ഓട്ടോണമസ് കാറുകൾ മദ്യപാനികൾക്കൊരു അനുഗ്രഹമായേക്കാം എങ്ങനെ?
ചൈന, സ്കോർട്‌ലാന്റ് പോലുള്ള രാജ്യങ്ങളിൽ മദ്യപിച്ച് വണ്ടിയോടിക്കരുതെന്നുള്ള നിയമം ഇന്ത്യയിലേതിനേക്കാളും അത്യധികം കർശനമാണ്. അതുകൊണ്ടു തന്നെ ഈ നിയമം ഇവിടത്തെ മദ്യവിപണിയേയും പ്രതികൂലമായി ബാധിച്ചു.
കാറിനകത്തിരുന്ന് ക്ഷമക്കെട്ട വളർത്തുപട്ടി ചെയ്തതെന്ത്
അമേരിക്കൻ മൾട്ടി നാഷണൽ ഫിനാൻഷ്യൽ കമ്പനിയായ മോർഗൻ സ്റ്റാൻലി നടത്തിയ സർവെയിൽ ഇതുമൂലം മദ്യവിപണിക്ക് കനത്ത തിരിച്ചടിയാണുണ്ടായിട്ടുള്ളത് എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

എന്നാൽ ഓട്ടോണമസ് കാറുകൾ രംഗപ്രവേശം ചെയ്യുന്നതോടുകൂടി മദ്യപിച്ച് വണ്ടിയോടിക്കരുതെന്നുള്ള നിയമം കാറ്റിൽ പറത്തുമെന്നതിനൊരു സംശയമില്ല.

ഓട്ടോണമസ് കാറുകളുടെ വരവോടെ ഭാവിയിൽ മദ്യ വിപണിക്കുണ്ടാകുന്ന ലാഭം 100ബില്ല്യൺ ഡോളറായി വർധിപ്പിക്കുമെന്നാണ് സർവെ സൂചിപ്പിക്കുന്നത്.

ഡ്രൈവറില്ലാ കാറുകളിൽ മദ്യപിച്ച് കയറിയാലും വാഹനം ഓടിക്കേണ്ടതായി വരില്ല എന്നതിനാൽ ഇത്തരം കാറുകൾ എത്തുന്നതോടുകൂടി മദ്യവിപണിക്ക് മാത്രമല്ലത് ഗുണം ചെയ്യുക മദ്യപാനികൾക്ക് കൂടിയാണ്.

നിയമങ്ങളെ ഭയക്കാതെ മദ്യപിച്ചാലും വണ്ടിയോടിക്കാം എന്ന സൗകര്യമാണ് ഓട്ടോണമസ് കാറുകളിലൂടെ നടപ്പിലാകാൻ പോകുന്നത്. മദ്യപാനികളെ സംബന്ധിച്ചിടത്തോളം ഇതോരു സന്തോഷവാർത്തയാണ്.

2025ഓടികൂടി ഓട്ടോണമസ് കാറുകളുടെ യുഗമായി മാറുമെന്നാണ് മോർഗൻ സ്റ്റാൻലി ഗവേഷകർ പറയുന്നത്. അങ്ങനെങ്കിൽ മദ്യവിപണി കൂടുതൽ കരുത്താർജ്ജിക്കുകയേ ഉള്ളൂ.

മദ്യപിച്ച് വണ്ടിയോടിക്കുമ്പോൾ പിടിക്കപ്പെട്ടാൽ ഇന്ത്യയിൽ പിഴയും അതെസമയം വാഹനം പോലീസ് കൈവശമാകുമെന്നതിനാൽ ഒരുവിധമാളുകളെല്ലാം ജാഗ്രത പുലർത്തുന്നുണ്ട്.

ഇന്ത്യയിലാകട്ടെ മദ്യപിക്കുന്ന പക്ഷം കാർ വാടകയ്ക്കെടുത്തോ അല്ലെങ്കിൽ മദ്യപിക്കാത്ത സുഹൃത്ത് കൂട്ടത്തിലുണ്ടെങ്കിൽ അവരുടെ സഹായം തേടിയായിരിക്കും വീടുകളിൽ എത്തിച്ചേരുക.

ഓട്ടോണമസ് യുഗം ഇന്ത്യയിലും വരുന്നതോടെ ഈ പ്രശ്നങ്ങളൊന്നും ഉദിക്കുന്നില്ല. മദ്യപിച്ചാലും സ്വന്തം വണ്ടിയിൽ തന്നെ വീട്ടിലെത്താം.

2014-ലെ കണക്ക് പ്രകാരം റോഡപകടങ്ങളിൽ മുപ്പത്തൊന്ന് ശതമാനം സംഭവിച്ചിരിക്കുന്നത് മദ്യപാനത്തിലൂടെയാണ്.

ഓട്ടോണമസ് കാർ വരുന്നതോടുകൂടി മദ്യപിച്ചുണ്ടാകുന്ന വാഹനപകടങ്ങൾക്കും മരണങ്ങൾക്കും കുറവ് സംഭവിച്ചേക്കാം.

കുഞ്ഞു പല്ല് പറിക്കാൻ ഹെലികോപ്റ്ററോ?

100ടൺ ഭാരമുള്ള ട്രെയിനിനെ പുഷ്പംപോലെ വലിച്ച് കാർ


Click it and Unblock the Notifications








