കൊവിഡ് പട്രോളിംഗ്; ഡൽഹിയിൽ 40 മോട്ടോർസൈക്കിളുകൾ വിന്യസിച്ച് പൊലീസ്
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധവും പോരാട്ടവും രാജ്യമെങ്ങും വളരെ സജീവമായി നടന്നു വരികയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തങ്ങളുടെ കഴിവിന്റെ പരമാവധി ക്രമീകരണങ്ങളും പിന്തുണയും ഈ പോരാട്ടത്തിന് നൽകുന്നു.

ദേശീയ തലസ്ഥാനത്തും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നേതൃത്ത്വത്തിലും നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ പ്രവർത്തനങ്ങളുടെ അടുത്ത ഭാഗമായി ഡൽഹി പൊലീസ് 40 കൊവിഡ് പട്രോൾ മോട്ടോർസൈക്കിളുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

ഇത് തെക്കൻ ഡൽഹിയിൽ പട്രോളിംഗിനായി ഉപയോഗിക്കും. പ്രദേശത്ത് പതിവായി മൊബൈൽ പട്രോളിംഗ് നടത്താനുംക്ക്ഡൗൺ കർശനമായി പിന്തുടരാനും ആളുകളെ വീട്ടിൽ തന്നെ തുടരാൻ ഉപദേശിക്കാനും മുന്നറിയിപ്പ് നൽകാനും ഈ ബൈക്കുകൾ ഉപയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു.

എല്ലാ പൊലീസ് സ്റ്റേഷൻ പരിസരത്തും അതിർത്തി പിക്കറ്റുകൾ, റോഡുകൾ, നഗരത്തിനുള്ളിലെ തെരുവുകൾ എന്നിവിടങ്ങളിൽ ഈ ബൈക്കുകൾ കർശന പരിശോധന നടത്തും.

നിരോധാജ്ഞ ലംഘിച്ച് എവിടേയും ഒരു തരത്തിലുള്ള കൂടിച്ചേരലുകൾ ഉണ്ടാവില്ലെന്നും പട്രോളിംഗ് ബൈക്കുകൾ ഉറപ്പുവരുത്തുമെന്നും സൗത്ത് പൊലീസ് കമ്മീഷണർ അതുൾ കുമാർ താക്കുർ വ്യക്തമാക്കി.

പട്രോളിംഗ് മോട്ടോർസൈക്കിളുകൾ ആളുകളുടെ അനാവശ്യ സഞ്ചാരങ്ങൾ പരിശോധിക്കുമെന്നും റോഡിൽ ആരെയെങ്കിലും കണ്ടെത്തിയാൽ അടുത്തുള്ള ഷെൽട്ടർ ഹോമുകളിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രക്കുകൾ, ടെമ്പോകൾ, ടാങ്കറുകൾ എന്നിവയുൾപ്പെടെയുള്ള സംശയാസ്പദമായ വാഹനങ്ങൾ ഈ മോട്ടോർസൈക്കിളുകൾ ശരിയായി പരിശോധിച്ച് വാഹനങ്ങൾ ഏതെങ്കിലും നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു.

പലചരക്ക് കടകൾ, പച്ചക്കറി കടകൾ, പാൽ കിയോസ്കുകൾ, എടിഎമ്മുകൾ, ബാങ്കുകൾ എന്നിവയ്ക്ക് സമീപം സ്ഥിരമായ അടയാളപ്പെടുത്തലുകൾ ഉണ്ടെന്നും ഇവ ഉറപ്പുവരുത്തുന്നു.

ഈ മോട്ടോർസൈക്കിൾ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണം ശേഖരിക്കുകയും നിയമലംഘകരുടെയും കുറ്റവാളികളുടെയും സഞ്ചാരം കൃത്യമായി പരിശോധിക്കുകയും ചെയ്യും എന്നും അധികൃതർ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications