ഡ്രൈവറില്ലാ കാറുകൾ ഇന്ത്യയിൽ പ്രതീക്ഷിക്കേണ്ടെന്ന് നിതിൻ ഗഡ്കരി; കാരണങ്ങൾ പറഞ്ഞ് മന്ത്രി
വിദേശ രാജ്യങ്ങളിൽ ഡ്രൈവറില്ലാ കാറുകൾ ഓടുന്നത് കാണുന്ന വാർത്തകൾ കേൾക്കുമ്പോൾ പലപ്പോഴും നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവില്ലേ നമ്മുടെ നാട്ടിലൊക്കെ ഇനി ഏത് കാലത്ത് വരാനാണ് ഈ സംവിധാനം എന്ന്. പരീക്ഷണങ്ങൾ ഒക്കെ നടക്കുന്നുണ്ട് എങ്കിലും ഉടനെയൊന്നും പ്രതീക്ഷിക്കേണ്ട എന്നാണ് ഇപ്പോൾ നിതിൻ ഗഡ്കരി പറഞ്ഞിരിക്കുന്നത്.
ഐഐഎം നാഗ്പൂറിൻ്റെ ആഭിമുഖ്യത്തിൽ സീറോ മൈൽ സംവാദിൽ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന റോഡ് സുരക്ഷാ ആശങ്കകളെ അഭിസംബോധന ചെയ്യവെയാണ് ഗഡ്കരി ഈ വാദം ഉന്നയിച്ചത്. ഡ്രൈവർമാരുടെ ജോലിയും ഉപജീവനവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ തീരുമാനം പറയുന്നതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഗതാഗതം, ടൂറിസം, ലോജിസ്റ്റിക്സ് എന്നിവയിലെ വിപുലമായ ശൃംഖലകളിലൂടെ വാണിജ്യ മേഖലയിലെ ഡ്രൈവർമാർക്ക് ജോലി നൽകുന്ന ഒരു പ്രധാന ദാതാവാണ് ഇന്ത്യ.

ഡ്രൈവറില്ലാ കാറുകളുടെ വരവ്, സാങ്കേതികവിദ്യയുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും അടിസ്ഥാനത്തിൽ ഡ്രൈവർമാരുടെ തൊഴിൽ നഷ്ടത്തിലേക്ക് നയിച്ചേക്കാം. എന്നിരുന്നാലും, തന്റെ പ്രസ്താവനയിലൂടെ ഡ്രൈവറില്ലാ കാറുകൾ അവതരിപ്പിക്കാനുള്ള സാധ്യതകളെ ഗഡ്കരി തള്ളിക്കളഞ്ഞിരിക്കുകയാണ്. ഡ്രൈവറില്ലാ കാറുകൾ മൂലമുണ്ടാകുന്ന തൊഴിൽ നഷ്‌ടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിക്കുന്നതിനൊപ്പം, സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനെക്കുറിച്ചും ദേശീയ പാതകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും സുരക്ഷയും മലിനീകരണ മാനദണ്ഡങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ഓർമിപിച്ചു.
ഗഡ്കരിയുടെ നേതൃത്വത്തിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വാഹന, ഗതാഗത മേഖലകളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഈ പരിഷ്കാരങ്ങളിൽ ചിലത് പാസഞ്ചർ കാറുകളിൽ ഡ്യുവൽ എയർബാഗുകൾ, എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവ നിർബന്ധമാക്കുന്നതും ഹൈവേകളിൽ കൂടുതൽ കാര്യക്ഷമമായ ടോൾ പിരിവിനായി ഫാസ്ടാഗ് എന്നീ കാര്യങ്ങൾ ഉൾപ്പെടുന്നു.

ഹൈവേകളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങൾ കുറയ്ക്കുക, ഉയർന്ന പിഴ ചുമത്തുക, ഹൈഡ്രജൻ ഓടുന്ന കാറുകൾക്ക് നൂതന സാങ്കേതികവിദ്യ സ്വീകരിക്കുക, ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ചെയ്യുക തുടങ്ങി വരാനിരിക്കുന്ന പരിഷ്കാരങ്ങൾ മന്ത്രി വിശദീകരിച്ചു. ഹ്യൂണ്ടായ്, കിയ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ നിരവധി വാഹന നിർമ്മാതാക്കൾ തങ്ങളുടെ പാസഞ്ചർ കാറുകളുടെ ശ്രേണിയിലുടനീളം ക്രമേണ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ടെസ്‌ലയുടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനുള്ള സാധ്യതയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളെ കുറിച്ചും മന്ത്രി പറയാൻ മറന്നില്ല. ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് ടെസ്‌ലയ്ക്ക് ഇന്ത്യൻ സർക്കാർ പിന്തുണ അറിയിക്കുന്നുണ്ട് എങ്കിലും, ചൈനയിൽ നിർമ്മിച്ച കാറുകളുടെ വിൽപ്പന അനുവദിക്കരുതെന്ന് ഊന്നിപ്പറയുകയും ഇവി നിർമ്മാതാവിന് പ്രാദേശിക നിർമ്മാണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്യുന്നുണ്ട്.

2030-ഓടെ ഓരോ വർഷവും 20 ദശലക്ഷം കാറുകൾ നിർമ്മിക്കുക എന്ന വൻ അഭിലാഷ പദ്ധതികളോടെ, കമ്പനി അതിന്റെ ഏറ്റവും അടുത്ത എതിരാളികളേക്കാൾ ഇരട്ടി ഉൽപ്പാദന ശേഷി കൈവരിക്കാൻ ശ്രമിക്കുകയാണ്. ചൈനയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും അതിന്റെ ഏറ്റവും വലിയ വിപണികളാണ്. മൂന്നാം സ്ഥാനത്തുളള ഇന്ത്യൻ വിപണിയിൽ പക്ഷേ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്നില്ല.
ഇന്ത്യൻ ഗവൺമെൻ്റിന് പകുതി മനസുണ്ടെങ്കിലും പൂർണമായി ചർച്ചകളൊന്നും നടക്കുന്നില്ല. ടെസ്‌ലയും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരും 2024-ൽ രാജ്യത്തേക്ക് ഇവി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണെന്ന് പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ടെസ്‌ല മോഡലുകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ഇന്ത്യയോട് കമ്പനി ആവശ്യപ്പെട്ടിരുന്നു.
ഇറക്കുമതി തീരുവ ലോകത്തെവിടെയും ഏറ്റവും ഉയർന്ന നിരക്കാണ് ഇവിടെയുള്ളത്. രാജ്യത്തേക്ക് ഇവി ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഇളവുകളും പ്രാദേശിക മൂല്യവർദ്ധനവിൽ നിന്ന് ഒഴിവാക്കലും സംബന്ധിച്ച നിർദ്ദേശങ്ങളൊന്നും പരിഗണിക്കുന്നില്ലെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിരുന്നു.ഇന്ത്യൻ വാഹന വിപണി വളരെ മികച്ചതാണ്, എന്നാൽ മൊത്തത്തിലുള്ള പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ EV-കളുടെ കടന്നുകയറ്റം വെറും രണ്ട് ശതമാനം മാത്രമാണ്.
മൊത്തത്തിലുള്ള കാർ വിൽപ്പനയിൽ EV-കളുടെ പങ്ക് വരും വർഷങ്ങളിൽ ഗണ്യമായി വളരുമെന്നാണ് നിർമാതാക്കളും സർക്കാരും പ്രതീക്ഷിക്കുന്നത്. നിലവിൽ ടാറ്റ മോട്ടോഴ്‌സാണ് വിപണിയിൽ ലീഡർ, എന്നാൽ ഹ്യുണ്ടായ്, കിയ, മഹീന്ദ്ര, സിട്രോൺ, എംജി മോട്ടോർ ഇന്ത്യ, ഔഡി, മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ജാഗ്വാർ തുടങ്ങിയ കമ്പനികൾക്ക് കുറഞ്ഞത് ഒരു പൂർണ-ഇലക്‌ട്രിക് മോഡലെങ്കിലും ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി പോലും 2024-ലെ ലോഞ്ചിനായി പൂർണ്ണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ മോഡലുമായി തയ്യാറായി നിൽക്കുകയാണ്.


Click it and Unblock the Notifications








