പറഞ്ഞതൊന്നും നാനോയിലില്ല, ടാറ്റ പിഴയൊടുക്കണം

Tata Nano
സര്‍വീസ് ബുക്‍ലെറ്റില്‍ പറഞ്ഞ സവിശേഷതകളില്ലാതെ ഉപഭോക്താവിന് നാനോ കാര്‍ നല്‍കിയതിന് ടാറ്റ മോട്ടോഴ്‍സിന് കോടതിച്ചെലവടക്കം പിഴ വിധിച്ചു. ലുധിയാന ജില്ലാ ഉപഭോക്തൃ കോടതിയാണ് പിഴയിട്ടത്. 10,000 രൂപ പിഴയും 3,000 രൂപ ചെലവുമാണ് ഉര്‍മിള്‍ ഛബ്ര എന്ന പരാതിക്കാരിക്ക് വേണ്ടി ടാറ്റ കോടതിയില്‍ ഒടുക്കേണ്ടത്.

ടാറ്റ നാനോ സി എക്സ് പതിപ്പിന് വേണ്ടി ലുധിയാനയിലെ ദാദ മോട്ടോഴ്സ് വഴി ഉര്‍മിള്‍ അപേക്ഷിച്ചത്. ബുക്കിംഗ് തുകയിനത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി 1.20 ലക്ഷം രൂപ നല്‍കുകയും ചെയ്തു. ജൂലായില്‍ അപേക്ഷ നല്‍കിയപ്പോള്‍ സെപ്തംബറില്‍ ഡെലിവറി നടക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ ഡിസംബറില്‍ മാത്രമാണ് തനിക്ക് കാര്‍ ലഭിച്ചതെന്ന് ഉര്‍മിള്‍ ചൂണ്ടിക്കാട്ടി. ലഭിച്ച കാറിലാകട്ടെ പറഞ്ഞ സവിശേഷതകളൊന്നും തന്നെ കാണാനുമില്ല.

ട്രിപ് മീറ്റര്‍ റീസെറ്റ് നോബ്, ട്രിപ് മീറ്റര്‍ ഓഡോമീറ്റര്‍, ആന്‍റിഗ്ലയര്‍ ഇന്നര്‍‍വ്യു മിറര്‍, മാസികകളും പുസ്തകങ്ങളും വെക്കാനുള്ള യൂട്ടിലിറ്റി പോക്കറ്റുകള്‍, റിയര്‍ സീറ്റ് ബെല്‍റ്റുകള്‍ എന്നീ സവിശേഷതകള്‍ കാറില്‍ ഉണ്ടാകുമെന്ന് മാന്വലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവയൊന്നും തന്നെ ഇല്ലാതെയാണ് കാര്‍ ഉര്‍മിളയ്ക്ക് ലഭിച്ചത്.

കമ്പനിക്ക് ഇതുസംബന്ധിച്ച പരാതികള്‍ പലവട്ടം അയച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഉല്‍മിള്‍ ബോധിപ്പിച്ചു. അവസാനത്തെ കത്തിന് ടാറ്റ മറുപടി നല്‍കിയത് മേല്‍പറഞ്ഞ സവിശേഷതകള്‍ എല്‍ എക്സ് പതിപ്പിന് മാത്രമേ നല്‍കുന്നുള്ളൂവെന്നാണ്.

45 ദിവസത്തിനകം പിഴയൊടുക്കാനാണ് ടാറ്റയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, September 27, 2011, 12:38 [IST]
English summary
The district consumer forum has directed Tata Motors to pay a compensation of Rs 10,000 and Rs 3,000 as litigation charges to a city resident for failing to provide all features in a car sold to her.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X