ പരിവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുങ്ങുന്നു, അത് വരും കാലങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.