Just In
- 25 min ago മകൾക്ക് 3 കോടിയുടെ പോർഷ കാർ സമ്മാനിച്ച് മലയാളി വ്യവസായി; ഹൈലൈറ്റായ അച്ഛനെയും മകളെയും മനസിലായോ
- 1 hr ago ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- 1 hr ago സംസ്ഥാന സർക്കാർ കൂടുതൽ ഇടപെടേണ്ടെന്ന് ഹൈകോടതി, ഭാരത് രജിസ്ട്രേഷനിൽ കോടതി വിധി
- 2 hrs ago പുത്തൻ ഇലക്ട്രിക് തമ്പ്രാക്കന്മാരുടെ ആപ്പീസ് പൂട്ടും; ആക്ടിവ ഇവിയുടെ വരവിന് കുറിമാനമിട്ട് ഹോണ്ട
Don't Miss
- Movies ഐശ്വര്യ റായി മകള്‍ ആരാധ്യയെ ബോളിവുഡ് പാര്‍ട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്! കാരണമിത്
- News മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 8.2 ശതമാനം വരെ പലിശ; പോസ്റ്റ് ഓഫീസിന്റെ ഈ തകർപ്പൻ സ്കീം അറിയാമോ?
- Sports T20 World Cup 2024: റിഷഭും സഞ്ജുവുമല്ല; ധോണി വിക്കറ്റ് കീപ്പറാവണം! കാരണം വീരു പറയുന്നു
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Lifestyle 35-ന് ശേഷവും യൗവ്വനവും തുടിപ്പും നിലനിര്‍ത്താം, എല്ലുകള്‍ സ്ട്രോംങ് ആക്കാന്‍ പാനീയങ്ങള്‍
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
രാജ്യം വിട്ട നീരവ് മോദിയുടെ വാഹനങ്ങൾ ഓൺലൈൻ ലേലത്തിന്
ഇന്ത്യയിൽ നിന്ന് ഒളിച്ചോടി നിലവിൽ യുകെയിലുള്ള വ്യവസായി പ്രമുഖൻ നീരവ് മോദിക്ക് നിലവിൽ സർക്കാർ കസ്റ്റഡിയിലുള്ള സ്വത്തുക്കളെല്ലാം നഷ്ടപ്പെടും. പിടിച്ചെടുത്ത സ്വത്തുക്കളുടെ ലേലം നിയന്ത്രിക്കാൻ എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് (ED) സാഫ്രൊണാർട്ട് ഓക്ഷൻ ഹൗസിനെ ചുമതല ഏൽപ്പിച്ചു.
ഫെബ്രുവരി 27 ന് ലേലശാല പൊതു ലേലവും തുടർന്ന് മാർച്ച് 3, 4 തീയതികളിൽ പിടിച്ചെടുത്ത വസ്തുക്കളുടെ ഓൺലൈൻ ലേലവും നടക്കും. പോർഷെ പനാമേര, റോൾസ് റോയ്‌സ് ഗോസ്റ്റ്, ഉയർന്ന മൂല്യമുള്ള പെയിന്റിംഗുകൾ എന്നിവയുൾപ്പെടെ മൊത്തം 112 വസ്തുക്കളാവും ഓൺലൈൻ ലേലത്തിൽ ഉണ്ടായിരിക്കുന്നത്.
1.5 കോടി രൂപയുടെ അടിസ്ഥാന വിലയിട്ടിരുന്ന റോൾസ് റോയ്‌സ് ഗോസ്റ്റിനും 60 ലക്ഷം രൂപ അടിസ്ഥാന വില നൽകിയിരുന്ന പോർഷെ പനാമേരയ്ക്കും ലേലം വിളിക്കുന്നതിൽ എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ പരാജയപ്പെട്ടിരുന്നു.
പുതിയ റിപ്പോർട്ട് അനുസരിച്ച് ഗോസ്റ്റിന്റെ അടിസ്ഥാന വില 75 ലക്ഷത്തിനും 95 ലക്ഷത്തിനും ഇടയിലായിരിക്കും. പോർഷെ പനാമേരയുടെ കാര്യത്തിൽ ഇത്തവണ കണക്കുകൂട്ടലുകളൊന്നുമില്ല.
