Just In
- 46 min ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 1 hr ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 2 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- 2 hrs ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
Don't Miss
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Movies ഇതൊക്കെ ഒരു ഗെയ്മല്ലേ; ശ്രീതുവിനെ കാണാന്‍ നല്ല ഭംഗിയല്ലേ...; അര്‍ജുന്റെ അമ്മ പറയുന്നു
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
Ola S1 Electric സ്‌കൂട്ടറിനായുള്ള പേയ്‌മെന്റ് വിൻഡോ ഇന്ന് 6 മണി മുതൽ, കൂടുതൽ അറിയാം
ഇരുചക്ര വാഹനങ്ങൾ എങ്ങനെയായിരിക്കണമെന്ന് ഏറെ സ്വപ്‌നങ്ങൾ സമ്മാനിച്ചവരാണ് ഓല. എന്നാൽ ഉപഭോക്താക്കളുടെ കൈയ്യിലെത്തി തുടങ്ങിയപ്പോൾ മുതൽ സ്‌കൂട്ടറുകൾക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതും.
എന്തായാലും 2022 ജനുവരി 21-ന് S1 ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള അവസാന പേയ്‌മെന്റ് വിൻഡോ തുറക്കുമെന്ന് ഓല ഇലക്ട്രിക് പ്രഖ്യാപിച്ചു. ഇന്നു വൈകുന്നേരം 6 മണി മുതൽ ഓല ആപ്പിൽ പേയ്‌മെന്റ് വിൻഡോ തുറക്കും. 20,000 രൂപ അഡ്വാൻസായി അടച്ചവർക്കാണ് ഇത് തുറന്നിരിക്കുന്നത്.
S1 ഇലക്‌ട്രിക്കിന് ഇന്ത്യൻ വിപണിയില്‍ ഒരു ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയും ഉയര്‍ന്ന വേരിയന്റായ S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. എന്നാൽ കേന്ദ്ര, സംസ്ഥാന സബ്‌സിഡികൾ വഴി വില ഇനിയും കുറയാനും സാധ്യതയുണ്ട്.
അടിസ്ഥാന മോഡലായ S1 പതിപ്പിനായുള്ള ഉത്പാദനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഓല ഇലക്ട്രിക് തീരുമാനിച്ചിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാവ് അതിന്റെ സാധ്യതയുള്ള വാങ്ങുന്നവരെ ഒരു ഇമെയിൽ വഴി അപ്‌ഡേറ്റ് അറിയിച്ചിട്ടുണ്ട്.
ഭൂരിഭാഗം ഉപഭോക്താക്കളും കൂടുതൽ ചെലവേറിയതും ലോഡുചെയ്തതുമായ S1 പ്രോ വാങ്ങിയതായി അവകാശപ്പെടുന്നതിനാൽ ഈ മോഡൽ താൽക്കാലികമായി നിർത്തിവെച്ചതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. S1 പതിപ്പിനായി പണമടച്ച ഉപഭോക്താക്കൾക്ക് S1 പ്രോയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്‌ഷനുണ്ട്. എന്നാൽ ഇതിനായി അധിക പണം നൽകണം.
ദൈനംദിന ആവശ്യങ്ങൾക്ക് S1 മതിയാകുമെങ്കിലും S1 പ്രോ വാങ്ങുന്നവർക്ക് നിരവധി അധിക ആനുകൂല്യങ്ങൾ ലഭിക്കും. എൻട്രി ലെവൽ പതിപ്പായ S1 മോഡലിന് 2.8 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ലഭിക്കുമ്പോള്‍ ടേപ്പ് വേരിയന്റായ S1 പ്രോയ്ക്ക് ഒരു വലിയ 3.97 kWh ബാറ്ററി പായ്ക്കാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.
S1 ഇലക്ട്രിക് സ്‌കൂട്ടർ ഉപഭോക്താവിന് പൂർണ ചാർജിൽ 121 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ഓല ഇലക്‌ട്രിക് അവകാശപ്പെടുന്നത്. അതേസമയം ടോപ്പ് S1 പ്രോ പതിപ്പ് 180 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നും ബ്രാൻഡ് പറയുന്നു. എന്നാൽ ഇതിലും കൂടുതൽ ലഭിച്ചതും കുറവു ലഭിച്ചതുമായിട്ടുള്ള ഉടമകളുടെ പ്രതികരണങ്ങളും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്.
