Just In
- 57 min ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 1 hr ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 2 hrs ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 4 hrs ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
Don't Miss
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Sports T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
അടുത്ത തിങ്കളാഴ്ച്ച അറിയാം ഓല, ഊബർ ആപ്പുകളുടെ ഭാവി എന്താകുമെന്ന്
ആപ്പ് അടിസ്ഥാനമാക്കിയുള്ള അഗ്രഗേറ്ററുകൾക്ക് അവരുടെ പ്ലാറ്റ്‌ഫോമുകളിലൂടെ ഓട്ടോ റൈഡുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്ന കൺവീനിയൻസ് ഫീസ് എത്ര ആകാമെന്ന് കർണാടക സർക്കാർ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനിക്കും
തങ്ങളുടെ ആപ്പുകളിൽ ഓട്ടോ റൈഡ് ബുക്ക് ചെയ്യുന്ന ഉപയോക്താക്കളിൽ നിന്ന് ഊബർ, ഒല തുടങ്ങിയ കമ്പനികൾക്ക് എത്ര തുക ഈടാക്കാമെന്ന് കർണാടക ഗതാഗത വകുപ്പ് വെള്ളിയാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം.
ബംഗളൂരുവിൽ ഓട്ടോ റൈഡുകൾ നിർത്താൻ ആവശ്യപ്പെട്ട ഗതാഗത വകുപ്പിന്റെ ഒക്ടോബർ 6 ലെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഉബറും ഒലയും സമർപ്പിച്ച റിട്ട് ഹർജികളാണ് കോടതി പരിഗണിക്കുന്നത്.അഗ്രഗേറ്റർമാർ മിനിമം നിരക്ക് 100 രൂപ വരെ ഈടാക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്നാണ് സംസ്ഥാനം അടിസ്ഥാന നിരക്ക് 30 രൂപയായി നിജപ്പെടുത്തിയത്. എന്നിരുന്നാലും, ഒക്ടോബർ 14-ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ ബലത്തിൽ, ജിഎസ്ടി ഒഴികെയുള്ള കൺവീനിയൻസ് ഫീസ് 10% ആയി പരിമിതപ്പെടുത്തി.
അഗ്രഗേറ്റർമാർ ഓട്ടോ റൈഡിനുള്ള ബുക്കിംഗ് ഫീസ് പരിമിതപ്പെടുത്തിയ നിരക്കിലാണ് സ്വീകരിക്കുന്നത്. തിങ്കളാഴ്ച ജസ്റ്റിസ് സി എം പൂനാച്ച മുമ്പാകെയാണ് കേസ് പരിഗണിക്കുന്നത്. സംസ്ഥാന ഗതാഗത മന്ത്രി ബി ശ്രീരാമുലു ഗതാഗത സെക്രട്ടറി എൻ വി പ്രസാദ്, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് എൻ സിദ്ധരാമപ്പ, മറ്റ് മുതിർന്ന ഗതാഗത ഉദ്യോഗസ്ഥർ എന്നിവരുമായി ഇതിനകം ചർച്ച നടത്തിയിട്ടുണ്ട്. കോടതിയിൽ സംസ്ഥാനത്തിന്റെ നിലപാട് അന്തിമമാക്കുന്നതിന് മുമ്പ് മുതിർന്ന ഉദ്യോഗസ്ഥർ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയെ ധരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പ്ലാറ്റ്‌ഫോമുകളിൽ പ്രതിദിനം ലക്ഷക്കണക്കിന് ഓട്ടോ റൈഡുകൾ ബുക്ക് ചെയ്യപ്പെടുന്നതിനാൽ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടുകളും തീരുമാനവവും നിർണായകമാകും, ഏത് തീരുമാനവും വലിയ എണ്ണം ബംഗളൂരുക്കാരെ ബാധിക്കും. കഴിഞ്ഞ മാസം, മുതിർന്ന ഗതാഗത അധികാരികൾ സംഘടിപ്പിച്ച മീറ്റിംഗിൽ, അഗ്രഗേറ്റർമാർ ജിഎസ്ടി ഒഴികെയുള്ള ഓട്ടോ നിരക്കുകളിൽ 20% കൺവീനിയൻസ് ഫീസ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, ഒക്ടോബർ 14-ന് ജസ്റ്റിസ് എം.ജി. ഷുക്കുരെ കമാൽ നിശ്ചയിച്ച ഇടക്കാല ഫീസിനോടാണ് ഉദ്യോഗസ്ഥർ കൂടുതൽ ചായ്‌വ് കാണിക്കുന്നത്. എന്നാൽ അന്തിമ വാക്ക് മുഖ്യമന്ത്രിക്കായിരിക്കും.
