Just In
- 45 min ago കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- 3 hrs ago പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- 4 hrs ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 5 hrs ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
Don't Miss
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Movies ചില ദിവസങ്ങളിൽ അദ്ദേഹം മറ്റൊരു മുറിയിൽ; ഞാനത് പൂർണമായും മനസിലാക്കുന്നു; ഭർത്താവിനെക്കുറിച്ച് വിദ്യ
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
അറിയുമോ, വിമാനത്തില്‍ നിങ്ങള്‍ ശ്വസിക്കുന്നത് എഞ്ചിനില്‍ നിന്നുള്ള വായു!
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കുടൂന്തോറും 'ശ്വസിക്കാവുന്ന വായു'വിന്റെ അളവ് കുറയുമെന്ന് നമ്മുക്കറിയാം. അപ്പോള്‍ 35,000 അടി മുകളിലൂടെ പറക്കുന്ന യാത്രാ വിമാനങ്ങളില്‍ ഈ ബുദ്ധിമുട്ട് അനുഭവപ്പെടേണ്ടതല്ലേ?
എന്നാല്‍ വിമാനത്തിലിരുന്നു ശ്വസിക്കാന്‍ വലിയ പ്രയാസമുണ്ടാകാറില്ല. യഥാര്‍ത്ഥത്തില്‍ ഉയരം കൂടുന്തോറും വായുവിന്റെ അളവ് ക്രമാതീതമായി കുറയുന്നില്ല. അതായത് 35,000 അടി ഉയരത്തിലും വായു ആവശ്യത്തിലേറെയുണ്ട്.
എന്നാല്‍ ഈ അവസരത്തില്‍ വായുവിലുള്ള ഓക്സിജന്‍ മര്‍ദ്ദം തീരെ കുറവായിരിക്കും. അതുകൊണ്ടു ഈ ഉയരത്തില്‍ ജീവജാലങ്ങള്‍ക്ക് വായു ശ്വസിച്ചെടുക്കാന്‍ പറ്റില്ല. പക്ഷെ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ആര്‍ക്കും ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടാറില്ല. ഇതിന് പിന്നിലെ കാരണം —
വിമാനങ്ങളിലെ ശുദ്ധവായു
വിമാനത്തിന്റെ ജെറ്റ് എഞ്ചിനുകളാണ് ഉള്ളിലിരിക്കുന്ന യാത്രക്കാര്‍ക്ക് ശുദ്ധവായു പകരുന്നതെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നും. ജെറ്റ് എഞ്ചിനില്‍ നിന്നുള്ള ചൂടും മര്‍ദ്ദവുമേറിയ വായുവാണ് പാസഞ്ചര്‍ ക്യാബിനില്‍ എത്തുന്നത്.
എന്നാല്‍ ക്യാബിനില്‍ കടക്കുന്നതിന് മുമ്പ് അത്യാധുനിക യന്ത്രങ്ങളുടെ സഹായത്താല്‍ വായു സംസ്കരിച്ച് ശുദ്ധീകരിക്കപ്പെടും. ഉയരങ്ങളിലൂടെ പറക്കുമ്പോള്‍ വിമാനത്തിന്റെ ഇരു ജെറ്റ് ടര്‍ബൈന്‍ എഞ്ചിനുകളിലൂടെയും വായു അതിവേഗം കടക്കും.
ടര്‍ബൈന്‍ അകത്തുള്ള ഫാന്‍ ബ്ലേഡുകളുടെ അതിവേഗ ചലനം വായു മര്‍ദ്ദം കൂട്ടും. ശേഷം ചൂടും മര്‍ദ്ദവുമേറിയ വായുവാണ് ടര്‍ബൈനിലൂടെ പുറത്തുവരിക. 'ബ്ലീഡ് എയര്‍' (Bleed Air) എന്നാണ് ഈ ഘട്ടത്തില്‍ വായുവിനുള്ള പേര്.
