Just In
- 5 min ago മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- 39 min ago നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- 1 hr ago ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- 2 hrs ago സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
Don't Miss
- Lifestyle നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Sports IPL 2024: തങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍ക്ക് ഓവറില്ല; പാണ്ഡ്യെ ബുംറയെ ഉപയോഗിച്ചില്ലെന്ന് ക്ലാസെന്
- Movies 'ഞാൻ കൊടുത്ത സ്യൂട്ട് കണ്ട് വിവേക് ഒബ്റോയ് വലയന്റായി... വസ്ത്രം നിലത്തിട്ടു'; സുജിത്ത് സുധാകരൻ പറയുന്നു!
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
'വെള്ളമടിച്ചാല്‍ കടക്ക് പുറത്ത്'; മദ്യപിച്ചാല്‍ കാർ എഞ്ചിൻ സ്റ്റാർട്ടാവാത്ത ടെക്നോളജി വരുന്നു
മദ്യപിച്ച് വാഹനമോടിക്കുന്നത് വളരെ അപകടകരമാണെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. ഇങ്ങനെ വാഹനം ഓടിച്ചാല്‍ ട്രാഫിക് നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെടുമെങ്കിലും മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. മദ്യപിച്ചോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ സഹായിക്കുന്ന അല്കോ സ്കാന്‍ ബസ് അടുത്തിടെ പൊലീസ് നിരത്തിലിറക്കിയിരുന്നു.
എന്നാല്‍ ഡ്രൈവര്‍ മദ്യപിച്ചുവെന്ന് കണ്ടാല്‍ വാഹനം മുന്നോട്ടെടുക്കാതിരുന്നാലോ?. അതിശയം തോന്നുന്നുണ്ടോ. എന്നാല്‍ സംഗതി സത്യമാണ്. ഡ്രൈവര്‍ ഉറങ്ങിയാല്‍ ഉടന്‍ അലാറം മുഴക്കാനുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളും ഇന്ത്യന്‍ കാറുകളില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയില്‍ നിര്‍മ്മിക്കുന്ന കാറുകളിലും ഡ്രൈവര്‍ മദ്യലഹരിയിലാണോ എന്ന് നിരീക്ഷിക്കാനുള്ള ഉപകരണങ്ങള്‍ വരാന്‍ പോകുകയാണ്.
മദ്യപിച്ച് വാഹനമോടിക്കുന്ന പ്രശ്നം ഒഴിവാക്കാന്‍ പുതിയ സാങ്കേതികവിദ്യ ഒരുക്കുകയാണ് ഓട്ടോമൊബൈല്‍ കമ്പനികള്‍. ഈ സാങ്കേതിക വിദ്യയുടെ ഭാഗമായി വാഹനമോടിക്കുന്ന ഡ്രൈവര്‍ മദ്യപിച്ചതായി തിരിച്ചറിഞ്ഞാല്‍ കാര്‍ മുന്നോട്ട് പോകാത്ത തരത്തിലുള്ള സംവിധാനം ആണ് ഒരുങ്ങുന്നത്. ഇതിനായി ചില സെന്‍സറുകള്‍ കാറില്‍ സ്ഥാപിക്കും. ഇവ ഡ്രൈവറുടെ ശ്വാസോച്ഛ്വാസം കണ്ടുപിടിക്കുകയും അയാള്‍ മദ്യം കഴിച്ചതായി കണ്ടെത്തിയാല്‍ കാറിന്റെ എഞ്ചിന് സ്റ്റാര്‍ട്ട് ചെയ്യുകയുമില്ല.
ഡ്രൈവര്‍ എത്ര ശ്രമിച്ചാലും കാര്‍ എഞ്ചിന് സ്റ്റാര്‍ട്ട് ആകില്ല. അതിനാല്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ ആ സമയം കാര്‍ ഓടിക്കാന്‍ കഴിയില്ല. ഈ സാങ്കേതികവിദ്യ ഉടന്‍ കാറുകളില്‍ ലഭ്യമാകും. യുഎസിലെ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) വാഹന നിര്‍മ്മാതാക്കളോട് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചു.
യുഎസിലെ എല്ലാ പുതിയ വാഹനങ്ങളും ഈ സാങ്കേതികവിദ്യയില്‍ വരണമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ ബ്ലഡ് ആല്‍ക്കഹോള്‍ നിരീക്ഷണ സംവിധാനങ്ങള്‍ കാറുകളില്‍ ഉള്‍ക്കൊള്ളിക്കണമെന്നും NTSB ശുപാര്‍ശ ചെയ്യുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്ന ആശയം ഏറെ നാളായി നിലനില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ശ്രമം ത്വരിതപ്പെടുത്തിയത്.
