Just In
- 1 hr ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 3 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 4 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 4 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- Movies 'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
- Sports IPL 2024: 19 പന്തില്‍ 17, 9 ഡോട്ട് ബോള്‍! ടെസ്റ്റ് കളിച്ച് ജഡേജ, മോയിന്‍ അലി എവിടെ? വിമര്‍ശനം
- News ഈ രാശിക്കാർക്ക് സമയം ശരിയല്ല, ദമ്പതികള്‍ തമ്മില്‍ വഴക്ക്, സ്വര്‍ണാഭരണങ്ങള്‍ കൈവശമെത്തും, രാശിഫലം
- Lifestyle പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മോഡിയുടെ റാഫേല്‍ വിമാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
നരേന്ദ്രമോഡി നേരിട്ട് പറഞ്ഞതിന്റെ ഫലമായി 36 മേഡ് ഇന്‍ പാരിസ് റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ ഇന്ത്യയ്ക്ക് വില്ക്കാന് ഫ്രാന്‍സ് തീരുമാനിക്കുയായിരുന്നു. പറക്കാന്‍ തയ്യാറായ വിമാനങ്ങളാണ് ഇന്ത്യക്ക് കിട്ടുക. ഇക്കാരണത്താല്‍ ഈ വിമാനങ്ങളുടെ സാങ്കേതികതയും മറ്റും ഇന്ത്യയ്ക്ക് ലഭിക്കില്ല. ഉല്പന്നങ്ങളുടെ തുകയും വില്പനാനന്തര സേവനങ്ങള്‍ വഴി കിട്ടാനുള്ള തുകയുമെല്ലാം ചേര്‍ന്ന് ഒരു വന്‍ കച്ചവടമാണ് ഫ്രാന്‍സിന് ലഭിക്കുന്നത്.
റാഫേല്‍
വിമാനങ്ങള്‍
സ്വന്തമാക്കാന്‍
ഇന്ത്യ
ആഗ്രഹിച്ചതിനു
പിന്നിലെ
യുക്തി
എന്താണ്?
സാങ്കേതികതയില്‍
ഈ
വിമാനങ്ങള്‍
എത്രമാത്രം
മുന്നിലാണ്
എന്നു
തുടങ്ങിയ
കാര്യങ്ങള്‍
ചര്‍ച്ച
ചെയ്യുന്നു
താഴെ.
താളുകളിലൂടെ നീങ്ങുക.
വേഗത്തില്‍ ഡെലിവറി ചെയ്ത് കിട്ടാന്‍ വേണ്ടിയാണ് റെഡി മെയ്ഡ് റാഫേലുകള്‍ വാങ്ങിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.
ഇനി ബാക്കിയുള്ള 108 എണ്ണം ബങ്കളുരുവിലെ എച്ച്എഎല്‍ പ്ലാന്റില്‍ വെച്ചായിരിക്കും നിര്‍മിക്കുക.
2007ല്‍ തന്നെ റാഫേല്‍ എയര്‍ക്രാഫ്റ്റുകള്‍ ഇന്ത്യന്‍ വ്യോമസേന ടെസ്റ്റ് ചെയ്തിരുന്നു.
ഫ്രഞ്ച് എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളായ ഡാസ്സോള്‍ ഏവിയേഷനാണ് റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത്.
1929ല്‍ സ്ഥാപിച്ചതാണ് ഈ കമ്പനി. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത നിരവധി വിമാനങ്ങള്‍ ഡാസ്സോള്‍ നിര്‍മിച്ചവയായിരുന്നു.
പാരിസ് ആസ്ഥാനമാക്കിയാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.
മേഖലയിലെ വ്യോമാതിര്‍ത്തികള്‍ സംഘര്‍ഷാത്മകമാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ അയല്‍രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ പുതിയ നീക്കം സഹായിക്കും.
നിലവില്‍ 32 സ്ക്വാഡ്രോണുകളാണ് വ്യോമസേനയ്ക്കുള്ളത്. 44 യൂണിറ്റുകള്‍ ആവശ്യമാണെന്ന് നേരത്തെ വ്യോമസേന തീരുമാനിച്ചിരുന്നു.
പുതിയ വിമാനങ്ങള്‍ വരുന്നതോടെ പന്ത്രണ്ട് സ്ക്വാഡ്രോണുകള് കൂടി രൂപീകരിക്കാന്‍ സേനയ്ക്ക് സാധിക്കും.
ചൈന, പാക് അതിര്‍ത്തികളിലാണ് റാഫേല്‍ വിമാനങ്ങളുടെ സേവനം ആവശ്യമായി വരിക.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് രാഷ്ട്രീയാന്തരീക്ഷം ദുര്‍ബലമായ സാഹചര്യത്തില്‍ ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തിയ കളികള്‍ കൂടി മനസ്സില്‍ക്കണ്ടാണ് പുതിയ നീക്കം.
ആകാശത്തുനിന്ന് നിന്ന് ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രുവിമാനങ്ങളോട് പോരാടാനും സന്നാഹപ്പെട്ടതാണ് റാഫേല്‍ വിമാനങ്ങള്‍.
'ഓമ്നിറോള്‍' ശേഷികളുള്ളതാണ് ഈ വിമാനമെന്ന് നിര്‍മാതാക്കളായ ഡാസ്സോള്‍ട്ട് ഏവിയേഷന്‍ പറയുന്നു. വിവിധതരം ജോലികള്‍ ഒരേസമയം ചെയ്യാനുള്ള ശേഷിയെയാണ് ഓമ്നിറോള്‍ എന്നു വിളിക്കുന്നത്.
മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ് റാഫേല്‍ വിമാനങ്ങള്‍. ഇവയില്‍ രണ്ടെണ്ണം ലാന്‍ഡ് ബേസുകലില്‍ നിന്നും ഒരെണ്ണം കപ്പല്‍ ബേസുകളില്‍ നിന്നും ടെയ്ക്ക് ഓഫ് ചെയ്യാന്‍ കഴിയുന്നവയാണ്.
ഒരു ഓക്സിജന്‍ ജനറേഷന് സിസ്റ്റം ഈ വിമാനത്തില്‍ ചേര്‍ത്തിട്ടുണ്ട്. സാധാരണ എയര്‍ക്രാഫ്റ്റുകളില്‍ ഇത് നിലത്തുനിന്ന് നിറച്ചെടുത്ത് കൊണ്ടുപോകണം.
ഇലക്ട്രോണിക് സ്കാനിങ് റഡാറുകള്‍ ഉപയോഗിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ യുദ്ധവിമാനമാണ് റാഫേല്‍ എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
ഈ വിമാനത്തിന് ലക്ഷ്യസ്ഥാനങ്ങളുടെ ത്രിമാന തത്സമയ മാപ്പുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ട്.
10.90 മീറ്റര്‍ ആണ് ഈ വിമാനത്തിന്റെ വിങ് സ്പാന്‍. നീളം 15.30 മീറ്റര്‍. ഉയരം 5.30 മീറ്റര്‍.