സ്റ്റണ്ടിങ്ങിനൊക്കെ ഒരു മര്യാദ വേണ്ടേ; അഹമ്മദാബാദിൽ യുവാവ് അറസ്റ്റിൽ

ബൈക്കിലും സ്കൂട്ടറും എല്ലാം സ്റ്റണ്ടിങ്ങ് നടത്തുന്ന ചിത്രങഅങളും വീഡിയോകളും നമ്മൾ എല്ലാ ദിവസവും സോഷ്യൽമീഡിയയിലൂടേയും നമ്മൾ നേരിട്ടും കാണാറുണ്ട്. പക്ഷേ വളരെ അപകടകരമായ രീതിയിൽ സ്റ്റണ്ടിങ്ങ് ചെയ്യുന്നവരെ എംവിഡി പിടിക്കാറുമുണ്ട്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് അപ്പോൾ തന്നെ ശിക്ഷ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട് മോട്ടോർ വാഹന വകുപ്പ്.

അഹമ്മദാബാദിൽ ഒരു യുവാവ് തൻ്റെ സുസുക്കി ആക്സ്സിൽ വളരെ അപകടകരമായ രീതിയൽ സ്റ്റണ്ട് ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും അതിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കുകയും ചെയ്തു. യുവാവ് സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിന്റെ സീറ്റിൽ എഴുന്നേറ്റ് നിൽക്കുന്നതാണ് വീഡിയോയിൽ കാണാന സാധിക്കുന്നത്. തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു കാറിൻ്റെ പിന്നിലേക്ക് എത്തുമ്പോൾ തിരികെ ഇരിക്കുകയും ചെയ്യുന്നു.

സ്റ്റണ്ടിങ്ങിനൊക്കെ ഒരു മര്യാദ വേണ്ടേ; അഹമ്മദാബാദിൽ യുവാവ് അറസ്റ്റിൽ

ഹെൽമറ്റോ മറ്റ് റൈഡിങ്ങ് ഗിയറുകളോ ഒന്നും യുവാവ് ധരിച്ചിരുന്നില്ല. ഒരു യാത്രക്കാരൻ യുവാവിൻ്റെ വീഡിയോ പകർത്തുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത്, അഹമ്മദാബാദ് ട്രാഫിക് പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. യുവാവിൻിറെ വാഹനത്തിൻ്റെ നമ്പർ വച്ച് പരിശോധിച്ച് കണ്ടുപിടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഗോവയിൽ കാറിൻ്റെ നാല് ഡോറുകളും ചുറന്ന് വാഹനമോടിച്ച രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിൻ്റെ നാല് ഡോറുകളും തുറന്ന് ഹൈവേയിലൂടെ അമിതവേഗത്തിൽ സഞ്ചരിച്ച ഡ്രൈവറേയും ഉടമയേയും കസ്റ്റഡിയിലെടുത്തു. മാരുതി റിറ്റ്സിൽ സഞ്ചരിച്ച് ഇവരുടെ പിന്നിലുളള വാഹനത്തിൽ യാത്ര ചെയ്തവരാണ് വീഡിയോ പകർത്തിയത്. ഗോവയിലെ പോർവോറിമിൽ ദേശീയ പാതയിലായിരുന്നു സംഭവം.

വീഡിയോ വൈറലായതോടെയാണ് ഗോവ പോലീസ് അന്വേഷണം ആരംഭിക്കുകയും കാറിന്റെ ഡ്രൈവറെയും ഉടമയെയും കണ്ടെത്തുകയും ചെയ്തത്. ഡ്രൈവർ ഫാഹിദ് ഹമാസയെ അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നോർത്ത് ഗോവ പോലീസ് സൂപ്രണ്ട്, കുറ്റവാളികളുടെ ചിത്രങ്ങൾ ഔദ്യോഗികമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും, അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു എന്ന് അറിയിക്കുകയും ചെയ്തു. പ്രതികൾ മദ്യപിച്ചിരുന്നോ എന്ന് ഉറപ്പില്ല, പക്ഷേ ഇത്തരം പ്രവർത്തികൾ സ്വബോധത്തോടെ ആരെങ്കിലും ചെയ്യുമോ.

പിന്നിലെ ഡോർ അടഞ്ഞ് പോകാതിരിക്കാൻ കൈകൊണ്ട് പിടിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. അപ്പോൾ പിന്നിലും ആളുകൾ ഇരിപ്പുണ്ട് എന്ന് ഉറപ്പിക്കാൻ സാധിക്കും. അത് മാത്രമല്ല വാഹനം പെട്ടെന്ന് യു-ടേൺ എടുക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. റിറ്റ്സിൻ്റെ പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റബെൽറ്റ് ധരിച്ചിട്ടില്ല എന്ന് വേണം മനസിലാക്കാൻ. വലിയ അപകടമാണ് സംഭവിക്കാതിരുന്നത്.

സോഷ്യൽ മീഡിയയിൽ സ്ഥിരം കാണുന്ന കാഴ്ച്ചയാണ് ദമ്പതികൾ കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നത്. പക്ഷേ യുവതി ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ തിരിഞ്ഞു ഇരുന്ന് കൊണ്ട് കെട്ടിപ്പിടിച്ച് യാത്ര ചെയ്യുന്നത് അപൂർവമല്ലേ. ഉത്തർപ്രദേശിലുളള ദമ്പതികൾ പരസ്പരം കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ വൈറലാണ്. അത് മാത്രമല്ല മോട്ടോർസൈക്കിളിൽ ഉണ്ടായിരുന്ന രണ്ട് പേരും ഹെൽമറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നും ധരിച്ചിട്ടില്ല എന്നതാണ് മറ്റൊരു ഗുരുതര പ്രശ്നം.

ഹെൽമറ്റ് ധരിക്കാതെയുള്ള യാത്രയ്ക്ക് 1,000 രൂപ, വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് കേടായത് 5,000 രൂപ, അത് മാത്രമല്ല മലിനീകരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ചലാൻ 10,000 രൂപ അങ്ങനെ മൊത്തം 21,000 രൂപയോളം ഉടമയ്ക്ക് ചലാൻ നൽകിയിട്ടുണ്ട്. ഇത് കൂടാതെയാണ് അമിതവേഗതയും, ട്രാഫിക് നിയമലംഘനത്തിനുളള പിഴയും ചുമത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, June 28, 2023, 12:21 [IST]
English summary
Bike stunting young boy ahmedabad police take action
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X