വീണ്ടുമൊരു അതിവേഗ ബുള്ളറ്റ് ട്രെയിൻ യാഥാര്‍ത്ഥ്യമാവുന്നു!
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് ശേഷം ദില്ലി-വാരണാസി പാതയിലേക്ക് രണ്ടാമത്തെ അതിവേഗ ട്രെയിനെത്തുന്നു. രണ്ടാമത്തെ ഈ അതിവേഗപാതയുടെ ആലോചനകൾ വേഗത്തിലാക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം.
സുന്ദരകാഴ്ചകൾ സമ്മാനിക്കുന്ന ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ
അടുത്ത വർഷം നടത്താനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പായി ഇത് സംബന്ധിച്ച വികസന ചർച്ചകൾ തുടങ്ങി വെയ്‍ക്കാനാണ് സർക്കാറിന്റെ നീക്കം. തലസ്ഥാന നഗരമായ ദില്ലിയിൽ നിന്ന് തീർത്ഥാടന നഗരമായ വാരണാസിയിലേക്കുള്ള ഈ പാത അലിഗഡ്, ആഗ്ര, കാൺപൂർ, ലഖ്നോ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും കടന്ന് പോവുക.

റിപ്പോർട്ടുകൾ പ്രകാരം പദ്ധതി നടപ്പിലാക്കിയാൽ 506 കിലോമീറ്റർ ദൂരമുള്ള ദില്ലി-ലഖ്നോ യാത്രക്ക് ഒന്നേമുക്കാൽ മണിക്കൂറും 1513 കിലോമീറ്റർ ദൂരമുള്ള ദില്ലി-കൊൽക്കത്ത യാത്രക്ക് 5 മണിക്കൂറിൽ കുറവ് മാത്രം മതിയാകാം.

മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയാണ് ഈ ബുള്ളറ്റ് ട്രെയിൻ ഓടുന്നത്.

ദില്ലി-വാരണാസി പാതക്ക് 4,3000 കോടിയും ദില്ലി-കൊൽക്കത്ത പാതക്ക് 8,4000 കോടിയും ചെലവാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതി സംബന്ധിച്ച വിശദമായ പഠനങ്ങൾക്ക് ശേഷമായിരിക്കും ചിവല് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടുകയെന്ന് റെയിൽവെ വൃത്തങ്ങൾ വ്യക്തമാക്കി.

പഠനത്തിനായി നിയോഗിച്ചിട്ടുള്ള സ്പെയിൻ ആസ്ഥാനമായിട്ടുള്ള സ്ഥാപനം റെയിൽവേ ബോർഡുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തീകരിച്ചിട്ടുണ്ട്.

നവംബറിൽ ഇതിന്റെ അന്തിമറിപ്പോർട്ട് സമർപ്പിക്കുമെന്നാണ് റെയിൽവെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ പാതയിൽ ടബിൾ ഡക്കർ ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടുത്തുന്നതിനെ കുറിച്ചുമുള്ള ചർച്ചകൾ നടത്തിവരികയാണ്.

അതിവേഗ ടാൽഗോ ട്രെയിൻ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു


Click it and Unblock the Notifications