കാണാലോകം കാണാം..! സ്പെയ്സ് വ്യൂ ടൂറിനായി ബലൂൺ ഫ്ലൈറ്റ് അവതരിപ്പിച്ച് ജാപ്പനീസ് സ്റ്റാർട്ടപ്പ്
സ്പെയ്സ് ട്രാവൽ സാധ്യമാക്കുന്നതിനായി മനുഷ്യൻ കാലങ്ങളായി അശ്രാന്തരായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പല ശ്രമങ്ങളും നാം കണ്ടിട്ടുണ്ട്, ഇപ്പോൾ ഒരു ജാപ്പനീസ് സ്റ്റാർട്ടപ്പ് കൊമേർഷ്യൽ സ്പെയ്സ് വ്യൂ ബലൂൺ ഫ്ലൈറ്റുകൾ ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ജ്യോതിശാസ്ത്രപരമായി വളരെ ചെലവേറിയ ഒരു എക്സ്പീരിയൻസിനെ ഭൂമിയിലേക്ക് ഇത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
യാത്രക്കാർ ശതകോടീശ്വരന്മാരോ, അവർക്ക് തീവ്രപരിശീലനത്തിലൂടെയോ റോക്കറ്റിൽ പറക്കാൻ ആവശ്യമായ ഭാഷാ വൈദഗ്ധ്യമോ ആവശ്യമില്ലെന്ന് കമ്പനി CEO കെയ്‌സുകെ ഇവായ പറഞ്ഞു. ഇത് ആളുകൾക്ക് സേഫും ഇക്കൊണോമിക്കലും ജെന്റിലുമാണ് എന്ന് ഇവായ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാവർക്കും ബഹിരാകാശ ടൂറിസം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ആശയം. ബഹിരാകാശത്തെ ജനാധിപത്യവൽക്കരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കൻ ജപ്പാനിലെ സപ്പോറോ ആസ്ഥാനമായുള്ള ഇവായ ഗികെൻ എന്ന കമ്പനി 2012 മുതൽ ഈ പദ്ധതിക്കായി പ്രവർത്തിക്കുന്നു. എയർടൈറ്റായ രണ്ട് സീറ്റുള്ള ക്യാബിനും ഭൂമിയുടെ കർവ്വ് വ്യക്തമായി കാണാൻ കഴിയുന്നിടത്ത് 25 കിലോമീറ്റർ (15 മൈൽ) വരെ ഉയരം കൈവരിക്കാൻ കഴിയുന്ന ഒരു ബലൂണും ഇവർ വികസിപ്പിച്ചെടുത്തതായി പറയുന്നു.
യാത്രക്കാർ യഥാർഥത്തിൽ ബഹിരാകാശത്ത് എത്തില്ല, ബലൂൺ ഏകദേശം സ്ട്രാറ്റോസ്ഫിയറിന്റെ മധ്യഭാഗത്തേക്ക് മാത്രമേ ഉയരുകയുള്ളൂ. എന്നാൽ അവ ഒരു ജെറ്റ് വിമാനം പറക്കുന്നതിനേക്കാൾ ഉയരത്തിലായിരിക്കും, കൂടാതെ ബഹിരാകാശത്തിന്റെ തടസ്സമില്ലാത്ത വ്യൂവും ഉണ്ടായിരിക്കും. പ്രമുഖ ജാപ്പനീസ് ട്രാവൽ ഏജൻസിയായ JTB കോർപ്പറേഷനുമായി കമ്പനി ഒരു ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്.

