കുടിച്ച വെളളത്തിൽ വിശ്വസിക്കാൻ പറ്റില്ലല്ലോ; കസ്റ്റമേഴ്സിൻ്റെ സ്വകാര്യ വിവരങ്ങൾ വാഹന കമ്പനികൾ ചോർത്തുന്നു
ഇപ്പോൾ എല്ലാം സ്മാർട്ടായതോടെ സ്വകാര്യ വിവരങ്ങൾ പോലും ചോരുന്ന അവസ്ഥയാണ്. സാങ്കേതികത്വം കൂടുംന്തോറും സ്വകാര്യത കൂടുതൽ വെളിപ്പെടുത്തുന്നതിന് തുല്യമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ദേ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് മോസില്ല ഫൗണ്ടേഷനു കീഴില്‍ ഒരു കൂട്ടം ഗവേഷകർ തങ്ങളുടെ പഠനത്തിൻ്റെ റിപ്പോർട്ടിലെ കുറച്ചു കാര്യങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്. ലോകത്തെ വാഹന നിർമാതാക്കൾ തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്നാണ്. അതിൽ ആരോഗ്യപരവും ലൈംഗികപരവുമായി വിവരങ്ങളും ഉൾപ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്നത്.
വാഹന നിർമാതാക്കൾ തങ്ങളുടെ കാറുകളിൽ ഉപയോഗിക്കുന്ന ആപ്പുകളും അത് പോലെ തന്നെ സെൻസറുകളും മറ്റ് സംവിധാനങ്ങളും വഴിയാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചോർത്തുക മാത്രമല്ല ഈ വിവരങ്ങൾ പല ടെക് ഭീകരൻമാർക്കും പല സർക്കാരിനും കൈമറുന്നുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ വിവരങ്ങൾക്കൊപ്പം ഡ്രൈവിങ് ശീലങ്ങളും ഡ്രൈവറുടെ ബൗദ്ധിക നിലവാരവും മുഖ ഭാവങ്ങളും ജനിതക വിവരങ്ങൾ വരെ കൈമാറുന്നുണ്ട് എന്നാണ് ആരോപണം.

എന്നാൽ ഇതിനെതിരെ ആരോപണ വിധേയരായ കമ്പനികൾ പറയുന്നത് തങ്ങൾ ആരുടേയും വിവരങ്ങൾ ചോർത്തുകയോ വിൽക്കുകയോ ചെയ്തിട്ടില്ല എന്നാണ്. വൈദ്യുത കാര്‍ കമ്പനികളിലെ മുന്‍ നിരക്കാരായ ടെസ്‌ലയും സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ട്. പല ലോക പ്രശസ്ത വാഹന നിർമാതാക്കളും മോസില്ലയുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. കാശ് കൂടുതൽ കൊടുത്ത് വമ്പൻ ഫീച്ചറുകളും സംവിധാനങ്ങളുമുളള വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ അഭിമാനിക്കുമ്പോൾ ഒരു വശത്ത് കൂടി നിങ്ങളുടെ സ്വകാര്യത ലോകത്തിന് മുന്നിൽ കാട്ടികൊടുക്കുകയാണ്.
കഴിഞ്ഞ വർഷം മറ്റൊരു പഠനം പുറത്ത് വന്നിരുന്നു മോഷ്ടാക്കൾക്ക് മോഷ്ടിക്കാൻ എളുപ്പം കിയ, ഹ്യുണ്ടായി കാറുകളാണ് എന്ന്. യുഎസിലെ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റി നടത്തിയ ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നത് ഹ്യുണ്ടായി, കിയ കാറുകളാണ് തസ്‌കരന്‍മാര്‍ എളുപ്പമുള്ള ലക്ഷ്യങ്ങളായി കണക്കാക്കുന്നതെന്നും മോഷണത്തിന് ഏറ്റവും കൂടുതല്‍ ഇരയാകാമെന്നുമാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് കാര്‍ മോഷണം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈവേ ലോസ് ഡാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം അനുസരിച്ച് കിയയുടെയും ഹ്യുണ്ടായിയുടെയും ബജറ്റ് വിലയിലുള്ള വാഹനങ്ങള്‍ ഇപ്പോള്‍ മസില്‍ കാറുകളെയും ലക്ഷ്വറി എസ്‌യുവികളെയും പോലെ തന്നെ കള്ളന്‍മാരുടെ പ്രധാന ലക്ഷ്യങ്ങളില്‍ പെട്ടതാണെന്നാണ്. ഇഗ്‌നിഷന്‍ സിസ്റ്റം മറികടക്കുന്നതില്‍ നിന്ന് കള്ളന്മാരെ തടയുന്നു ഒരു ഇലക്ട്രോണിക് ഇമോബിലൈസര്‍ സജ്ജീകരിച്ചിട്ടില്ലെന്ന കാരണം കൊണ്ടാണ് ഈ കാറുകള്‍ എളുപ്പത്തില്‍ കവരുന്നത്.
