Just In
- just now തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- 1 hr ago മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- 13 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 15 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
Don't Miss
- News ദിലീപ് ശ്രമിച്ചത് അതിനായിരുന്നു': നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ടിബി മിനി
- Sports IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി
- Lifestyle സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടോര്‍സൈക്കിള്‍ സബ്സിഡി പ്രഖ്യാപിച്ച് ജോയ് ഇ-ബൈക്ക്
ഇലക്ട്രിക് വാഹന വില്പന മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ വന്‍ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് പിന്തുണയുമായി വിവിധ സംസ്ഥാന സര്‍ക്കാരുകളും രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തിഗത സബ്സിഡികള്‍ പ്രഖ്യാപിക്കുന്നു. FAME II നയത്തില്‍ വരുത്തിയ പരിഷ്കരണത്തെത്തുടര്‍ന്ന്, സംസ്ഥാനങ്ങള്‍ വിശാലമായ ആനുകൂല്യങ്ങളാണ് പ്രഖ്യാപിക്കുന്നത്. അത്തരമൊരു പദ്ധതി പ്രഖ്യാപിച്ച ഏറ്റവും പുതിയ സംസ്ഥാനമാണ് ഗുജറാത്ത്.
സംസ്ഥാനത്ത് ഇവി വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ ഇവികളോടുള്ള താല്പര്യം വര്‍ധിപ്പിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്ത് എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി (GEDA) 2021-22 സബ്സിഡി പ്രോഗ്രാമിന് ജോയ് ഇ-ബൈക്ക് അനുമതി പ്രഖ്യാപിച്ച് ഇപ്പോള്‍ രംഗത്തെത്തി.
ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് മുതല്‍ കോളേജുകളിലുള്ളവര്ക്ക് വരെ ജോയ്-ബൈക്ക് ബ്രാന്‍ഡിലെ നാല് മോഡലുകളില്‍ ഏതെങ്കിലും ഒരെണ്ണം വാങ്ങുമ്പോള്‍ 12,000 രൂപവരെ സബ്സിഡി ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ജോയ് ഇ-ബൈക്ക് ജനറല്‍ നെക്സ്റ്റ് (ഇലക്ട്രിക് സ്കൂട്ടര്‍), വുള്‍ഫ് (ഇലക്ട്രിക് സ്കൂട്ടര്‍), ഗ്ലോബ് (ഇലക്ട്രിക് സ്കൂട്ടര്‍), മോണ്‍സ്റ്റര്‍ (ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍) എന്നിവയാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന നാല് മോഡലുകള്‍. 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്സിഡി ബാധകമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇവി പോളിസി രൂപരേഖ പ്രകാരം, എല്ലാ ഇലക്ട്രിക് റിക്ഷകളും വാങ്ങുന്നതിന് സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. 5,000 ഇ-റിക്ഷകളില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 48,000 രൂപ വരെ സബ്സിഡിയുടെ സ്കീം ആനുകൂല്യങ്ങള്‍ ലഭിക്കും.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രധാന പരിഹാരമായാണ് ഇലക്ട്രിക് വാഹനങ്ങളെ കാണുന്നത്. അവ അന്തരീക്ഷ മലിനീകരണം, ഫോസില്‍ ഇന്ധന ആശ്രയത്വം, ഊര്‍ജ്ജ പാഴാക്കല്‍, ഹരിതഗൃഹ വാതക ഉദ്വമനം എന്നിവ കുറയ്ക്കുന്നു.
കൂടാതെ, കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനുള്ള പ്രധാന പരിഹാരമായി ഈ സാങ്കേതികവിദ്യ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, FAME I നയത്തിന് കീഴില്‍ ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ വികസനം മന്ദഗതിയിലാണ്. ഈ സുസ്ഥിര ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നത് ഒറ്റരാത്രികൊണ്ട് ഫലപ്രാപ്തിയിലെത്തുന്ന ഒന്നല്ല.
ഇന്ന് ചെയ്യുന്ന പ്രവൃത്തികള്‍ ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന ഇവികളുടെ ദ്രുതഗതിയിലുള്ള അഡാപ്ഷന്റെ ഭാവി രൂപപ്പെടുത്താന്‍ സഹായിക്കും. ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സജ്ജീകരിക്കുന്നതിന് പിന്തുണ നല്കുന്നതിലേക്ക് സമീപകാല പ്രഖ്യാപനങ്ങള്‍ വിരല്‍ ചൂണ്ടുന്നു. എന്നിരുന്നാലും, ഗതാഗതത്തിന്റെ വൈദ്യുതീകരണം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പാക്കാന്‍ ഈ പ്രതിജ്ഞാബദ്ധത മാത്രം പര്യാപ്തമല്ല.
ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങള്‍ സാമ്പത്തിക ഗതാഗത മാര്‍ഗ്ഗമായി കണക്കാക്കപ്പെടുന്നു. ഇപ്പോള്‍, മറ്റ് കാര്യങ്ങളില്‍, വായു മലിനീകരണ നിരക്ക് പരിഹരിക്കുക എന്നതാണ് ലക്ഷ്യം. വ്യത്യസ്ത അളവിലുള്ള മലിനീകരണമുള്ള വിവിധ നഗരങ്ങള്‍ സര്‍ക്കാരുകള്‍ തിരിച്ചറിയുന്നു.
കുറഞ്ഞ മലിനീകരണ യാത്രാമാര്‍ഗ്ഗ പരിഹാരങ്ങള്‍ ഉപയോഗിച്ച് നിര്‍മാതാക്കള്‍ ഇലക്ട്രിക് ശ്രേണിയിലേക്ക് മാറാനൊരുങ്ങുകയാണ്. ഈ ആവശ്യം കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍ബന്ധിതമായിരുന്ന ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് നിര്‍മാതാക്കള്‍ക്ക് കര്‍ശനമായ സമയപരിധി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. ഇപ്പോള്‍, ഭാവിയിലെ പരിവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുങ്ങുന്നു, അത് വരും കാലങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.