CAFE സ്കോർ ലംഘിച്ചാൽ ഭീമൻ പിഴ ചുമത്താനൊരുങ്ങി കേന്ദ്രം
കോർപ്പറേറ്റ് ആവറേജ് ഫ്യൂവൽ ഇക്കോണമി (CAFE) സ്‌കോർ ലംഘിച്ചതിന് ഒരു കമ്പനിയുടെ വാർഷിക ആഭ്യന്തര വിൽപ്പന നമ്പറുകളിൽ കനത്ത പിഴ ചുമത്തുന്ന പുതിയ നിയമം പാർലമെന്റ് അംഗീകരിച്ചിരിക്കുകയാണ്. CAFE-ന് കീഴിൽ, ഒരു ഓട്ടോ കമ്പനിയുടെ മുഴുവൻ ഫ്‌ളീറ്റിനും പിഴ ചുമത്താം, ഒരു വ്യക്തിഗത മോഡലിൽ മാത്രമല്ല.
കർശനമായ നിയമം നിലവിൽ വരുന്നതോടെ കൂടുതൽ കാര്യക്ഷമമായ വാഹനങ്ങൾ നിർമിക്കാൻ കാർ കമ്പനികൾ നിർബന്ധിതരാകുമെന്നതാണ് വ്യത്യാസം. 2022ലെ വിശാല ഊർജ സംരക്ഷണ (ഭേദഗതി) ബില്ലിലെ ക്ലോസ് പറയുന്നത്, ഒരു കമ്പനി, ഫ്ലീറ്റ് എമിഷൻ സ്‌കോറുകൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, വിൽക്കുന്ന ഓരോ കാറിനും 25,000 രൂപ പിഴ നൽകേണ്ടിവരുമെന്നാണ്. വലിയ വോളിയം നമ്പറുകൾക്ക് ആയിരക്കണക്കിന് കോടി രൂപ പിഴ വരെ ചുമത്തിയേക്കാം.

ഇന്ത്യൻ കാർ നിർമ്മാതാക്കളുടെ ശരാശരി കോർപ്പറേറ്റ് CO2 പുറന്തള്ളൽ പരിധി കിലോമീറ്ററിന് 113gm ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ഓരോ കമ്പനിക്കും അവരുടെ വ്യക്തിഗത പരിധികൾ വിറ്റഴിച്ച കാറുകളുടെ എണ്ണവും ഇന്ധന തരം - പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, CNG, അല്ലെങ്കിൽ ഇലക്ട്രിക് എന്നിവയുടെ മിശ്രിതവും അടിസ്ഥാനമാക്കിയായിരിക്കും. ഒരു കമ്പനിയുടെ ഫ്ലീറ്റ് CO2 ഉദ്‌വമനം 0-4.7% കൂടുതലാണെങ്കിൽ 25,000 രൂപ പിഴ ഈടാക്കും. ഫ്ലീറ്റ് CO2 ഉദ്‌വമനം 4.7 ഗ്രാമിൽ കൂടുതലാണെങ്കിൽ, ഓരോ യൂണിറ്റിനും 50,000 രൂപ പിഴ ഈടാക്കും.
ഇന്ത്യയിൽ നിശ്ചയിച്ചിട്ടുള്ള പിഴ മറ്റ് പ്രദേശങ്ങളിലും സ്ഥലങ്ങളിലും വളരെ ഉയർന്നതാണ്, ഇത് ഫ്ലീറ്റിന് സുസ്ഥിരത കൂട്ടാൻ പ്രവർത്തിക്കുന്ന കമ്പനികൾക്ക് തിരിച്ചടിയാകുമെന്ന് വ്യവസായ നിരീക്ഷകരുടെ അഭിപ്രായം. വലിയ വോളിയത്തിൽ വിൽക്കുന്ന കമ്പനികളുടെ കാര്യത്തിൽ, CO2 ഉദ്‌വമനം പരിധിക്ക് മുകളിലാണെങ്കിൽപ്പോലും ആയിരക്കണക്കിന് കോടി രൂപ പിഴ ഈടാക്കാം. കമ്പനികൾ ഹൈബ്രിഡ്‌സ്, ഇലക്‌ട്രിക്‌സ്, സിഎൻജി തുടങ്ങിയ ഹരിത സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുന്നതിനാൽ ഇത് അന്യായമാണ്. ബിഎസ് 6 നിലവാരത്തിലേക്ക് മാറുന്നതിന് അവർ ചെലവഴിച്ചതിനേക്കാൾ കൂടുതലാണ് പിഴയുടെ തുക വരുന്നത്.