അതേസമയം മോശം ഡെലിവറി ടേൺ എറൗണ്ടും ഡെലിവറി തീയതിയിൽ വ്യക്തതയില്ലായ്മയും കാരണം ഒല ചില പ്രതികൂല പ്രതികരണങ്ങൾ ഓല ഇലക്‌ട്രിക് നേരിടുന്നുണ്ട്. കൂടാതെ മൊത്തത്തിലുള്ള വിൽപ്പനയുടെയും വിൽപ്പനാനന്തര അനുഭവത്തിന്റെയും കാര്യത്തിൽ ബ്രാൻഡ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടില്ല. പ്രതിദിനം 1,000 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടർ നിർമിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പോയ വർഷം ഓഗസ്റ്റിലാണ് ഇലക്‌ട്രിക് സ്‌കൂട്ടറുകളായ S1, S1 പ്രോ എന്നിവ യഥാക്രമം 99,999 രൂപ.്ക്കും, 1,29,999 രൂപയ്ക്കും കമ്പനി പുറത്തിറക്കി ഗ്രീൻ മൊബിലിറ്റി സ്‌പെയ്‌സിലേക്ക് കടന്നുവന്നത്. എന്നാൽ ആഗോളതലത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉൽപ്പന്നങ്ങളുടെ ഡെലിവറി സെമി കണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമം കാരണം ടൈംലൈനുകൾ മാറ്റിവെച്ചിരുന്നു.
499 രൂപയ്ക്ക് ബുക്കിംഗ് ആരംഭിച്ചതിന് ശേഷം ഒക്ടോബറിൽ ഡെലിവറി ആരംഭിക്കാനാണ് ഓല ആദ്യം പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് നവംബറിലേക്കും തുടർന്ന് ഡിസംബർ രണ്ടാം പകുതിയിലേക്കും മാറ്റുകയായിരുന്നു. പിന്നീട് സെപ്റ്റംബറിൽ ഓല ഇലക്ട്രിക് ഓൺലൈൻ വാങ്ങൽ പ്രക്രിയ ആരംഭിച്ചപ്പോൾ വിൽപ്പനയുടെ ആദ്യ ദിവസം തന്നെ 600 കോടിയിലധികം രൂപയുടെ സ്കൂട്ടറുകൾ വിറ്റതായി പ്രഖ്യാപിച്ചിരുന്നു.
ഇക്കാര്യങ്ങളിലെല്ലാം മികവ് തെളിയിച്ചപ്പോൾ ഡെലിവറി സമയത്താണ് കമ്പനി പ്രതീക്ഷകൾക്കൊത്ത് ഉയരാതിരുന്നത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ 500 ഏക്കർ വിസ്തൃതിയിലാണ് ഒല ഇലക്ട്രിക് S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമിക്കുന്നത്.
ഓല ഫ്യൂച്ചർഫാക്‌ടറി എന്ന് പേരിട്ടിരിക്കുന്ന ഈ സൗകര്യത്തിന് അതിന്റെ പ്രാരംഭ ഘട്ടത്തിൽ 2 ദശലക്ഷം ഇ-സ്‌കൂട്ടറുകൾ നിർമിക്കാനും ഭാവിയിൽ 10 ദശലക്ഷം യൂണിറ്റുകൾ വരെ ഉത്പാദിപ്പിക്കാനും കഴിയുമെന്ന് ഓല നേരത്തെ പറഞ്ഞിരുന്നു. ഏകദേശം 10,000 വനിതാ ജീവനക്കാരെയാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി നിയോഗിച്ചിരിക്കുന്നത്.
ഇന്ത്യയിലുടനീളം ഹൈപ്പര്‍ചാര്‍ജര്‍ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനവും ഓല ഇലക്‌ട്രിക് തുടങ്ങിയിട്ടുണ്ട്. കമ്പനി പറയുന്നത് അനുസരിച്ച് ഈ ചാർജിംഗ് സംവിധാനത്തിലൂടെ വെറും 18 മിനിറ്റിനുള്ളില്‍ 0 മുതല്‍ 50 ശതമാനം വരെ സ്‌കൂട്ടറിന്റെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ്. രണ്ട് ഇലക്‌ട്രിക് സ്കൂട്ടറുകൾക്കും അവയുടെ ആദ്യ OTA സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടൻ ലഭിച്ചേക്കില്ലെന്നും ഓല അടുത്തിടെ പറഞ്ഞു.
സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉപഭോക്താക്കളിലേക്ക് എത്താൻ മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അതായത് ജൂൺ മാസത്തോടെ ഇലക്‌ട്രിക് സ്‌കൂട്ടറുകളിലേക്ക് ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ്, നാവിഗേഷൻ തുടങ്ങിയ നഷ്‌ടമായ സവിശേഷതകൾ വരുമെന്ന് ചുരുക്കം.