ചെന്നൈയുടെ തിരക്കില്‍ റോഡ് ഇടിഞ്ഞ് അഗാധഗര്‍ത്തം; 'ട്രോള്‍ രക്ഷകരായി' മോദിയും ശശികലയും
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ജെമിനി ഫ്‌ളൈ ഓവറിന് സമീപമുള്ള റോഡ് ഇടിഞ്ഞാണ് അഗാധ ഗര്‍ത്തം രൂപപ്പെട്ടത്.
റോഡപകടങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് ഇന്ത്യ. ജനത പിന്തുടരുന്ന തെറ്റായ ഡ്രൈവിംഗ് ശീലങ്ങളാണ് വലിയ ശതമാനം അപകടങ്ങള്‍ക്കും കാരണമെന്ന അക്ഷേപവും ശക്തമായാണ് നിലകൊള്ളുന്നത്.

പക്ഷെ, റോഡപകടങ്ങള്‍ക്ക് മുഴുവന്‍ പഴിയും ഏല്‍ക്കേണ്ടത് ജനതയുടെ ഡ്രൈവിംഗ് ശീലങ്ങള്‍ മാത്രമോ? മതിയായ അടിസ്ഥാന സൗകര്യമില്ലായ്മ, റോഡിന്റെ അതിദാരുണമായ അവസ്ഥ ഉള്‍പ്പെടെയുള്ള ഘടകങ്ങളും ഓരോ റോഡപകടങ്ങളിലും നിര്‍ണായക പങ്ക് വഹിക്കുന്നു.

ഇന്നലെ ഉച്ചയ്യ്ക്ക് ചെന്നൈയില്‍ നടന്ന റോഡപകടവും ഇത്തരത്തില്‍ ഒരു ഉദ്ദാഹരണമാണ് വീണ്ടും നല്‍കുന്നത്.

ചെന്നൈയില്‍ നടന്ന അപകടം അക്ഷാരാര്‍ത്ഥത്തില്‍ ഇന്ത്യയെ മുഴുവന്‍ അമ്പരിപ്പിച്ചിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ചെന്നൈയുടെ നാഢിയായ അണ്ണാ ശാലൈ റോഡ് പൊടുന്നനെ ഇടിഞ്ഞ് ഭീകരഗര്‍ത്തമായി രൂപപ്പെട്ടതാണ് ഞെട്ടലുള്ളവാക്കിയിരിക്കുന്നത്.

അപകട സമയത്ത് ഉണ്ടായിരുന്ന തമിഴ്‌നാട് സംസ്ഥാന ബസും ഹോണ്ട സിറ്റിയും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ജെമിനി ഫ്‌ളൈ ഓവറിന് സമീപമുള്ള റോഡ് ഇടിഞ്ഞാണ് അഗാധ ഗര്‍ത്തം രൂപപ്പെട്ടത്.

എംടിസി ബസും ഹോണ്ട സിറ്റിയുമാണ് തിരക്കുള്ള റോഡിൽ പൊടുന്നനെ രൂപപ്പെട്ട ഗര്‍ത്തത്തില്‍ അകപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കണ്‍മുന്നില്‍ നടന്ന സംഭവം വിശ്വസിക്കാന്‍ സാധിക്കാതെ മറ്റ് മോട്ടോര്‍ സഞ്ചാരികള്‍ അപകടത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.

ഗര്‍ത്തത്തില്‍ അകപ്പെട്ട എംടിസി ബസിന്റെ ഭാരം കാരണം റോഡ് വീണ്ടും 15 അടിയോളം വീണ്ടും ഇടിഞ്ഞു. സംഭവസ്ഥലത്തേക്ക് ജനങ്ങൾ ഇരച്ചെത്തിയതോടെ അപകട സാധ്യത വീണ്ടും വർധിക്കുകയായിരുന്നു.

റോഡിന് വശത്തുള്ള തൗസന്‍ഡ് ലൈറ്റ്‌സ് ബസ് സ്‌റ്റോപില്‍ ബസ് നിര്‍ത്തി മുന്നോട്ട് എടുക്കവെയാണ് അപകടമുണ്ടായത്.
ഗര്‍ത്തത്തില്‍ അകപ്പെട്ട ബസിനെ മറികടന്ന് പോകാന്‍ ശ്രമിച്ച ഹോണ്ട സിറ്റിയും ഗര്‍ത്തത്തില്‍ പിന്നാലെ അകപ്പെടുകയായിരുന്നു.

അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. എംടിസി ബസ് ഡ്രൈവര്‍ ബി ഗുണശീലന്റെ സമയോജിത ഇടപെടലാണ് അപകടത്തില്‍ നിന്നും യാത്രക്കാരെ രക്ഷിച്ചത്.

ബസിന്റെ മുന്‍ടയര്‍ താഴുന്നൂവെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ 35 ഓളം വരുന്ന ബസിലെ യാത്രക്കാരോട് ഇറങ്ങാന്‍ ഗുണശീലന്‍ ആവശ്യപ്പെടുകയായിരുന്നു.

