തുടക്കം തന്നെ ഗംഭീരം, എയർ ഇന്ത്യയുടെ എയർബസ് സർവീസ് ആരംഭിച്ചു
മുംബൈ ഛത്രപതി ശിവജി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ചെന്നൈയിലേക്ക് ഇന്ത്യയിലെ ആദ്യ എയർബസ് എ 350 എന്ന വിമാനം പറന്നുയർന്നിരിക്കുകയാണ്. മുംബൈയിൽ നിന്ന് രാവിലെ 7.05നാണ് വിമാനം പറന്നുയർന്നത്. വിമാനം 8.50 ന് ചെന്നൈയിൽ ലാൻഡ് ചെയ്യുകയു ചെയ്തു. ആദ്യ സർവീസിൽ തന്നെ വിമാനം നിറഞ്ഞിരുന്നു.
ലോകോത്തര നിലവാരമുള്ള, നോൺസ്റ്റോപ്പ് റൂട്ടുകളിൽ ദീർഘദൂര യാത്രാ അനുഭവം വാഗ്ദാനം ചെയ്യുന്ന, സമാനതകളില്ലാത്ത സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന പുതിയ അനുഭവം നൽകുന്നതായിരിക്കും ഇത്. എയർ ഇന്ത്യയുടെ എ350-900 വിമാനം കോളിൻസ് എയ്‌റോസ്‌പേസ് രൂപകൽപ്പന ചെയ്‌ത 316 സീറ്റുകളുള്ള മൂന്ന് ക്ലാസ് ക്യാബിൻ കോൺഫിഗറേഷനിലാണ് വരുന്നത്. 28 സ്വകാര്യ ബിസിനസ് ക്ലാസ് സ്യൂട്ടുകൾ, ഫുൾ ഫ്ലാറ്റ് ബെഡ്‌ഡുകൾ, 24 പ്രീമിയം ഇക്കണോമി സീറ്റുകൾ, അധിക ലെഗ്‌റൂം, മറ്റ് നിരവധി വ്യത്യസ്ത സവിശേഷതകൾ.

2015 ജനുവരിയിലാണ് ആദ്യമായി എയര്‍ബസ് എ350 വിമാനം യാത്രികര്‍ക്കായി പറന്നു തുടങ്ങിയത്. ഖത്തര്‍ എയര്‍ലൈനായിരുന്നു ആദ്യ എയര്‍ബസ് സ്വന്തമാക്കിയത്. എ350 മോഡലുകളില്‍ ഏറ്റവും ചെറിയ മോഡലാണ് എയര്‍ഇന്ത്യ സ്വന്തമാക്കിയ എയര്‍ബസ് എ350-900. എങ്കിലും 66.8 മീറ്റര്‍ നീളവും 17.05 മീറ്റര്‍ ഉയരവും 64.75 മീറ്റര്‍ വീതിയുമുള്ള വമ്പന്‍ വിമാനമാണിത്. 15,372 കിലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാനാകും. പരമാവധി 31,000 അടി ഉയരത്തില്‍ മണിക്കൂറില്‍ 950 കിലോമീറ്റര്‍ വരെ വേഗത്തില്‍ എയര്‍ബസ് എ350-900ന് പറക്കും.
ആഭ്യന്തര സർവീസുകൾക്ക് ശേഷമായിരിക്കും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുക. എയർലൈനിന്റെ ഇപ്പോഴത്തെ ഒരു പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ് A350. വിടി-ജെആർഎ ആയി രജിസ്റ്റർ ചെയ്ത എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 ന്റെ അരങ്ങേറ്റം 2023 ഡിസംബർ 23-ന് ഫ്രാൻസിലെ ടുലൂസിലുള്ള എയർബസിന്റെ സൗകര്യത്തിൽ നിന്ന് പറന്നതിന് ശേഷം ഡൽഹിയിലെ ഐജിഐ എയർപോർട്ടിലാണ് നടന്നത്.

എയർ ഇന്ത്യ ഓർഡർ ചെയ്ത 20 എയർബസ് എ350-900 വിമാനത്തിന്റെ ഭാഗമാണ് ഈ എ350, 2024-ൽ എല്ലാ ആറ് ദിവസത്തിലും ഒരു പുതിയ വിമാനം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ വിമാനങ്ങൾ സമാന മോഡലുകളെ അപേക്ഷിച്ച് ഇന്ധനക്ഷമതയിൽ ശ്രദ്ധേയമായ 20 ശതമാനം വർദ്ധനവ് കാണിക്കുന്നുണ്ട്, ഇത് ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനും സുസ്ഥിര പ്രവർത്തനങ്ങൾക്ക് കൂടുതലായി ഗുണം ചെയ്യുകയും ചെയ്യും.
ഇന്ത്യയിലെ മുൻനിര എയർലൈനായ ഇൻഡിഗോയെ പിന്തുണയ്ക്കുന്ന ഇന്റർഗ്ലോബ് എന്റർപ്രൈസസും യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനും ചേർന്ന് 2026 -ൽ ഇന്ത്യയിൽ എയർ ടാക്സികൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്ത് ഇവർക്ക് റെഗുലേറ്ററി ക്ലിയറൻസുകൾ ലഭിക്കുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ട്രാൻസ്പോർട്ട് സൊല്യൂഷനുകളുടെ വർധിച്ചുവരുന്ന ആവശ്യകതയ്ക്ക് ഒരു പോംവഴി നൽകാൻ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.

പ്രധാന നഗരങ്ങളിലെ കടുത്ത യാത്രാ തിരക്കും മലിനീകരണവും ഒരു വലിയ പരിധി വരെ കുറയ്ക്കാൻ ഇവയ്ക്ക് കഴിയും എന്നാണ് ഇരു കമ്പനികളുടേയും പ്രതീക്ഷ. ക്രിസ്‌ലറിന്റെ -പേരന്റ് കമ്പനി സ്റ്റെല്ലാന്റിസ്, ബോയിംഗ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ പിന്തുണയോടെ ആർച്ചർ ഏവിയേഷൻ, അർബൻ എയർ ട്രാവലിന്റെ ഭാവി എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ് & ലാൻഡിംഗ് (eVTOL) വിമാനങ്ങൾ നിർമ്മിക്കുന്നു.
ഈ 'മിഡ്‌നൈറ്റ്' ഇ-വിമാനങ്ങൾക്ക് നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിച്ചുകൊണ്ട് 100 മൈൽ (ഏകദേശം 161 കിലോമീറ്റർ) വരെ ദൂരം സഞ്ചരിക്കാനാകും. 200 വിമാനങ്ങളുമായി രാജ്യതലസ്ഥാനമായ ഡൽഹിയിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിലും സർവീസ് ആരംഭിക്കാനാണ് ഈ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്.

ഇന്ന് വരെ നമ്മുടെ സ്വപ്നങ്ങളിലും ചില കാർട്ടൂണുകളിലും സയൻസ് ഫിക്ഷൻ സിനിമകളിലും മാത്രമുണ്ടായിരുന്ന പറക്കും ടാക്സികൾ അങ്ങനെ നമ്മുടെ രാജ്യത്തും താമസിയാതെ എത്തും. റോഡിലെ തിക്കിനും തിരക്കിനും മെട്രോ സിറ്റികളിലും വൻ നഗരങ്ങളിലും ഇവ ഒരു ഇൻസ്റ്റന്റ് ഹിറ്റാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








