മുംബൈയിൽ പാലം തകർന്നു; ബ്രിട്ടീഷ് നിർമാണ രീതിയറിഞ്ഞാൽ ഞെട്ടും
മഹാരാഷ്ട്രയിലെ മഹാഡിൽ സാവിത്രി നദിക്ക് കുറുകെ പണിത പാലം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകർന്നു. അപകടത്തിൽ രണ്ട് ബസുകളും ഏതാനും കാറുകളും ഒലിച്ച് പോയി മാത്രമല്ല ഇരുപതിലധികം പേരെ കാണാതായിട്ടുമുണ്ട്.
1920-30 സുവർണ്ണ കാലഘട്ടങ്ങളിലെ അപൂർവ്വയിനം അപകടങ്ങൾ
കോസ്റ്റ് ഗാർഡുകളുടേയും വ്യോമസേനയുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടന്ന് വരികയാണ്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. കനത്തമഴയെ തുടർന്ന് നദി കരകവിഞ്ഞൊഴുകിയതാണ് പാലം തകരാനുള്ള കാരണം.

നാവിക സേന ഇതുവരെ നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയിലും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കാണാതായിട്ടുള്ള വാഹനങ്ങളും ആളുകളും അറബിക്കടലിൽ പതിക്കാനുള്ള സാധ്യതകൾ ഏറെയെന്നാണ് രക്ഷാപ്രവർത്തകർ അഭിപ്രായപ്പെടുന്നത്.

കാരണം അപകട സ്ഥലത്തുനിന്ന് ഏതാണ്ട് 18 കിലോമീറ്റർ അകലെയായിട്ടാണ് അറബിക്കടലിന്റെ സ്ഥാനം.

മുംബൈ-ഗോവ ദേശീയപാതയിൽ സാവിത്രി നദിക്ക് കുറുകെയായി സമാന്തരമായി പണിതിട്ടുള്ള രണ്ട് പാലങ്ങളാണുള്ളത്.

മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകാനുള്ള പഴയപാലവും ഗോവയിൽ നിന്ന് മുംബൈയിലേക്കുള്ള പുതിയ പാലവുമാണുള്ളത്.

ഇതിൽ ബ്രിട്ടീഷ് ഭരണക്കാലത്ത് പണിത പഴയ പാലമാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. 1928ൽ ചുണ്ണാമ്പും മണ്ണും ഉപയോഗിച്ചായിരുന്നു ഈ പാലം പണിതിട്ടുള്ളത്.

ഇതേതുടർന്ന് മഹാരാഷ്ട്രയിലുള്ള എല്ലാ പാലങ്ങളുടേയും സുരക്ഷ സംബന്ധിച്ചുള്ള പരിശോധനകൾ നടത്തിവരികയാണ്.

രണ്ടാം പാലം സുരക്ഷിതമാണെന്ന് അറിയിച്ചതിനെ തുടർന്ന് ഇതുവഴിയാണ് ഗതാഗതം പുനരാരംഭിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് ഹൈവേയിലുള്ള ഗതാഗതത്തിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ ബന്ധപ്പെട്ട് വേണ്ട സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്തിട്ടുണ്ട്.

രാമേശ്വരം-മാനാമധുര പാത; ഇന്ത്യയിലെ ആദ്യത്തെ ഹരിത ഇടനാഴി

ബസ് സഞ്ചരിക്കവെ പാലം തകർന്നു; വൻ ദുരന്തമൊഴിവായി


Click it and Unblock the Notifications