ടയര്‍ പങ്ഞ്ചറാണെന്ന് കരുതി പുറത്തേക്ക് നോക്കിയപ്പോഴാണ് റോഡ് ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെടുകയാണെന്ന് ഗുണശീലന്‍ മനസിലാക്കിയത്.

യാത്രക്കാര്‍ ഇറങ്ങിയതിന് പിന്നാലെ ബസ് വീണ്ടും ഗര്‍ത്തത്തിലേക്ക് താഴ്ന്നു പോയി എന്നതും ശ്രദ്ധേയമാണ്.

പിന്നാലെയാണ് ബസിനെ മറികടന്ന് പോകാന്‍ ശ്രമിച്ച ഹോണ്ട സിറ്റിയും ഗര്‍ത്തത്തിലേക്ക് തന്നെ വീണത്. ഹോണ്ട സിറ്റി ഡ്രൈവറെ ഉടന്‍ തന്നെ കാറില്‍ നിന്നും പുറത്തെത്തിക്കുകയായിരുന്നു.

മെട്രോ റെയിലിന് വേണ്ടി ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് പ്രദേശത്ത് നടത്തി തുടര്‍ച്ചയായി നടത്തി വരുന്ന തരുങ്ക നിര്‍മ്മാണമാണ് റോഡ് ഇടിയാന്‍ കാരണമെന്ന് ആക്ഷേപം ശക്തമാണ്.

മെട്രോ റെയിലിന് വേണ്ടി ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് പ്രദേശത്ത് നടത്തി തുടര്‍ച്ചയായി നടത്തി വരുന്ന തരുങ്ക നിര്‍മ്മാണമാണ് റോഡ് ഇടിയാന്‍ കാരണമെന്ന് ആക്ഷേപം ശക്തമാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ റോഡ് ഇടിഞ്ഞ് അപകടമുണ്ടാകുന്നത് പതിവായിരിക്കുകയാണ്.

നേരത്തെ മെട്രോ ടണലിങ്ങ് പ്രവര്‍ത്തികളുടെ പശ്ചാത്തലത്തില്‍ 50 അടിയോളവും റോഡ് ഇടിഞ്ഞ സംഭവവും ചെന്നൈയില്‍ ഉണ്ടായിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് മേഖലയില്‍ വാഹന നിയന്ത്രണം പൊലീസ് ഏര്‍പ്പെടുത്തി. ധനമന്ത്രി ഡി ജയകുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ച് റോഡ് എത്രയും പെട്ടെന്ന് പൂര്‍വ സ്ഥിതിയില്‍ സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കി.

അതേസമയം തിരക്കുള്ള റോഡില്‍ പൊടുന്നനെ ഗര്‍ത്തമുണ്ടായ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്റര്‍നെറ്റിലെ ട്രോളന്‍മാര്‍. അത്തരം ചില ട്രോളുകളിലേക്ക്-
വിഎം ശശികല മുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരെ വിഷയത്തിൽ വെറുതെ ട്രോളന്മാർ വിടാൻ ഒരുക്കമല്ല.
തമിഴ് നായക്നമാരും റോഡ് ഇടിഞ്ഞ സംഭവത്തിൽ സൂപ്പർ പരിവേഷം ചാർത്തിയാണ് രക്ഷയ്ക്ക് എത്തുന്നത്.
അടുത്തിടെ പ്രധാനമന്ത്രി ജമ്മു-കശ്മീരിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ തുരങ്കത്തെ സംഭവത്തിൽ ആസ്പദമാക്കി എത്തുന്ന ട്രോളും വൻ പ്രചാരമാണ് നേടുന്നത്.
അപകടത്തിൽ അകപ്പെട്ട ബസിനെ എടുത്ത് ഉയർത്തുന്ന ശശികലയും ട്രോളന്മാർ ചിത്രീകരിക്കുന്നു.
തമിഴ് നായകൻ അജിത്തിനും രക്ഷകരുടെ പട്ടികയിൽ ട്രോളന്മാർ ഇടം നൽകുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി തുരങ്കം പണിത് റോഡ് നിർമ്മിക്കുമ്പോൾ ചെന്നൈയിൽ റോഡ് തുരന്ന് തുരങ്കം നിർമ്മിക്കുകയാണെന്ന ആക്ഷേപവും ട്രോളുകൾ പറയുന്നു.
ഹോളിവുഡ് ചിത്രം ജേർണി ടു ദി സെന്റർ ഒാഫ് ദി ഏർത്ത് നെ പശ്ചാത്തലമാക്കിയുള്ള ട്രോളിനും ഒരു കുറവുമില്ല.
അണ്ണാ ശാലൈ സംഭവത്തിൽ അധികൃതരെ വിമർശിച്ച് ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ വന്ന് നിറയുകയാണ്.
തമിഴ് നടൻ വിശാലിനുമുണ്ട് ട്രോളുകളിൽ സ്ഥാനമുണ്ട്.
അണ്ണാ ശാലൈ സംഭവം 3D പെയിന്റിംഗാണെന്ന് പറഞ്ഞ് വെയ്ക്കുന്ന ട്രോളുകളും ശക്തമാണ് ട്വിറ്ററിൽ.


Click it and Unblock the Notifications