ടര്‍ബൈനില്‍ നിന്നും ചുട്ടുപൊള്ളുന്ന താപത്തിലായിരിക്കും വായു പുറത്തുചാടുക. അതുകൊണ്ടു വായുവിന്റെ താപം കുറയ്ക്കേണ്ടത് അനിവാര്യം. ഇതിനു വേണ്ടിയാണ് ഹീറ്റ് എക്സ്ചേഞ്ചറുകള്‍ (Heat Exchangers) വിമാനത്തില്‍ ഇടംപിടിക്കുന്നത്.
ഹീറ്റ് എക്സ്ചേഞ്ചറുകൾ വായുവിന്റെ താപം കുറയ്ക്കും. ശേഷം മാത്രമാണ് ശ്വസിക്കാന്‍ പര്യാപ്തമായ മര്‍ദ്ദത്തില്‍ വായു പാസഞ്ചര്‍ ക്യാബിനിലേക്ക് കടക്കുക. ശ്വസിച്ചു വിടുന്ന വായു പുറത്തേക്ക് കളയാനും വിമാനത്തില്‍ പ്രത്യേക സംവിധാനമുണ്ട്.
യാത്രക്കാര്‍ ശ്വസിച്ചു വിടുന്ന വായു ക്യാബിനിലുള്ള പ്രത്യേക വാല്‍വുകള്‍ വിമാനത്തില്‍ നിന്നും പുറന്തള്ളും. തത്ഫലമായി വിമാനത്തിന് അകത്തെ വായു നിലവാരം ക്രമപ്പെടും.
കേവലം പറക്കാന്‍ മാത്രമല്ല വിമാന എഞ്ചിനുകള്‍ ഉപയോഗിക്കുന്നത്. പറക്കാന്‍ ഒരു എഞ്ചിന് തന്നെ ധാരാളം. എന്നാല്‍ വിമാനത്തിനുള്ളിലെ വായുനിലയും മര്‍ദ്ദവും ക്രമപ്പെടുത്താന്‍ രണ്ടു എഞ്ചിനുകളും നിര്‍ണായകമാണ്.
വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍
അറുപതുകളില്‍ സഞ്ചരിച്ചിരുന്ന വേഗതയാണ് യാത്രാവിമാനങ്ങള്‍ക്ക് ഇപ്പോഴും. അതായത് സാങ്കേതിക വളർച്ച യാത്രാവിമാനങ്ങളുടെ വേഗത വർധിപ്പിച്ചില്ലെന്ന് സാരം. ഇതെന്തു കൊണ്ടാണ്?
ഇന്ധനക്ഷമതയും ചെലവും
വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും യാത്രാവിമാനങ്ങള്‍ പതിയെ പറക്കാനുള്ള പ്രധാന കാരണം ഇന്ധനക്ഷമതയാണ്. വിമാനവേഗത പത്തു ശതമാനം കൂട്ടിയാല്‍ ഇന്ധനഉപഭോഗം ഇരുപതു ശതമാനം വര്‍ധിക്കുമെന്നാണ് കണക്ക്.
എയറോഡൈനാമിക് പ്രതിരോധമാണിതിന് കാരണം. ഉയര്‍ന്ന വേഗത ഇന്ധനഉപഭോഗം വര്‍ധിപ്പിക്കും. ഇത് വിമാനങ്ങളുടെ പ്രവര്‍ത്തന ചെലവും കൂട്ടും. ഇക്കാരണത്താല്‍ കഴിഞ്ഞ 40-50 വര്‍ഷമായി യാത്രാവിമാനങ്ങള്‍ക്ക് വേഗത വര്‍ധിച്ചിട്ടില്ല.
ടര്‍ബോഫാന്‍ അല്ലെങ്കില്‍ ഹൈ-ബൈപാസ് ജെറ്റ് എഞ്ചിനുകള്‍
യാത്രാവിമാനങ്ങളിലുള്ള പഴയ ജെറ്റ് എഞ്ചിനുകളുടെ ഇന്‍ടെയ്ക്ക് വളരെ ചെറുതാണ്. അതിനാല്‍ ഉയര്‍ന്ന വേഗതയില്‍ പോലും വളരെ കുറച്ച് വായു മാത്രമെ ഇന്‍ടെയ്ക്ക് മുഖേന കടന്നുപോകാറുള്ളു.എന്നാല്‍ ഇന്നുള്ള ആധുനിക ഹൈ-ബൈപാസ് ജെറ്റ് എഞ്ചിനുകളില്‍ ഭീമന് ടര്‍ബോഫാനുകളാണ് ഒരുങ്ങുന്നത്.