രാജ്യത്തെ എല്ലാ പുതിയ വാഹനങ്ങളിലും ആല്‍ക്കഹോള്‍ ഡിറ്റക്ഷന്‍ സിസ്റ്റം (എഡിഎസ്) സജ്ജീകരിക്കണമെന്ന് NTSB ആഗ്രഹിക്കുന്നു. ഈ പുതിയ ഡ്രൈവര്‍ ആല്‍ക്കഹോള്‍ ഡിറ്റക്ഷന്‍ ടെക്നോളജി ഓട്ടോമൊബൈല്‍ ടെക്നോളജിയിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണെന്നും കാറുകളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സമാനമായ സാങ്കേതികവിദ്യ ആവശ്യമാണെന്നും സാന്‍ ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് പ്രൊഫസറും സാങ്കേതിക വിദഗ്ധനുമായ അഹമ്മദ് ബനാഫ പറഞ്ഞു.
ഈ മേഖലയില്‍ വളരെ നാളായി ഗവേഷണം നടത്തുന്ന വ്യക്തിയാണ് ബനാഫ. സാധാരണയായി ഡ്രൈവര്‍മാരുടെ ശരീരത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ ബ്രീത്ത് അനലൈസറാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ നൂതന സാങ്കേതികവിദ്യ കാറുകളില്‍ ലഭ്യമായാല്‍ കാറിലെ സെന്‍സറുകള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തി എഞ്ചിന് പ്രവര്‍ത്തനം നിര്‍ത്തും. ഡ്രൈവര്‍മാര്‍ റോഡില്‍ ഇറങ്ങുന്നതിന് മുമ്പ് ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല.
മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് സാങ്കേതികവിദ്യ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ കാറിന്റെ സ്റ്റിയറിംഗ് വീല്‍ പിടിക്കുമ്പോള്‍ അതിലെ ഓട്ടോമാറ്റിക് സെന്‍സറുകള്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയും. ഈ സാങ്കേതികവിദ്യ ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍ മദ്യപിച്ച് വാഹനമോടിക്കുന്നയാളുടെ ശ്വാസം പരിശോധിച്ചാല്‍ മാത്രം പോരാ.
ഡ്രൈവര്‍ മദ്യപിക്കുന്നില്ലെങ്കിലും കാറിലെ മറ്റ് യാത്രക്കാര്‍ മദ്യപിക്കുകയാണെങ്കില്‍ ഈ സാങ്കേതികവിദ്യ അത് കണ്ടെത്തി കാര്‍ ഓടുന്നത് തടയും. ഇത് യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കും. അതിനാല്‍, ഈ സാങ്കേതികവിദ്യ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഡ്രൈവറുടെ സ്പര്‍ശനം പഠിക്കുന്നു. കൂടാതെ അവന്റെ ശ്വാസം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ടച്ച് ടെക്നോളജിയുടെ സഹായത്തോടെ ഇത് ശരീരത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്തുന്നു.
ഒരു ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ വിവിധ പാരാമീറ്ററുകള്‍ വിലയിരുത്തിയ ശേഷം കാര്‍ ഓണ്‍ ആക്കണമോ എന്ന് കാറിലെ ഈ ആല്‍ക്കഹോള്‍ ഡിറ്റക്ഷന്‍ സിസ്റ്റം (എഡിഎസ്) തീരുമാനിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നയാളുടെ ശരീരത്തിലെ ആല്‍ക്കഹോള്‍ നിശ്ചിത അളവില്‍ കുറവാണെങ്കില്‍ എന്ജിന് ഓണാകും. കൂടാതെ, ഒരു നിശ്ചിത അളവില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ എഞ്ചിന് ഓണാക്കുന്നതില്‍ നിന്ന് ഇത് തടയുന്നു.
യുഎസ്എയിലെ ഫ്രെസ്നോയ്ക്ക് സമീപം 2021ല്‍ നടന്ന മാരക അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് എന്‍ടിഎസ്ബി സാങ്കേതികവിദ്യ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷം പുതുവത്സര ദിനത്തിലായിരുന്നു അപകടം. മദ്യപിച്ച് വണ്ടിയോടിച്ചയാളാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം 6 മുതല്‍ 15 വയസ്സിനിടയില്‍ പ്രായമുള്ള ഏഴ് കുട്ടികളും മരിച്ചിരുന്നു. ഈ സാങ്കേതികവിദ്യ കാറുകളില്‍ വളരെ ആവശ്യമാണെന്ന് മദേഴ്സ് എഗെയ്ന്‍സ്റ്റ് ഡ്രങ്ക് ഡ്രൈവിംഗ് (MADD) ചീഫ് ഗവണ്മെന്റ് അഫയേഴ്സ് ഓഫീസര്‍ സ്റ്റെഫാനി മാനിംഗ് പറഞ്ഞു.
അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് കാറുകളില്‍ പുതിയ സംവിധാനം കൊണ്ടു വരുന്നതിലൂടെ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന് പറയപ്പെടുന്നു. പ്രത്യേകിച്ച് ക്രിസ്മസ്-പുതുവത്സര കാലത്ത് മദ്യ ലഹരി മൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. 2020ല്‍ അമേരിക്കയില്‍ മാത്രം 11,000 പേരാണ് മദ്യപിച്ച് വാഹനം ഓടിച്ച് മരിച്ചത്. അതേസമയം ഇന്ത്യയില്‍ 8300 പേര് മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു.