ദില്ലി വിമാനത്താവളത്തിന് ഒരു പൊൻതൂവൽ ക്കൂടി
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് മൂന്ന് അന്തർദേശീയ അവാർഡുകൾ ലഭിച്ചു. എയർപോർട്സ് കൗൺസിൽ ഇന്റർനാഷണൽ(ACI) ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
ലോകത്തിലെ മികച്ച പ്രൈവറ്റ് എയർക്രാഫ്റ്റുകൾ
ഇത് രണ്ടാംതവണയാണ് ലോകത്തിലെ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഐജിഐഎ ഒന്നാമതായി എത്തിയിരിക്കുന്നത്. അവാർഡുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താളുകളിലേക്ക് നീങ്ങൂ.

ഇരുപത്തിയഞ്ച് ദശലക്ഷത്തിനും നാൽപത് ദശലക്ഷത്തിനും ഇടയിൽ യാത്രക്കാർ പ്രതിവർഷം കടന്നുപോകുന്ന വിമാനത്താവളത്തിന്റെ പട്ടികയിലേക്കാണ് ഇന്ദിരാഗാന്ധി വിമാനത്താവളം ഇത്തവണയും ഒന്നാമതായി എത്തിയിരിക്കുന്നത്.

വലുപ്പമേറിയ എയർപോർട്ട്, ഏഷ്യപസഫിക്കിലെ മികച്ച രണ്ടാമത്തെ എയർപോർട്ട് എന്നീ അവാർഡുകൾ അടക്കം മുന്ന് അവാർഡുകളാണ് ഐജിഐഎ കരസ്ഥമാക്കിയത്.

2007ൽ വിമാനത്താവളം സ്വകാര്യവൽക്കരിക്കപ്പെട്ടതിനു ശേഷം ലോകത്തിൽ വച്ച് എയർപോർട് സർവീസ് ക്വാളിറ്റി റാങ്കിംഗിൽ നൂറ്റോന്നാമതായിരുന്നു ഈ വിമാനത്താവളം.

2011ൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയ വിമാനത്താവളം 2013 വരെ അതെ പദവിയിൽ നിലക്കൊണ്ടു.

2014ൽ പ്രതിവർഷം കൂടുതൽ യാത്രക്കാർ കടന്നുപോകുന്ന വിമാനത്താവളത്തിന്റെ പട്ടികയിൽ ഒന്നാമതായി എത്തി.

4.9 പോയന്റോടെയാണ് കഴിഞ്ഞ വർഷം ഐജിഐ ഒന്നാംസ്ഥാനത്തിന് അർഹമായത്. ഇത്തവണയും അതെ സ്ഥാനത്ത് നിലക്കൊള്ളാൻ ഐജിഐക്ക് സാധിച്ചു.

2015ൽ പാസഞ്ചർ ട്രാഫിക് കണക്ക് പ്രകാരം ലോകത്തിലെ തിരക്കേറിയ ഇരുപത്തിയാറാമത്തെ എയർപോർട്ടായി ഐജിഐ തിരഞ്ഞെടുക്കപ്പെട്ടു.

എയർപോർട്സ് അതോറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറുന്നതിന് മുൻപ് ഇന്ത്യൻ എയർഫോർസിന്റെ കീഴിലായിരുന്നു ഐജിഐ പ്രവർത്തിച്ചിരുന്നത്.

2006 മെയിൽ ജിഎംആറിന്റെ ഉടമസ്ഥതയിലുള്ള ദില്ലി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഏറ്റെടുക്കുകയായിരുന്നു.

ഐജിഐ വിമാനത്താവളത്തിലെ പാർട്ടണർമാർക്കും, ജീവനക്കാർക്കും, യാത്രക്കാർക്കും എന്നും ഓർമ്മിക്കാൻ സുഖമുള്ള അനുഭവമാണ് ലഭിച്ചിരിക്കുന്നതെന്ന് ഐജിഐ സിഇഒ പ്രഭാകർ റാവു അറിയിച്ചു.

- ഇന്ത്യയിലെ മികച്ച 10 എയർലൈനുകൾ
- അറിയാമോ 20 സുരക്ഷിത എയർലൈനുകൾ ഏതൊക്കെയെന്ന്


Click it and Unblock the Notifications