മുന്‍കാല പഠനങ്ങള്‍ കാണിക്കുന്നത് ഇമ്മൊബിലൈസറുകള്‍ അവതരിപ്പിച്ചതിന് ശേഷം വാഹന മോഷണം കുറഞ്ഞു എന്നാണ്. നിര്‍ഭാഗ്യവശാല്‍, ഹ്യുണ്ടായിയും കിയയും മറ്റ് വാഹന നിര്‍മ്മാതാക്കളെ പോലെ ഈ സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പിന്നിലാണ്. യുഎസ്ബി കോര്‍ഡ് ഉപയോഗിച്ച് കിയ, ഹ്യുണ്ടായ് വാഹനങ്ങള്‍ മോഷ്ടിച്ച് ഓടിക്കുന്ന കൗമാരക്കാരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കില്‍ വൈറലാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ മോഡലുകളില്‍ 2018-22 കാലയളവിലെ നിരത്തിലിറങ്ങിയ വാഹനങ്ങളുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഡോഡ്ജ് ചാര്‍ജര്‍ SRT ഹെല്‍കാറ്റ് ആണ് ഏറ്റവും കൂടുതല്‍ മോഷണത്തിനിരയായത്. എന്നാല്‍ 2015-19 മോഡല്‍ ഇയര്‍ വാഹനങ്ങള്‍ക്കിടയില്‍ മറ്റെല്ലാ നിര്‍മ്മാതാക്കളെയും അപേക്ഷിച്ച് ഹ്യുണ്ടായ്, കിയ വാഹനങ്ങള്‍ മോഷണം പോകുന്ന കണക്കുകള്‍ ഏകദേശം ഇരട്ടിയാണെന്നാണ് റിപ്പോര്‍ട്ട്.
2000 മോഡല്‍ വര്‍ഷത്തില്‍ മറ്റ് നിര്‍മ്മാതാക്കളില്‍ നിന്നുള്ള 62 ശതമാനം മോഡലുകളിലും ഇമ്മൊബിലൈസറുകള്‍ ഇതിനകം സ്റ്റാന്‍ഡേര്‍ഡ് ആയിരുന്നു. എന്നാല്‍ 2015 മോഡല്‍ വര്‍ഷത്തില്‍ മറ്റ് നിര്‍മ്മാതാക്കളുടെ 96 ശതമാനം വാഹനങ്ങളിലും ഇമ്മൊബിലൈസറുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയിരുന്നപ്പോള്‍ പോലും ഹ്യുണ്ടായ്, കിയ എന്നിവയുടെ വാഹനങ്ങളില്‍ 26 ശതമാനം മാത്രമായിരുന്നു സ്റ്റാന്‍ഡേര്‍ഡ്.
ഇമ്മൊബിലൈസര്‍ ഇല്ലെങ്കില്‍ മോഷണം കുറച്ച് കൂടി എളുപ്പമാകുന്നതായി നാഷണല്‍ ഇന്‍ഷുറന്‍സ് ക്രൈം ബ്യൂറോയിലെ (എന്‍ഐസിബി) വെഹിക്കിള്‍സ് ഓപ്പറേഷന്‍സ് ഡയറക്ടറും മുന്‍ വാഹന മോഷണ അന്വേഷകനുമായ ഡാരെല്‍ റസ്സല്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് മില്‍വാക്കി പ്രദേശത്താണ് ഇത്തരത്തില്‍ മോഷണം ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം മറ്റ് നഗരങ്ങളിലേക്കും കൊളറാഡോ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.


Click it and Unblock the Notifications








