ദുരൂഹതകൾ മറനീക്കി പതിനെട്ടാം നൂറ്റാണ്ടിൽ തിരോധാനമായ കപ്പൽ വെളിപ്പെട്ടു!!!
ഏതാണ്ട് 200 വർഷങ്ങൾക്ക് മുൻപ് കാണാതായി എന്നുപറയപ്പെടുന്ന 'ലേഡി വാഷിംഗ്ടൺ' എന്ന പായകപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. കായലിനടിയിൽ സർവെ നടത്തവെ മൂന്നംഗ സംഘങ്ങളാണ് തെക്കെ അമേരിക്കയിലെ വലിയതടാകങ്ങളിലൊന്നായ ലേക്ക് ഓൺടാരിയോയിൽ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ആധുനിക എഞ്ചിനിയറിങിനെയും അമ്പരിപ്പിക്കുന്ന പനാമ കനാൽ അത്ഭുദം
പതിനെട്ടാം നൂറ്റാണ്ടിൽ കാണാതായ പായകപ്പലിനെ കുറിച്ചുള്ള വിവരം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സർവെ സംഘങ്ങൾ പുറത്ത് വിട്ടത്. ന്യൂയോർക്കിലെ ഓസ്വെഗോ തീരപ്രദേശത്തിനടുത്തായിട്ടാണ് കപ്പൽ അവശിഷ്ടങ്ങൾ കണ്ടെടുത്തത്.

1803കാലഘട്ടത്തിൽ ഉണ്ടായ കനത്ത കൊടുങ്കാലിറ്റിൽ അകപ്പെട്ടായിരുന്നു ചരക്ക് വഹിച്ച് കൊണ്ടുപോയിരുന്ന ഈ പായകപ്പൽ കാണാതായത്.

തെക്കെ അമേരിക്കയിലെ പെനെൻസിൽവാനിയിൽ നിർമിച്ച ആദ്യത്തേ കപ്പലായിരുന്നുവിത് എന്നുമാത്രമല്ല ഓൺടാരിയോ, എരെ തടാകങ്ങളിൽ ആദ്യമായി യാത്രയാരംഭിച്ച കപ്പൽ എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ കപ്പലിന്.

53അടി നീളമുള്ള പായകപ്പൽ 1798 ൽ ആയിരുന്നു കന്നിയാത്ര നടത്തിയത്. കൊടുങ്കാറ്റിൽ അകപ്പെടും മുൻപെ 1803 നവംബർ ആറാം തീയതി നടത്തിയതായിരുന്നു കപ്പലിന്റെ ഏറ്റവും ഒടുവിലത്തെ യാത്ര.

അക്കാലത്ത് കച്ചവടാവശ്യത്തിനായി ചരക്കും കച്ചവടക്കാരേയും വഹിച്ചുള്ള യാത്രക്കായിരുന്നു ലേഡി വാഷിംടൺ എന്ന പായകപ്പലിനെ ഉപയോഗിച്ചിരുന്നത്.

അഞ്ചോളം വരുന്ന കച്ചവടക്കാരും ചരക്കുമായി നയാഗരയിൽ നിന്നും കിങ്സ്റ്റണിലേക്ക് പോകും വഴിയാണ് വാഷിംഗ്ടൺ ദുരന്തത്തിലകപ്പെടുന്നത്.

ഇന്ത്യയിൽ നിന്നുള്ള ചരക്ക് വഹിച്ച് പോകുമ്പോൾ അമിതഭാരം മൂലമാണ് കൊടുങ്കാറ്റിൽപ്പെട്ട കപ്പൽ മറിഞ്ഞതെന്നാണ് അക്കാലത്ത് രേഖപ്പെടുത്തിയിരുന്നത്.

സർവെ പ്രകാരം തടാകത്തിനടിയിൽ നിന്നും കണ്ടെടുക്കുന്ന ഏറ്റവും പഴക്കമേറിയ കപ്പലാണ് ലേഡി വാഷിംഗ്ടൺ.

കപ്പലിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും മൂന്ന് യാത്രക്കാരും അടങ്ങുന്ന മുഴുവനാളുകളും ദുരന്തത്തിൽ മരണപ്പെട്ടു. കൂടാതെ 20,000ഡോളർ വിലമതിക്കുന്ന ചരക്കകുളും ഇതോടൊപ്പം നശിച്ചു.

ഓൺടാരിയോ തടാകത്തിന്റെ അടിത്തട്ടിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെത്താനുപയോഗിക്കുന്ന സൈഡ് സ്കാൻ സോണാർ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഈ തടാകത്തിൽ നിന്നും ലഭിച്ച എണ്ണായിരത്തോളം കപ്പൽ അവശിഷ്ടങ്ങളിൽ ഒന്നാണിതെന്നാണ് സർവെ സംഘങ്ങൾ വ്യക്തമാക്കുന്നത്.

കപ്പൽ തുരുമ്പെടുത്ത് പായൽ മൂടിയ നിലയിലായിരുന്നു കാണപ്പെട്ടത് കപ്പലിന്റെ ക്യാബിനും പരിപൂർണമായി നശിച്ചിരുന്നു.

ലേഡി വാഷിംഗ്ടണിന്റെ രേഖാചിത്രങ്ങളൊന്നുമില്ലാത്തതിനാൽ ഈ കണ്ടെത്തലുകൾ അമേരിക്കൻ വിപ്ലവക്കാലത്തെ കപ്പൽ നിർമാണരീതിയേയും ഡിസൈനിനെ കുറിച്ചും മനസിലാക്കുന്നതിന് ചരിത്രക്കാരന്മാർക്ക് സഹായകമാകുമെന്നാണ് സർവെ സംഘങ്ങൾ വിലയിരുത്തുന്നത്.

നിഗൂഢതകളുടെ കാടുകേറിയ വൻ കാർ ശ്മശാനം വെളിപ്പെട്ടപ്പോൾ

നടുക്കടലിൽ ഭീതി പരത്തി 'ഗോസ്റ്റ് കപ്പലുകൾ'


Click it and Unblock the Notifications