MSTC കഴിഞ്ഞ ലേലത്തിൽ 37.8 ലക്ഷം രൂപ അടിസ്ഥാന വില ഇട്ടിരുന്ന മെർസിഡീസ് ബെൻസ് GL-ക്ലാസ് എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് വിജയകരമായി വിറ്റു. കൂടുതൽ പണം നേടുന്നതിനായി മറ്റ് ഏഴ് കാറുകളുടെ ലേലം ED അംഗീകരിച്ചില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് ലേലത്തിൽ നിന്ന് കൂടുതൽ പണം പ്രതീക്ഷിക്കുകയും ഉയർന്ന അടിസ്ഥാന വില നിശ്ചയിക്കാൻ ആഗ്രഹിക്കുകയും ചെയ്തുവെങ്കിലും അത് പ്രായോഗികമായില്ല.
പലായനം ചെയ്തവ നീരവിൽ നിന്ന് രണ്ട് വ്യത്യസ്ത റോൾസ് റോയ്‌സ് ഗോസ്റ്റ് സെഡാനുകൾ ED പിടിച്ചെടുത്തിരുന്നു. വെളുത്ത നിറമുള്ള റോൾസ് റോയ്‌സ് ഗോസ്റ്റ് 2019 ഏപ്രിലിൽ ലേലത്തിലൂടെ വിറ്റ ഏറ്റവും ചെലവേറിയ വാഹനമായിരുന്നു.
ഇത് 1.33 കോടി രൂപയ്ക്കാണ് വിറ്റു പോയത്, ഇതിന് എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റ് നിശ്ചയിച്ച അടിസ്ഥാന വിലയേക്കാൾ 10,000 രൂപ മാത്രം കൂടുതൽ തുകയാണ് ലഭിച്ചത്.
കഴിഞ്ഞ തവണ ലേലത്തിൽ വിറ്റ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വാഹനമാണ് പോർഷെ പനാമേര. 54 ലക്ഷം രൂപയാണ് വാഹനത്തിന് ലഭിച്ചത്. മെർസിഡീസ് ബെൻസ് GL 350 53.76 ലക്ഷം രൂപയ്ക്കാണ് വിറ്റു പോയത്.
അടിസ്ഥാന വിലയായ 37.8 ലക്ഷത്തേക്കാൾ 16 ലക്ഷം രൂപ അധിക തുക വാഹനത്തിന് ലഭിച്ചു. എന്നിരുന്നാലും, ഉയർന്ന ബിഡ്ഡിംഗ് തുക പ്രതീക്ഷിച്ചതിനാൽ പോർഷെയുടെ വിൽപ്പന ED അംഗീകരിച്ചില്ല.
ഇപ്പോൾ ലേലത്തിന് വയ്ച്ചിരിക്കുന്ന റോൾസ് റോയ്‌സ് 2010 മോഡലാണ്, ഇതിന് ഓഡോമീറ്ററിൽ 24,000 കിലോമീറ്റർ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാർ നല്ല നിലയിലാണെന്ന് തോന്നുന്നു, വാഹനത്തിൽ പോറലുകളോ ഡന്റുകളോ ഇല്ല. വെളുത്ത നിറത്തിലുള്ള പോർഷെ പനാമേരയും മികച്ച കണ്ടീഷനിൽ കാണപ്പെടുന്നു.
11.75 ലക്ഷം രൂപയ്ക്ക് മെഹുൽ ചോക്‌സിയുടെ ബിഎംഡബ്ല്യു കാറും ED ലേലം ചെയ്തു. 10.5 ലക്ഷം രൂപ അടിസ്ഥാന വിലയുമായി എത്തിയ ടൊയോട്ട ഇക്ക്ന്നോവയ്ക്ക് 18.06 രൂപയും ലഭിച്ചു. രണ്ട് ഹോണ്ട ബ്രിയോ ഹാച്ച്ബാക്കുകളും ലേല പട്ടികയിൽ ഉണ്ടായിരുന്നു. ഇരു വാഹനങ്ങൾക്കും ലേലത്തിൽ ഏറ്റവും കുറഞ്ഞ വില 2.7 ലക്ഷം രൂപ വീതമാണ് ലഭിച്ചത്.