കുറഞ്ഞ വേഗതയിലും കൂടുതല്‍ വായു ശ്വസിച്ചു ആവശ്യമായ തള്ളല്‍ ബലം (Thrust) കൈവരിക്കാന്‍ ഹൈ-ബൈപാസ് എഞ്ചിനുകള്‍ക്ക് സാധിക്കും.ഹൈ-ബൈപാസ് എഞ്ചിനില്‍ വായു ടര്‍ബൈനിലൂടെ കടന്നു പോകില്ല. മറിച്ച് ടര്‍ബൈനിന് ചുറ്റുമുള്ള വായു സഞ്ചാരം ക്രമപ്പെടുത്തിയാണ് ആവശ്യമായ തള്ളല്‍ ബലം ഹൈ-ബൈപാസ് എഞ്ചിനുകള്‍ നേടുന്നത്.
കുറഞ്ഞ വേഗതയിലാണ് ഹൈ-ബൈപാസ് എഞ്ചിനുകള്‍ ഉയര്‍ന്ന കാര്യക്ഷമത കാഴ്ചവെക്കാറ്. വിമാനവേഗത വര്‍ധിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ മടിക്കുന്ന മറ്റൊരു കാരണം കൂടിയാണിത്.
ശബ്ദാതിവേഗത
വായുവില്‍ ശബ്ദം സഞ്ചരിക്കുന്നത് മണിക്കൂറില്‍ 1,235 കിലോമീറ്റര്‍ വേഗത്തില്‍. എന്നാല്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബ്ദാദിവേഗ വിമാനം കോണ്‍കോര്‍ഡ് (Concord) പറന്നത് മണിക്കൂറില്‍ 2,180 കിലോമീറ്റര്‍ വേഗത്തില്‍!
ലോകത്തില്‍ ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് രണ്ടു ശബ്ദാദിവേഗ യാത്രവിമാനങ്ങള്‍. അതില്‍ വ്യവസായികമായി വിജയിച്ചത് കോണ്‍കോര്‍ഡ് മാത്രം. ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായാണ് കോണ്‍കോര്‍ഡിനെ വികസിപ്പിച്ചത്.
ചരിത്രം തിരുത്തി കുറിച്ചെങ്കിലും വിവാദങ്ങളുടെ തോഴനായിരുന്നു കോണ്‍കോര്‍ഡ്. 1976 ല്‍ സേവനം ആരംഭിച്ച കോണ്‍കോര്‍ഡ് 2003 വരെ സജീവ യാത്രാവിമാനമായി പ്രവര്‍ത്തിച്ചു.
കോണ്‍കോര്‍ഡുകളെ പിന്‍വലിക്കാന്‍ കാരണം
കോണ്‍കോര്‍ഡിന് പറക്കാന്‍ വേണ്ടിയിരുന്നത് മണിക്കൂറില്‍ 25,629 ലിറ്റര്‍ ഇന്ധനം. യാത്രക്കാര്‍ക്ക് ആകെമൊത്തം നൂറു സീറ്റുകള്‍ മാത്രം. ഒപ്പം കണ്ണുതള്ളുന്ന യാത്രാക്കൂലിയും.
വാണിജ്യാടിസ്ഥാനത്തില്‍ വിജയിച്ചെന്ന് പറയുമ്പോഴും കോണ്‍കോര്‍ഡ് ബ്രിട്ടീഷ് എയര്‍വേസിനും എയര്‍ഫ്രാന്‍സിനും സാമ്പത്തിക ബാധ്യതയായി. എന്നാൽ കോണ്‍കോര്‍ഡിനെ പിന്‍വലിക്കാനുള്ള യഥാര്‍ത്ഥ കാരണമിതല്ല.