ആംഫീബിയസ് ബസ് മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയിലും
കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബസിനെ സ്വപ്നത്തിലെങ്കിലും കണ്ടിട്ടുണ്ടോ? എന്നാൽ സ്വപ്നം ഫലിച്ചെന്നു കരുതിക്കോളൂ വിദേശ രാജ്യങ്ങളിലെ നിത്യകാഴ്ചയായ ആംഫീബിയസ് ബസ് ഇന്ത്യയിലും എത്തുകയായി.
ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും
കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചാരയോഗ്യമായ ബസിനെ ഇന്ത്യയിലും പ്രായോഗികമാക്കാനുള്ള നടപടിക്രമങ്ങൾക്ക് അനുമതി നൽകിയിരിക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രി.

കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചാരയോഗ്യമായ ബസിനെ ഇന്ത്യയിലും പ്രായോഗികമാക്കാനുള്ള നടപടിക്രമങ്ങൾക്ക് അനുമതി നൽകിയിരിക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രി.

ഗോവൻ കമ്പനിയാണ് ആംഫീബിയസ് ബസ് എന്നുള്ള നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

മത്സ്യബന്ധനാവശ്യങ്ങൾക്കായി ഇത്തരത്തിലുള്ള പതിനാല് ബസുകൾ നിർമ്മിച്ചിട്ടുള്ള ഗോവൻ കമ്പനി ഗതാഗത വകുപ്പ് മന്ത്രിയെ സമീപിച്ച് അനുമതി തേടുകയായിരുന്നു.

ഗവൺമെന്റ് നിർദേശിച്ചത് പ്രകാരം പരമാവധി 40km/h വേഗതയായിരിക്കും ഇവയ്ക്ക് നിശ്ചയിക്കുക.

സൂര്യാസ്തമനത്തിന് ശേഷം ബസ് അനുവദിക്കുന്നതായിരിക്കില്ല എന്ന നിർദേശവും ഗവൺമെന്റ് മുന്നോട്ട് വച്ചിട്ടുണ്ട്.

ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിലുള്ള ജവർഹർലാൽ നെഹ്‌റു പോർട് ട്രസ്റ്റാണ് ആംഫീബിയസ് ബസിനെ ഏറ്റെടുത്തിരിക്കുന്നത്.

മൂന്ന് മാസത്തിനുള്ളിൽ മുംബൈയിൽ യാത്രയാരംഭിക്കുന്നതായിരിക്കും. അതോടെ ഇന്ത്യയിലും ആംഫീബിയസ് ബസ് സജീവമാകാൻ പോകുന്നു.

ടൂറിസത്തിന്റെ ഭാഗമായിട്ടാണ് ഈ ബസുകളുടെ പ്രവർത്തനമാരംഭിക്കുന്നത്. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തെ കുറിച്ച് വ്യക്തമല്ല.

ഗതാഗത വകുപ്പ് അനുവദിച്ചിട്ടുള്ള പ്രത്യേക റൂട്ടുകളിൽ മാത്രമാണ് ഇവയെ ഉപയോഗപ്പെടുത്തുക.

ഗൈഡഡ് ബസ്സ്‌വേ അഥവാ പാളത്തിലോടുന്ന ബസ്സുകൾ

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം


Click it and Unblock the Notifications








