ബുള്ളറ്റ് ട്രെയിൻ സർവീസ് ഇന്ത്യയിൽ വിജയകരമാകുമോ?
ബുള്ളറ്റ് ട്രെയിനുകൾ ലാഭകരമാണെങ്കിൽ ദിവസം 100 ട്രിപ്പുകളെങ്കിലും നടത്തണമെന്നാണ് പഠന റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. മുംബൈയ്ക്കും അഹമദാബാദിനുമിടയിലാണ് രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്താനിരിക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ 50 കൗതുകകരമായ വസ്തുതകൾ
അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് വിദഗ്ധര്‍ നടത്തിയ പഠനങ്ങളാണിത് സൂചിപ്പിക്കുന്നത്. ദിവസവും 100 ട്രിപ്പുകളെങ്കിലും നടത്തിയാൽ മാത്രമാണ് ബുള്ളറ്റ് ട്രെയിൻ എന്ന ആശയം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ദിവസേനയുള്ള നൂറ് ട്രിപ്പുകളിൽ 88,000നും 1,18,000 നുമിടയില്‍ യാത്രക്കാര്‍ സഞ്ചരിച്ചാൽ മാത്രമെ റെയിൽവെയ്ക്ക് ഈ സർവീസ് ലാഭകരമായി നടത്തിക്കൊണ്ടു പോകാനാവുകയുള്ളൂ.

മുംബൈക്കും അലഹബാദിനുമിടയില്‍ 534 കിലോമീറ്റർ ദൂരമാണ് ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുന്നത്.

എണ്ണൂറോളം യാത്രക്കാരാണ് ഒരു ട്രെയിനിൽ ഉൾക്കൊള്ളുന്നത്. ഒരാളില്‍ നിന്ന് 1500 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കാൻ തീരുമാനിച്ചിട്ടുള്ളത്.

പദ്ധതി ചിലവിന്റെ എൺപത് ശതമാനവും ജപ്പാൻ നൽകാമെന്നേറ്റ വായ്പയിലുടെ സാധ്യമാകും. 97.636 കോടി രൂപയാണ് ജപ്പാൻ വായ്പയായി നൽകുന്നത്.

അമ്പത് വർഷത്തിനുള്ളിൽ പണം തിരിച്ചടയ്ക്കാമെന്നുള്ള കരാറാണ് നടപ്പിലാക്കിയിട്ടുള്ളത്.

അങ്ങനെയെങ്കിൽ വരുമാനത്തിന്റെ ഏറിയ പങ്കും വായ്പതിരിച്ചടക്കുന്നതിലേക്ക് നിക്ഷേപിക്കേണ്ടതായി വരും.

ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണം വർഷാവസാനത്തോടുകൂടി അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തുടങ്ങാനുള്ള പദ്ധതിയിലാണ്.

ഈ പദ്ധതി പൂർത്തീകരിക്കാൻ അഞ്ച് വർഷത്തെ കാലതാമസമുണ്ടാകുമെന്നാണ് അറിയിപ്പ്.

508കിലോമീറ്ററാണ് പാതയുടെ നീളം കണക്കാക്കിയിരിക്കുന്നത്.

സർവീസ് തുടങ്ങിക്കഴിഞ്ഞാൽ മുംബൈയിൽ നിന്ന് അഹമദാബാദിലേക്കള്ള ഏഴുമണിക്കൂർ യാത്ര ചുരുക്കി വെറും മൂന്ന് മണിക്കുറിൽ എത്തിച്ചേരാനാകുമെന്നാണ് അധികൃതരുടെ അറിയിപ്പ്.

പൂർണമായും ഇന്ത്യയിൽ വച്ച് നിർമാണം നടത്തുന്ന ഈ ബുള്ളറ്റ് ട്രെയിനിന്റെ നിർമാണത്തിനാവശ്യമായ 20ശതമാനം സാമഗ്രഹികൾ ജപ്പാനിൽ നിന്നായിരിക്കും ഇറക്കുമതി ചെയ്യുക.

മുംബൈയിൽ ബാന്ദ്ര-കുർള കോംപ്ലെക്സാണ് സ്റ്റേഷൻ നിർമാണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഭൂമിക്കടിയിലായിട്ടാണ് സ്റ്റേഷൻ നിർമ്മാണം നടത്തുന്നത്.

മെയ്ക്ക് ഇൻ ഇന്ത്യ ആഡംബര കോച്ചുകൾ വരവായി

വാപ് 7 ഇന്ത്യയുടെ വേഗതയേറിയ ലോക്കോമോട്ടീവ് എൻജിൻ


Click it and Unblock the Notifications








