Just In
- 1 hr ago കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- 14 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 15 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 16 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
Don't Miss
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- Movies 'ഇനി യുദ്ധം ജാസ്മിനും സിബിനും തമ്മില്‍; അഖില്‍ മാരാരും ശോഭയും പോലെ, കളിമാറി മറിയും'
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
ഓവർ സ്പീഡ് മാത്രമല്ല! വാഹനമോടിക്കുമ്പോൾ സീറ്റ്ബെൽറ്റില്ലേലും മൊബൈൽ ഉപയോഗിച്ചാലും ഇനി ക്യാമറ പിടിക്കും
പണ്ട് ട്രാഫിക് ക്യാമറകളെ ഓവർ സ്പീഡ് ആണെങ്കിലോ, സിഗ്നലുകൾ തെറ്റിച്ചാലോ മാത്രം പേടിക്കേണ്ടിയിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ കഥ മാറിയിരിക്കുകയാണ്. ഇനി മുതൽ സീറ്റ്ബെൽറ്റില്ലെങ്കിലോ, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാലേ ക്യാമറയിൽ പിടി വീഴാം.
ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ അധികൃതർ ഡ്രൈവിംഗ് സമയത്ത് സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും, സെൽഫോൺ ഉപയോഗിക്കുന്നതും തുടങ്ങിയ ഡ്രൈവിംഗ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി റോഡുകളിൽ സ്മാർട്ട് ക്യാമറകൾ വിന്യസിക്കാൻ ആരംഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആദ്യ മൂന്ന് മാസത്തേക്ക് ഇത്തരത്തിൽ ക്യാമറയിൽ പെടുന്നവരിൽ നിന്ന് പിഴ ഈടാക്കില്ല, പക്ഷേ അവരുടെ കുറ്റങ്ങൾക്ക് മുന്നറിയിപ്പ് നൽകും.
സീറ്റ് ബെൽറ്റ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫിക്സഡ് ക്യാമറ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്ഥലമായി ക്വീൻസ്‌ലാന്റ് മാറിയെന്ന് പറയപ്പെടുന്നു.
ഡ്രൈവിംഗിനിടെ മൊബൈൽഫോൺ ഉപയോഗിക്കുന്ന നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ന്യൂ സൗത്ത് വെയിൽസാണ് ഇത്തരം സംവിധാനം ആദ്യം അവതരിപ്പിച്ചത്. ഇത് 2020 മാർച്ചിലാണ് സ്ഥാപിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്മാർട്ട് ക്യാമറകൾ ഉപയോഗിച്ച് ഡ്രൈവിംഗ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി മറ്റൊരു ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ 2023 മുതൽ ക്വീൻസ്‌ലാന്റിനൊപ്പം ചേരും.
സ്മാർട്ട് ക്യാമറകൾ വിന്യസിച്ചതിന്റെ ആദ്യ മൂന്ന് മാസത്തിന് ശേഷം ക്വീൻസ്‌ലാന്റിൽ ഡ്രൈവർമാർക്ക് 1033 ഡോളർ (56,000 രൂപയിൽ കൂടുതൽ) പിഴയും ഡ്രൈവിംഗ് സമയത്ത് ഫോൺ ഉപയോഗിക്കുന്നതിന് നാല് ഡീമെറിറ്റ് പോയിന്റുകളും നൽകും.
ഇത് ട്രാഫിക്ക് കുറ്റത്തിന് ഓസ്ട്രേലിയയിൽ ഏറ്റവും ഉയർന്ന പിഴയായി കണക്കാക്കുന്നു. വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഡ്രൈവർമാർക്ക് 413 ഡോളർ പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ലഭിക്കും.
ഈ സ്മാർട്ട് ക്യാമറകൾ റോഡിന് മുകളിൽ മൗണ്ട് ചെയ്തിരിക്കുന്നു, അവ വിൻഡ്‌സ്ക്രീനിലൂടെ കടന്നുപോകുന്ന ഓരോ കാറിന്റെയും ചിത്രങ്ങൾ ഓട്ടോമാറ്റിക്കായി പകർത്തുന്നു.
ഒരു ഡ്രൈവർ മൊബൈൽ ഫോൺ കൈവശം വച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ടെത്താൻ കഴിവുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഇവയിൽ ഉൾക്കൊള്ളുന്നു.
കുറ്റങ്ങൾക്കൊന്നും ഫ്ലാഗുചെയ്യാത്ത ഇമേജുകൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും. തുടർന്ന്, ഫ്ലാഗുചെയ്‌ത ചിത്രങ്ങൾ നിയമ ലംഘനമായി പരിഗണിക്കുന്നതിനുമുമ്പ് ഒരു ഉദ്യോഗസ്ഥൻ ശരിയായി പരിശോധിക്കുന്നു.
ഡ്രൈവർമാർക്ക് ഈ ചിത്രങ്ങൾ അയയ്‌ക്കുമ്പോൾ, അവരുടെ കയ്യിലുള്ള വസ്‌തു ഫോൺ ആയിരുന്നില്ലെങ്കിൽ അവരുടെ നിരപരാധിത്വം തെളിയിക്കാനും കഴിയും.