കമ്പനി ഒരു കൊമേർഷ്യൽ യാത്രയ്ക്ക് തയ്യാറാകുമ്പോൾ പദ്ധതിയുമായി സഹകരിക്കാനുള്ള പ്ലാനുകളും അവർ പ്രഖ്യാപിച്ചു. തുടക്കത്തിൽ, ഒരു ഫ്ലൈറ്റിന് ഏകദേശം 24 ദശലക്ഷം യെൻ (180,000 ഡോളർ) ചെലവാകും, എന്നാൽ ഒടുവിൽ അത് നിരവധി ദശലക്ഷം യെൻ (പതിനായിരക്കണക്കിന് ഡോളർ) ആയി കുറയ്ക്കാൻ ലക്ഷ്യമിടുന്നതായി ഇവായ പറഞ്ഞു.
ജാപ്പനീസ് ബഹിരാകാശ സംരംഭങ്ങൾ സ്‌പേസ് X പോലുള്ള യുഎസ് കമ്പനികൾക്ക് പിന്നിൽ വീണുപോയപ്പോൾ, ബഹിരാകാശം കൂടുതൽ റീച്ചബിൾ ആക്കുന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇവായ പറഞ്ഞു. സ്‌പേസ് X മൂന്ന് സമ്പന്നരായ ബിസിനസുകാരെയും അവരുടെ എസ്കോർട്ട് ബഹിരാകാശയാത്രികരെയും ഏപ്രിലിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരാൾക്ക് 55 മില്യൺ ഡോളർ ചെലവിലാണ് ലോഞ്ച് ചെയ്തത്.
രണ്ട് വർഷത്തിന് ശേഷം നാസയ്‌ക്കായി ബഹിരാകാശയാത്രികരെ ഭ്രമണപഥത്തിലെ ലാബിലേക്ക് എത്തിക്കാനുള്ള കമ്പനിയുടെ ആദ്യത്തെ സ്വകാര്യ ചാർട്ടർ ഫ്ലൈറ്റായിരുന്നു ഇത്. എന്നാൽ ഒരു റോക്കറ്റിലോ ഹോട്ട് എയർ ബലൂണിലോ വ്യത്യസ്തമായി, ഇവയ ഗികെൻ വെസൽ ഹീലിയം ഉപയോഗിച്ച് ഉയർത്തും, അത് ഏറെകുറെ പുനരുപയോഗിക്കാൻ കഴിയും എന്നും കമ്പനി അധികൃതർ പറഞ്ഞു.
അതോടൊപ്പം ഫ്ലൈറ്റുകൾ സുരക്ഷിതമായി ജാപ്പനീസ് പ്രദേശത്തിനും വ്യോമാതിർത്തിക്കും മുകളിൽ നിലനിൽക്കും. ഈ വർഷം അവസാനത്തോടെ ആദ്യ യാത്രയും കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്. ഒരു പൈലറ്റിനെയും യാത്രക്കാരനെയും വഹിക്കാൻ കഴിയുന്ന ബലൂൺ, ഹോക്കൈഡോയിലെ ഒരു ബലൂൺ പോർട്ടിൽ നിന്ന് പറന്നുയരുകയും രണ്ട് മണിക്കൂറിൽ 25 കിലോമീറ്റർ (15 മൈൽ) വരെ ഉയരുകയും ഒരു മണിക്കൂർ സമയമെടുക്കുന്ന ലാൻഡിംഗിന് മുമ്പ് ഒരു മണിക്കൂർ സ്പെയ്സിൽ തുടരുകയും ചെയ്യും.

ഡ്രം ആകൃതിയിലുള്ള പ്ലാസ്റ്റിക് ക്യാബിന് 1.5 മീറ്റർ (4.9 അടി) വ്യാസമുണ്ട് (ഡയമീറ്റർ), കൂടാതെ ബഹിരാകാശത്തിന് മുകളിലോ താഴെ ഭൂമിയോ കാണാൻ അനുവദിക്കുന്നതിന് നിരവധി വലിയ വിൻഡോകളുമുണ്ട് എന്ന്, കമ്പനി വ്യക്തമാക്കുന്നു. സ്‌പേസ് വ്യൂവിംഗ് റൈഡിനുള്ള അപേക്ഷകൾ അടുത്തിടെ ആരംഭിക്കുകയും ഓഗസ്റ്റ് അവസാനം വരെ തുടരുകയും ചെയ്യും. തെരഞ്ഞെടുത്ത ആദ്യത്തെ അഞ്ച് യാത്രക്കാരെ ഒക്ടോബറിൽ പ്രഖ്യാപിക്കുമെന്നും കാലാവസ്ഥയെ ആശ്രയിച്ച് ഏകദേശം ഒരാഴ്ചത്തെ ഇടവേളയിൽ ഫ്ലൈറ്റുകൾ ഉണ്ടായിരിക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു.


Click it and Unblock the Notifications








