ഇന്ത്യ സൂര്യനിലേക്ക് കുതിക്കുന്നു 'ആദിത്യ'നിലൂടെ...
ചൊവ്വയിലേക്കുള്ള മംഗല്‍യാന്റെ വിജകരമായ ദൗത്യത്തിനു ശേഷം ഇന്ത്യ സൂര്യനെ ലക്ഷ്യം വെയ്ക്കുന്നു. സൂര്യന്റെ പ്രഭാമണ്ഡലത്തെക്കുറിച്ച് പഠിക്കാൻ 'ആദിത്യ 1' എന്ന പേരിലുള്ള സൂര്യപര്യവേഷണ പദ്ധതി അതിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നു. ഈ ദൗത്യത്തിന് അന്തിമ രൂപം നൽകാൻ വരുംദിവസങ്ങളില്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സില്‍ ഗവേഷകരുടെ ഒരു സമ്മേളനം നടക്കുന്നതായിരിക്കും.
ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു
സൂര്യന്റെ പ്രഭാമണ്ഡലത്തെക്കുറിച്ച് പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന ആദ്യ പര്യവേഷണ പേടകമാണ് ആദിത്യ. 2019- 2020ഓടുകൂടി വിക്ഷേപണം നടത്തുമെന്നാണ് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിക്കുന്നത്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ ആണ് സൂര്യ പര്യവേക്ഷണത്തിനുള്ള ഈ ഉപഗ്രഹത്തിന്റെ രൂപകല്പനയും നിർമാണവും നടത്തിയിട്ടുള്ളത്. ആദിത്യ 1ന്റെ വിക്ഷേപണ ചുമതലയും ഇസ്റോയ്ക്ക് തന്നെയാണ്.

സോളാർ കോറോണ അഥവാ സൗര്യ പ്രഭാമണ്ഡലം ക്രമാതീതമായി ചൂടുപിടിക്കുന്നതിന്റെ കാരണം കണ്ടെത്തുകയാണ് ആദിത്യ 1 പ്രധാനമായും ലക്ഷ്യമിടുന്നത്.

സൗര്യ പരിവേഷണ ഉപഗ്രഹമായ ആദിത്യ 1 ൽ അത്യാധുനിക സോളാര്‍ കൊറോണഗ്രാഫ് ഉൾപ്പെടുത്തിയിട്ടുണ്ട്.

സൗര്യപരിവേഷണത്തിന് സഹായകമാകുന്ന സോളാര്‍ കൊറോണഗ്രാഫിന്റെ രൂപകല്പന ഇതിനകം തന്നെ പൂർത്തീകരിക്കുകയും ചെയ്തു.

പിഎസ്എൽവി ഉപഗ്രഹ വാഹിനി ഉപയോഗിച്ചായിരിക്കും ഭൂമിയിൽ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള പോളാര്‍ ഭ്രമണപഥത്തിലേക്ക് ആദിത്യനെ എത്തിക്കുക.

400കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന്റെ നിർമാണ ചിലവ് 50കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഉപദേശക സമിതി 2008 ല്‍ മുന്നോട്ടുവെച്ചതായിരുന്നു ഈ ആശയം.

2008 നവംബര്‍ 10 ന് ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി അന്നത്തെ ഇസ്റോ മേധാവി ജി.മാധവൻ വ്യക്തമാക്കിയിരുന്നു.

2012-13 കാലത്തായിരുന്നു ആദിത്യ വിക്ഷേപിക്കാനുള്ള പദ്ധതിയുണ്ടായിരുന്നത്. എന്നാൽ ചൊവ്വാദൗത്യത്തിന് കൂടുതല്‍ ശ്രദ്ധ നൽകേണ്ടി വന്നതിനാൽ ഈ ദൗത്യം പൂർത്തിയാക്കാൻ ഇസ്റോയ്ക്ക് കഴിഞ്ഞില്ല.

2019-2020 കളോടു കൂടി ആദിത്യ 1 സൂര്യനെ ലക്ഷ്യം വെച്ചുള്ള ദൗത്യമാരംഭിക്കുമെന്നാണ് ഇസ്റോ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

സൂര്യന്റെ പ്രഭാമണ്ഡലത്തെ കുറിച്ച് ശാസ്ത്രലോകത്തിന് ഇപ്പോഴും പൂര്‍ണമായി പഠിക്കാൻ കഴിഞ്ഞിട്ടില്ല.

എന്നാൽ സൗരപ്രഭാമണ്ഡലത്തിൽ ഈ കൊടും താപനില ഉണ്ടാകുന്നതെങ്ങനെ എന്നാണ് ആദിത്യയിലെ സോളാര്‍ കൊറോണഗ്രാഫ് പഠന വിധേയമാക്കുക.

സൗരപ്രഭാമണ്ഡലത്തിലെ അതിശക്തമായ സൗരവാത പ്രവാഹത്തെ കുറിച്ചുള്ള സംഗതികളും ആദിത്യയുടെ പഠനത്തിലുള്‍പ്പെടും.

ഇതൊടൊപ്പം ചാന്ദ്രയാന്‍ 2 യാഥാര്‍ഥ്യമാവുന്നു എന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. 2017-2018 ലായിരിക്കും ചാന്ദ്രയാന്‍ 2 വിക്ഷേപിക്കുക.

മാസംതോറും ഒരു ഉപഗ്രഹമെന്ന കണക്കിന് അടുത്ത നാല് വർഷത്തിനുള്ളിൽ 70 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള പദ്ധതിയിലാണ് ഇസ്റോ.

ഒന്നര വർഷത്തെ ചരിത്രദൗത്യം പൂർത്തിയാക്കി സോളാർ ഇംപൾസ്

ഏവിയേഷനിൽ പുതുയുഗത്തിന് തുടക്കമിട്ട് നാസയുടെ ഇലക്ട്രിക് വിമാനം


Click it and Unblock the Notifications