അഗ്രഗേറ്റർമാർ ഫ്ലെക്സി നിരക്കുകളും ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാൽ സർക്കാർ ഇതിന് അനുകൂലമല്ല. ഓട്ടോ റൈഡിന് പൗരന്മാർക്ക് കുത്തനെ നിരക്ക് ഈടാക്കാൻ സർക്കാർ അഗ്രഗേറ്റർമാരെ അനുവദിക്കില്ലെന്ന് ശ്രീരാമുലു പറഞ്ഞിരുന്നു.നവംബർ 1 ന് യുബർ ഒരു പ്രസ്താവനയിൽ പറഞ്ഞത്, "നിലവിൽ, ബെംഗളൂരുവിലെ തങ്ങളുടെ കമ്മീഷൻ ഈടാക്കുന്ന നിരക്കിന്റെ 10% ആണ്. ഇത് സാമ്പത്തികമായി സുസ്ഥിരമല്ല. തങ്ങളുടെ ചെലവുകൾ കമ്മീഷനുകൾ മുഖേന നികത്താൻ കഴിയുന്നില്ലെങ്കിൽ, ഡ്രൈവർമാരുടെയും റൈഡർമാരുടെയും അനുഭവത്തെ സ്വാധീനിച്ചേക്കാവുന്ന ചിലവുകൾ ഓഫ്‌ലോഡ് ചെയ്യുന്നതിനുള്ള വഴികൾ ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
ഈ കമ്മീഷൻ പരിധിയുടെ പശ്ചാത്തലത്തിൽ, സേവനം പ്രായോഗികമായ ബംഗളൂരുവിലെ തിരഞ്ഞെടുത്ത ചില ഭാഗങ്ങളിൽ യൂബർ ഓട്ടോ പരിമിതപ്പെടുത്താനുള്ള ബുദ്ധിമുട്ടുള്ള തീരുമാനം തങ്ങൾ എടുക്കേണ്ടി വന്നേക്കാം. രണ്ട് കിലോമീറ്ററിൽ താഴെയുള്ള ദൂരമാണെങ്കിൽ പോലും ഒലയും ഊബറും കുറഞ്ഞത് 100 രൂപ ഈടാക്കുന്നതിനെക്കുറിച്ച് നിരവധി യാത്രക്കാർ ഗതാഗത വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ ഓട്ടോ നിരക്ക് ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അതിനുശേഷം ഓരോ കിലോമീറ്ററിനും 15 രൂപയുമാണ്.
ക്യാബ്-അഗ്രഗേറ്റർ ലൈസൻസ് ഉപയോഗിച്ച് ഓട്ടോ റിക്ഷകൾ ഓടിക്കാൻ പാടില്ല. അഗ്രഗേറ്റർ നിയമങ്ങൾ ക്യാബുകൾക്ക് മാത്രമാണ്. ആപ്പ് വഴി ഓട്ടോ റിക്ഷാ സർവീസുകൾ നിർത്തി റിപ്പോർട്ട് സമർപ്പിച്ചതിൻ്റെ തുടർച്ചയായി കർണാടക ഗതാഗത വകുപ്പ് കമ്പനിയെ അറിയിച്ചിരുന്നു. സാഹചര്യവും മനുഷ്യനേയും ചൂഷണം ചെയ്യുന്ന കമ്പനികളുടെ ഇത്തരത്തിലുളള പ്രവർത്തികൾ ഒരു സർക്കാരും വച്ച പൊറുപ്പിക്കരുത് എന്ന് തന്നെയാണ് എല്ലാവർക്കും പറയാനുളളത്. കാരണം ഒരു നാട്ടു നടപ്പ് ഉളള നിരക്ക് എങ്കിലും പറയാതെ ഒട്ടും കണ്ണിൽചോരയില്ലാത്ത നിരക്കുകളാണ് ജനങ്ങളിൽ നിന്ന് ഇവർ ഈടാക്കിയിരുന്നത്