Just In
- 18 min ago സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- 41 min ago ടാറ്റയ്ക്ക് ധൈര്യമുണ്ടോ ഇങ്ങനെ ചെയ്യാൻ? എല്ലാ പണിക്കും ഡിസ്കൗണ്ടുമായി ഹ്യുണ്ടായിയുടെ സർവീസ് ക്യാമ്പ്
- 1 hr ago വീണ്ടും ഭാഗ്യപരീക്ഷണത്തിനൊരുങ്ങി റെനോ-നിസാൻ സഖ്യം; അണിയറിൽ 4 പുത്തൻ മോഡലുകൾ
- 2 hrs ago വാഹനത്തിന് വേണ്ടി കാശ് കളയരുതെന്ന് പറയുന്ന സൂപ്പർ താരത്തെ മനസിലായോ, ഇദ്ദേഹത്തിൻ്റെ കളക്ഷൻ കണ്ട് നോക്കിയാലോ
Don't Miss
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Sports IPL 2024: പ്രശ്നം രോഹിത്തും ഹാര്ദിക്കുമായല്ല, വില്ലന്‍ ബൗച്ചര്‍! എല്ലാത്തിനും കാരണം- തെളിവിതാ
- News സംസ്ഥാനത്ത് ആദ്യ പത്രിക സമർപ്പിച്ച് മുകേഷ്,കെട്ടിവയ്ക്കാൻ പണം നൽകിയത് മത്സ്യത്തൊഴിലാളികൾ
- Movies ഷാരൂഖ് എപ്പോഴും നയന്‍താരയെക്കുറിച്ച് സംസാരിക്കും; നയന്‍ ഷാരൂഖിന്റെ കടുത്ത ആരാധിക!
- Technology മിഡ് ബഡ്ജറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ; വിവോ വി40 എസ്ഇ 5ജി ആഗോളതലത്തിൽ പുറത്തിറക്കി
- Finance അദാനി പവറിൽ നിന്നും 4000 കോടിയുടെ കരാർ, വിപണിയിൽ കുതിച്ച് പൊതുമേഖലാ ഓഹരി, കൂടെക്കൂട്ടുന്നോ..
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
1200 ആഡംബരക്കാറുകള്‍ കയറ്റിയ കപ്പല്‍ ഇടിച്ചുനിറുത്തിയപ്പോള്‍
1200 കാറുകള്‍ ഉള്‍പെടെയുള്ള ചരക്കുകളുമായി പോവുകയായിരുന്ന കപ്പല്‍ സാങ്കേതികത്തകരാറിനെ തുടര്‍ന്ന് കരയിലേക്ക് ഇടിച്ചുകയറ്റി. കടലില്‍ പൂര്‍ണമായും മുങ്ങുപ്പോകാനുള്ള സാധ്യതയെ മുനന്നില്കണ്ടാണ് ഇത്തരമൊരു നടപടിയെടുക്കാന്‍ കപ്പലിന്റെ കാപ്റ്റന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.
ഇംഗ്ലണ്ടിലെ
ഐല്‍
ഓഫ്
വെയ്റ്റ്
ദ്വീപില്‍നിന്നും
പുറപ്പെട്ട
കപ്പലാണ്
കരയിലിടിച്ച്
നിറുത്തിയിരിക്കുന്നത്.
കൂടുതല്‍
വിവരങ്ങളും
ചിത്രങ്ങളും
താഴെ
കാണാം.
ചിത്രങ്ങളിലൂടെ നീങ്ങുക.
ചിത്രങ്ങളിലൂടെ നീങ്ങുക.
ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ 1200 കാറുകളും അറുപത്തഞ്ചോളം മിനി കാറുകളും വാഹനത്തിലുണ്ട്. ജെസിബിയുടെ എഴുപതോളം നിര്‍മാണ സാമഗ്രികളും കപ്പലിലുണ്ടെന്ന് അറിയുന്നു. ശനിയാഴ്ച വൈകീട്ടാണ് സതാംപ്റ്റണ് തുറമുഖത്തുനിന്ന് കപ്പല്‍ പുറപ്പെട്ടത്.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടേതാണ് ഈ കപ്പല്‍. നാല്പത്തഞ്ച് ഡിഗ്രി ചെരിഞ്ഞ അവസ്ഥയിലാണ് കപ്പല്‍ ഇപ്പോള്‍ നില്‍ക്കുന്നത്.
കപ്പലിനകത്തെ ജീവനക്കാരെ മുഴുവന്‍ രക്ഷാകപ്പലുകള്‍ കരയിലെത്തിച്ചിട്ടുണ്ട്. കപ്പലിന് സംഭവിച്ച തകരാര്‍ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
51,000 ടണ്‍ ഭാരമുണ്ട് ഈ ചരക്കുകപ്പലിന്. അമിതമായി ലോഡ് ചെയ്തതല്ല പ്രശ്നത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. കപ്പലിനെ തിരിച്ച് വെള്ളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആറായിരത്തിനടുത്ത് കാറുകള്‍ കയറ്റാനുള്ള ശേഷി കപ്പലിനുണ്ട്. വെറും 1400 കാറുകളാണ് അപകടത്തില്‍പെടുമ്പോള്‍ കപ്പലിലുണ്ടായിരുന്നത്.
കപ്പലില്‍ അഞ്ഞൂറ് ടണ്ണിലധികം ഇന്ധനമുണ്ട്. ഇത് ലീക്കായി കടലില്‍ പരക്കുമോ എന്നതാണ് രക്ഷാപ്രവര്‍ത്തകരുടെ പ്രധാന ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിവെച്ചേക്കും.
കപ്പലിനകത്തെ കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിട്ടിട്ടുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. എത്രത്തോളം നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നത് ഇനിയും അറിയേണ്ടതായിട്ടാണുള്ളത്.