പുത്തൻ ലോഞ്ചുകൾ ഉടൻ വേണ്ട! ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ
രാജ്യത്ത് ഉടനീളം പലയിടങ്ങളിലായി ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ച സംഭവങ്ങളുടെ അന്വേഷിണങ്ങൾ പൂർത്തിയാവും വരെ പുതിയ വാഹനങ്ങൾ ലോഞ്ച് ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ ഇലക്ട്രിക് രാജ്യത്തെ ഇരുചക്ര വാഹന നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ തീപിടിത്തം വർധിക്കുന്ന സംഭവങ്ങൾ ചർച്ച ചെയ്യാൻ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം തിങ്കളാഴ്ച വിളിച്ച യോഗത്തിലാണ് നിർമ്മാതാക്കളെ ഇക്കാര്യം അറിയിച്ചത്.

എല്ലാ ഇലക്ട്രിക് വാഹന നിർമ്മാതാക്കളോടും ബാച്ചിലെ ഒരു യൂണിറ്റ് എങ്കിലും തീപിടുത്തത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മുഴുവൻ യൂണിറ്റുകളും സ്വമേധയാ തിരിച്ചുവിളിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും അവ തടയാൻ ആവശ്യമായ നടപടികളെക്കുറിച്ചും വ്യക്തത ലഭിക്കുന്നത് വരെ പുതിയ വാഹനങ്ങൾ പുറത്തിറക്കരുതെന്ന് ഇലക്ട്രിക് വാഹന നിർമ്മാതാക്കളോട് വാക്കാൽ പറഞ്ഞതായി സ്വകാര്യമായ ഒരു ഔദ്യോഗിക സർക്കാർ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കുറച്ച് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട തുടർച്ചയായ ഫയർ ആക്സിഡന്റുകളെ തുടർന്ന് തകരാറുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ സ്വമേധയാ തിരിച്ചുവിളിക്കാൻ കഴിഞ്ഞയാഴ്ച റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഇലക്ട്രിക് വാഹന നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം, ഓല ഇലക്ട്രിക്, ഒഖിനാവ, പ്യുവർ ഇവി തുടങ്ങിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളും ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിത്തമുണ്ടായ എല്ലാ ബ്രാൻഡുകളും തങ്ങൾ വിറ്റ 7,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിച്ചു.

തിങ്കളാഴ്ച ഇവി നിർമ്മാതാക്കളും റോഡ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ആശയവിനിമയത്തിലാണ് വാഹനങ്ങൾ തിരിച്ചുവിളിക്കാനുള്ള നിർദ്ദേശങ്ങൾ ആവർത്തിച്ചത്.

പിഴവ് സംഭവിച്ച നിർമ്മാതാക്കളിൽ നിന്ന് മോഡലുകൾ നിർബന്ധിതമായി തിരിച്ചുവിളിക്കാനും പിഴ ഈടാക്കാനും കേന്ദ്ര സർക്കാരിനെ അനുവദിക്കുന്ന ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ടിലെ വ്യവസ്ഥകളെക്കുറിച്ചും ഇവി നിർമ്മാതാക്കളെ സർക്കാർ ഓർമ്മിപ്പിച്ചു.

റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ ഉണ്ടാകാത്ത നിർമ്മാതാക്കൾക്കും അവ വിറ്റഴിച്ച വാഹനങ്ങളിൽ തിരുത്തൽ നടപടികൾ കൈക്കൊള്ളാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചാർജിംഗ് സേഫ്റ്റിയെ കുറിച്ചും തീപിടുത്തങ്ങൾ എങ്ങനെ തടയാം എന്നതിനെക്കുറിച്ചും ഉപഭോക്താക്കളെ ബോധവത്കരിക്കാൻ റോഡ് മന്ത്രാലയം ഇവി നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.

ആഴ്‌ചകൾക്ക് മുമ്പ്, നീതി ആയോഗ് CEO അമിതാഭ് കാന്ത് ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ടറുകളോട് (OEM) സമീപകാല അപകടങ്ങളിൽ ഉൾപ്പെട്ട ഇവികളുടെ ബാച്ചുകൾ സ്വമേധയാ തിരിച്ചുവിളിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

ഓല ഇലക്ട്രിക് തങ്ങളുടെ ഇ-സ്കൂട്ടറുകളുടെ ഏതാനും ബാച്ചുകളും ഒകിനാവ, പ്യുവർ ഇവി എന്നിവയും തങ്ങളുടെ മോഡലുകളെ തിരിച്ചുവിളിച്ചു. ഇവികളിൽ അടുത്തിടെയുണ്ടായ തീപിടിത്ത സംഭവങ്ങൾ പരിശോധിച്ച് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നുള്ള ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.

അതിലുപരിയായി, സ്കൂട്ടർ തകരാറിലായി നിരവധി സംഭവങ്ങൾ റൈഡർമാർക്ക് പരിക്കേൽക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

നിസാമാബാദിലും ചെന്നൈയിലും തങ്ങളുടെ വാഹനങ്ങൾ ഉൾപ്പെട്ട സമീപകാല തീപിടുത്ത സംഭവങ്ങൾ കണക്കിലെടുത്ത്, ബന്ധപ്പെട്ട ബാച്ചുകളിലെ ഇട്രാൻസ്+, ഇപ്ലൂട്ടോ 7G മോഡലുകളുടെ 2000 വാഹനങ്ങൾ തിരിച്ചുവിളിക്കാൻ പ്യുവർ ഇവി തീരുമാനിച്ചതായി ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.

സമീപകാല തീപിടുത്തത്തെത്തുടർന്ന് ഇവി ബാറ്ററികൾക്കായി ഘടനാപരമായ പ്രോട്ടോക്കോളുകൾ ഇന്ത്യൻ സർക്കാർ ഉടൻ പുറത്തിറക്കിയേക്കും.


Click it and Unblock the Notifications