ഇപ്പോൾ നിലവിൽ വലിയ മലിനീകരണ വിമുക്തമായ ഇലക്ട്രിക് കാറുകളാണ് കൂടുതലും വിപണി പിടിക്കുന്നത്. ഇലക്ട്രിക് കാറുകൾ പയ്യെ വിപണി പിടിക്കുമ്പോൾ ഏറ്റവും നേട്ടം കൈവരിക്കുന്നത് ടാറ്റ മോട്ടോർസാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഇവി വിൽപ്പനയ്ക്ക് എത്തിക്കുന്നതും കൂടുതൽ ഇലക്ട്രിക് കാറുകളുടെ നിരയുള്ളതും ജനപ്രിയ ബ്രാൻഡിനു തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ എന്ന പ്രത്യേകതയുമായാണ് ടാറ്റ മോട്ടോർസിന്റെ ടാറ്റ ടിയാഗോ വിപണിയിലെത്തിയത്. ഇക്കാര്യം തന്നെ മതിയല്ലോ വണ്ടി ഹിറ്റാവാൻ.
സെപ്റ്റംബർ 30-നാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്. തുടർന്ന് ഒക്ടോബർ പത്തിന് ടിയാഗോ ഇവിക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു. 2023 ജനുവരിയോടെ ഡെലിവറി ആരംഭിക്കാനിരിക്കുന്ന ഇലക്ട്രിക് ഹാച്ച്ഹാക്ക് ബുക്ക് ചെയ്ത സമയവും തീയതിയും വകഭേദവും നിറവും അനുസരിച്ചായിരിക്കും ഡെലിവറി തീരുമാനിക്കുക എന്നാണ് ടാറ്റ അറിയിക്കുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 21000 രൂപ ടോക്കൺ തുക നൽകി ടാറ്റ ഡീലർഷിപ്പ് വഴിയോ www.tiago.ev.tatamotors.com എന്ന വൈബ് സൈറ്റിലൂടെയോ ഇവി ഇപ്പോഴും ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
നിലവിൽ 8.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് ടിയാഗോ ഇവിയുടെ അടിസ്ഥാന വേരിയന്റിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 11.79 ലക്ഷമാണ് കാറിന്റെ ഉയർന്ന വകഭേദത്തിന്റെ വില. ഏഴ് വിവിധ പതിപ്പുകളിലും വാഹനം ലഭ്യമാകും. കൃത്യമായി തരംതിരിച്ചു പറഞ്ഞാൽ 8.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയുള്ള പ്രാരംഭ വിലയിൽ ലോഞ്ച് ചെയ്ത XE, XT, XZ+, XZ+ ലക്സ് എന്നീ നാല് വേരിയന്റുകളിലായാണ് ടാറ്റ ടിയാഗോ ഇവി വിപണിയിൽ എത്തുന്നതെന്ന് സാരം. 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾ ടിയാഗോ ഇവിക്ക് തെരഞ്ഞെടുക്കാം. ഇതിൽ 19.2kWh വേരിയന്റ് 61 bhp കരുത്തിൽ പരമാവധി 110 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്.
അതേസമയം ടിയാഗോ ഇവിയുടെ 24kWh ബാറ്ററി പതിപ്പ് 75 bhp പവറിൽ 114 Nm Nm torque വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമായ ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. ചെറിയ ബാറ്ററിക്ക് 250 കിലോമീറ്റർ റേഞ്ച് ഉണ്ടെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. മറുവശത്ത് വലിയ യൂണിറ്റ് 315 കിലോമീറ്ററാണ് സഞ്ചരിക്കാനാവുന്ന റേഞ്ച്. 15A സോക്കറ്റ് ചാർജർ, 3.3kW എസി ചാർജർ, 7.2kW എസി ചാർജർ, ഒരു DC ഫാസ്റ്റ് ചാർജർ എന്നിങ്ങനെ നാല് ചാർജിംഗ് ഓപ്ഷനുകളിലാണ് ടാറ്റ ഇത് വാഗ്ദാനം ചെയ്യുന്നത്.
5A സോക്കറ്റ് ചാർജർ 19.2kWh ബാറ്ററി പായ്ക്കിനെ 6.9 മണിക്കൂർ കൊണ്ട് പൂർണമായും ചാർജ് ചെയ്യുമ്പോൾ 24kWh പായ്ക്കിൽ ചാർജിംഗ് സമയം 8.7 മണിക്കൂറായി ഉയരും. അതേസമയം 3.3kW എസി ചാർജറാണ് ടാറ്റ ടിയാഗോ ഇവി ചാർജ് ചെയ്യാൻ ഉപയോഗിക്കുന്നതെങ്കിൽ 5.1 മണിക്കൂറിൽ 19.2kWh ബാറ്ററി ചാർജ് കൈവരിക്കുമ്പോൾ 24kWh പായ്ക്ക് ചാർജാവാൻ 6.4 മണിക്കൂർ വേണ്ടി വരും.


Click it and Unblock the Notifications








