Just In
- 12 min ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 25 min ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 47 min ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- 2 hrs ago ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
Don't Miss
- Movies 'മാസങ്ങൾ മാത്രം നീണ്ടുനിന്ന പ്രണയത്തിനായി പൊട്ടിച്ചത് കോടികൾ'; ഹൻസികയ്ക്കായി സിമ്പു ചിലവഴിച്ചത് ആറ് കോടി രൂപ?
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം
അമേരിക്കൻ എയർഫോസ് വിഭാഗത്തിന്റെ യുദ്ധവിമാനമായ ലോക്ഹീഡ് മാർട്ടിൻ എഫ് 35 നിർമാണത്തിലുണ്ടായ കാലതാമസത്തിനും നിരവധി സാങ്കേതികത തകരാറുകൾക്കും ഒടുവിൽ യുദ്ധസന്നാഹത്തിനൊരുങ്ങിയതായി അമേരിക്കൻ സേനാമേധാവി അറിയിച്ചു. അമേരിക്കൻ ഐക്യനാടുകളുടെ സൈനിക വിഭാഗത്തിൽ പെടുന്ന ഇതുവരെ നിർമിച്ചതിൽ ഏറ്റവും വിലമതിക്കുന്നൊരു യുദ്ധവിമാനമായിരിക്കും എഫ് 35.
യുഎസിന്റെ 'താഡ് ' മിസൈൽ സംവിധാനത്തിന് മറുപടിയായി ചൈന
പതിനഞ്ച്
വർഷത്തോളമായി
ഈ
യുദ്ധവിമാനത്തിന്റെ
നിർമാണത്തിന്
തുടക്കമിട്ടതെങ്കിലും
പല
സാങ്കേതിക
തകരാറുകൾമൂലം
നീണ്ടുപോവുകയായിരുന്നു.
ആഗസ്ത്
ഒന്നോടുകൂടി
യുദ്ധത്തിന്
സന്നദ്ധമാകും
എന്ന
മുൻപ്രഖ്യാപനത്തിന്
വിരുദ്ധമായി
ഈ
വർഷമവസാനത്തോടെയായിരിക്കും
എഫ്
35
ഫൈറ്റർ
ജെറ്റ്
നിറസാന്നിധ്യമറിയിക്കുക.
ലോക്ഹീഡ് മാർടിനാണ് അമേരിക്കൻ സൈന്യത്തിന് വേണ്ടി ഒറ്റ എൻജിനും ഒറ്റ സീറ്റുമുള്ള വിവിധോദ്ദേശ്യ യുദ്ധവിമാനത്തെ വികസിപ്പിച്ചത്.
ആക്രമണ രംഗത്തും പ്രതിരോധ മേഖലയിലും ഒരുപോലെ ഉപയോഗിക്കാമെന്നുള്ള ദൗത്യമാണ് എഫ്35 ജെറ്റിൽ നിക്ഷിപ്തമായിട്ടുള്ളത്.
ബോംബ് വർഷിക്കാനും മറ്റ് യുദ്ധവിമാനങ്ങളെ വെടിയുതിർത്ത് വീഴ്ത്താനുമാണ് എഫ് 35 ഉപയോഗിക്കുക.
പ്രാഥമിക ഉദ്യമങ്ങളുടെ കാര്യക്ഷമതാ പരിശോധനകള്‍ക്കു ശേഷം ബോംബ് വർഷിക്കുന്നതായിട്ടുള്ള പരീക്ഷണങ്ങളും വിജയകരമായി നടത്തിയിരുന്നു.
സാധാരണയിത് യുദ്ധത്തിന് തൊട്ടുമുൻപായിട്ടാണ് പരിശോധിക്കാറുള്ളത്. പരീക്ഷണം വിജയകരമായി പൂർത്തിയായതോടെ അമേരിക്ക യുദ്ധസന്നദ്ധതയിലേയ്ക്കുള്ള ഒരുപടികൂടി കടന്നിരിക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഫ്35 ന്റെ സമുദ്ര സേനാവിഭാഗം യുദ്ധസജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്. 2012ഓടുകൂടി പൂർത്തീകരിക്കേണ്ടതായിരുന്നു എന്നാൽ പലകാരണങ്ങളാലും നീണ്ടുപോവുകയായിരുന്നു.
400 ബില്യണ്‍ ഡോളര്‍ ആണ് ഇതിന്റെ മൊത്തത്തിലുള്ള നിർമാണചിലവായി കണക്കാക്കപ്പെട്ടിട്ടുള്ളത്. എന്നാൽ എല്ലാ സന്നാഹങ്ങളും പൂര്‍ത്തിയാവുന്നതോടെ ചിലവ് ഒരു ട്രില്ല്യന്‍ ഡോളര്‍ കവിയും.
ലോകത്തിൽ വച്ചേറ്റവും മികച്ച സാങ്കേതികത ഉപയോഗപ്പെടുത്തിയാണ് എഫ്35 യുദ്ധവിമാനം അമേരിക്കൻ സൈന്യത്തിന്റെ ഭാഗമാകാൻ പോകുന്നത്.
വായുമാർഗ യുദ്ധമായാലും ഭൂമിയിലേയ്ക്കുള്ള ആക്രമണമായാലും ഇന്റലിജന്‍സ്, സര്‍വലിയന്‍സ്, രംഗനിരീക്ഷണ മേഖലകളിൽ ആണെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ള യുദ്ധവിമാനമാണിത്.
അടിയന്തരഘട്ടത്തിൽ പൈലറ്റുമാര്‍ക്ക് സന്ദേശങ്ങളും വിവരങ്ങളും കൈമാറാനുള്ള സംവിധാനവും ഈ യുദ്ധവിമാനത്തിലുണ്ട്.
മാത്രമല്ല ശത്രുപാളയത്തില്‍ റഡാറിന്റെ കണ്ണില്‍പ്പെടാതെ അക്രമണം നടത്താനും ഈ എഫ് 35 പോർവിമാനത്തിന് സാധിക്കും.
ഇതുകൂടാതെ ഈ യുദ്ധവിമാനത്തിലുള്ള പ്രത്യേക ഹെല്‍മറ്റ് സംവിധാനം പൈലറ്റിന് ചുറ്റുവട്ടമുള്ള 360ഡിഗ്രിയിലുള്ള കാഴ്ചകള്‍ കാണാനും സഹായകമാകും.
എയര്‍ഫോഴ്‌സിന് പുറമേ നാവികസേനയും മറ്റു ചില രാജ്യങ്ങളും എഫ്35 യുദ്ധവിമാനത്തെ ഉപയോഗപ്പെടുത്തുന്നതാണ്.
ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ
ഒന്നര വർഷത്തെ ചരിത്രദൗത്യം പൂർത്തിയാക്കി സോളാർ ഇംപൾസ്