Just In
- 43 min ago സ്കൂട്ടറിനേക്കാൾ ലാഭമാണല്ലോ, 70 കി.മീ. വരെ റേഞ്ചുള്ള ഇലക്ട്രിക് സൈക്കിളുമായി ഹീറോ
- 1 hr ago വിദേശ മലയാളികളുടെ ശ്രദ്ധയ്ക്ക്, സർപ്രൈസ് വെളളപ്പൊക്കത്തിൽ നിന്ന് വാഹനം എങ്ങനെ സംരക്ഷിക്കാം
- 2 hrs ago 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
- 2 hrs ago ഹൈലക്സിനെ ആണിയടിച്ച് ചുവരിൽ തൂക്കുമോ ഇസൂസു? 2024 V -ക്രോസിന്റെ പുത്തൻ വിശദാംശങ്ങൾ പുറത്ത്
Don't Miss
- News കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകരം; വിദ്വേഷ പരാമർശം ആവർത്തിച്ച് മോദി
- Sports IPL 2024: ഹാര്‍ദിക്കിന്റെ വന്‍ പിഴവ്, ജയ്സ്വാളിനെതിരേ അതു ചെയ്തില്ല! വിമര്‍ശിച്ച് പീറ്റേഴ്സന്
- Lifestyle ക്ഷിപ്രവേഗത്തില്‍ കോപം: ഹനുമാനെ ആരാധിക്കുമ്പോള്‍ ഈ തെറ്റുകള്‍ അരുത്
- Movies ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി
- Finance മൂന്ന് വർഷം കൊണ്ട് നൽകിയത് 1430% ലാഭം, ഈ സ്മോൾ ക്യാപ് ഓഹരി പൊളിയല്ലേ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചതാക്കട്ടെ ഇന്ത്യയെ!!!
പ്രതിരോധ മേഖലയിൽ റഷ്യ-ചൈന ബന്ധം കൂട്ടിയുറപ്പിച്ച് പുതിയ റഷ്യൻ നിർനിത സുകോയ് 35 വിമാനം ചൈനയ്ക്ക് സ്വന്തം.
അമേരിക്ക,ബ്രിട്ടൺ,യൂറോപ്പ്
തുടങ്ങിയ
രാജ്യങ്ങൾ
റഷ്യയ്ക്ക്
മേൽ
കൂടുതൽ
സമ്മർദ്ദം
ചെലുത്തിയപ്പോൾ
ഒരു
ചെറുത്തുനിൽപ്പെന്നോണം
അടുത്തിടെയായിരുന്നു
റഷ്യ
പുതിയ
സുകോയ്
ടി-50
ഫൈറ്റർ
ജെറ്റുകളെ
വികസിപ്പിച്ചത്.
പ്രതിരോധ
മേഖലയിൽ
കൂടുതൽ
കരുത്താർജ്ജിക്കാനുള്ള
നീക്കത്തിന്റെ
ഫലമായി
റഷ്യൻ
നിർമിത
നാല്
സുകോയ്
എസ്‌യു-35
ഫൈറ്റർ
ജെറ്റുകൾ
സ്വന്തമാക്കിയിരിക്കുകയാണ്
ചൈന.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (HAL) ചേർന്ന് റഷ്യൻ വിമാനകമ്പനിയായ സുകോയ് നിർമിച്ചഎസ്‌യു-30 ഫൈറ്റർജെറ്റിന്റെ പുതുക്കിയ പതിപ്പാണ് സുകോയ്-35.
ഇക്കഴിഞ്ഞ ഡിസംബർ 25-നായിരുന്നു റഷ്യയിൽ നിന്നും ഈ നാല് സുകോയ് പോർവിമാനങ്ങൾ ചൈന സ്വന്തമാക്കിയത്. പ്രതിരോധ മേഖലയിൽ റഷ്യ-ചൈന ബന്ധം കൂട്ടിയുറപ്പിക്കുന്നതിനു കൂടിയാണ് പുതിയ കരാറെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇരുപത് വർഷത്തോളമായി ചൈന രഹസ്യമാക്കി വച്ചിരുന്ന യുദ്ധവിമാനം ജെ-20 2016 നവംബറിലായിരുന്നു ലോകത്തിനു മുന്നിലായി അവതരിപ്പിച്ചത്.
ഗുവാന്‍ഡോങ്ങില്‍ സുഹായ് വ്യോമാഭ്യാസത്തിലായിരുന്നു ഈ ചൈനീസ് വിമാനത്തിന്റെ ആദ്യ പ്രദർശനം.
ചൈനയുടെ ഈ യുദ്ധവിമാനത്തിന്റെ ആദ്യപ്രദർശനത്തിനു തൊട്ടുപിന്നാലെ സുകോയുടെ നാല് പരിഷ്കരിച്ച യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറുമായി റഷ്യയെ സമീപിക്കുകയായിരുന്നു ചൈന.
വ്യോമയാന കരുത്ത് വർധിപ്പിക്കാൻ കൂടുതൽ പുതിയ ഫൈറ്റർ ജെറ്റുകളെ സൈന്യത്തിന്റെ ഭാഗമാക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന. ഇതിനായി ചൈന തന്നെ വികസിപ്പിക്കുന്ന യുദ്ധവിമാനങ്ങളായിരിക്കും ഉപയോഗിക്കുക.
ചൈനയിൽ തന്നെ വികസിപ്പിക്കുന്ന വിമനങ്ങൾക്കായിരിക്കും സൈന്യം മുൻതൂക്കം നൽകുക. അതിനാൽ റഷ്യയിൽ നിന്നും വാങ്ങുന്ന അവസാനത്തെ യുദ്ധവിമാനമായിരിക്കും എസ്‌യു-35 എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാങ്കേതിക രംഗത്ത് പുരോഗതി കൈവരിച്ച ചൈനയ്ക്ക് കൂടുതൽ പുതിയ ഫൈറ്റർ ജെറ്റുകൾ നിർമിക്കാൻ കഴിവുള്ളപ്പോൾ എൻജിനും മറ്റ് യുദ്ധോപകരണങ്ങൾക്കു വേണ്ടിമാത്രമായിരിക്കും റഷ്യ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടതായി വരിക.
ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് നിർമാണം നടത്തിയ യുദ്ധോപകരണങ്ങൾ റഷ്യയിൽ നിന്നുമായിരുന്നു ചൈന ലഭ്യമാക്കികൊണ്ടിരുന്നത്. പ്രതിരോധമേഖലയിലുള്ള റഷ്യ-ചൈന ബന്ധം ഇതുവഴി കൂടുതൽ ശക്തമാകാനുള്ള സാധ്യതായണുള്ളത്.
യുദ്ധ മുന്നണിയിൽ വരുംകാലങ്ങളിൽ റഷ്യയെ നയിക്കാനായി റോബോർട്ടുകളും ഡ്രോണുകളുമായിരിക്കും അണിനിരക്കുക.
റോബോർട്ട് മുങ്ങികപ്പലിനേയും ടാങ്കിനേയും വികസിപ്പിച്ചു വരികയാണ് റഷ്യ. ഈ സാങ്കേതികതയെ പിൻതുണച്ചു കൊണ്ട് ചൈനയും റഷ്യയിൽ നിന്നുള്ള സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചേക്കാം.
ആകാശത്ത് നിന്ന് ആകാശത്തിലേക്കും ആകാശത്ത് നിന്ന് ഭൂമിയിലേക്കും വർഷിക്കാൻ കഴിയുന്ന മിസൈലുകൾ, ബോംബുകൾ എന്നീ യുദ്ധസജ്ജീകരണങ്ങളുള്ള ഫൈറ്റർ ജെറ്റാണ് സുകോയ്35.
90കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കൾ തിരിച്ചറിയാൻ സാധിക്കുന്ന ഇൻഫ്രാറെഡ് ഉപയോഗിച്ചുള്ള OLS-30 ലേസർ, സാറ്റ്‌ലൈറ്റ് നാവിഗേഷൻ സിസ്റ്റം, ഇലക്ട്രോണിക് കൗണ്ടർ മെഷർ സിസ്റ്റം എന്നിവയാണ് ഈ ജെറ്റിന്റെ മറ്റ് സവിശേഷതകൾ.
മിനിറ്റിൽ 1,800 റൗണ്ട് വെടിയുതിർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്
'അഗ്നി' ജ്വലിക്കുന്നു; 5500 കി.മി കുതിച്ച് ചൈന ഒന്നടങ്കം ചാമ്പലാക്കാൻ ഇന്ത്യയ്ക്ക് അതിനൂതന ആണവമിസൈൽ