2024 ഓടെ ഇലക്ട്രിക് വാഹനങ്ങളെ തട്ടിമുട്ടി നടക്കാൻ വയ്യാതെ വരുവോ
ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന ഇരട്ടിയിലധികമായി അടുത്ത സാമ്പത്തിക വർഷത്തിൽ ആദ്യമായി 100,000 യൂണിറ്റിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്, ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്ന പുതിയ മോഡലുകളിൽ നിന്ന് ഡിമാൻഡ് വർധിക്കുമന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
എംജി മോട്ടോർ ഇന്ത്യയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഇലക്ട്രിക് വാഹനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്നത്. പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ അതിവേഗം വളരുകയാണ്, മാർച്ചിൽ അവസാനിക്കുന്ന 2023 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 50,000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്, മൂന്ന് വർഷം മുമ്പ് ഇത് ഏകദേശം 3,000 യൂണിറ്റായിരുന്നു വിൽപ്പന. മാർക്കറ്റ് ട്രാക്കർമാർ പറയുന്നതനുസരിച്ച്, മുഖ്യധാരാ വിഭാഗത്തിൽ കൂടുതൽ ഓപ്ഷനുകൾ ഉണ്ടായിരുന്നെങ്കിൽ വളർച്ചയുടെ വേഗത വേഗത്തിലാകുമായിരുന്നു എന്നാണ്.

ആഡംബര കാർ നിർമ്മാതാക്കൾ പ്രതിവർഷം ഏകദേശം 15 EV-കൾ വിൽക്കുമ്പോൾ, 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഓപ്ഷനുകൾ ടാറ്റ മോട്ടോഴ്‌സിന്റെ രണ്ട് ഓഫറുകളായി പരിമിതപ്പെടുത്തിയിരിക്കകയാണ്. ടാറ്റ ടിഗോർ, നെക്സോൺ. ഹ്യുണ്ടായിയുടെ കോനയുടെയും എംജിയുടെ ZS EVയുടെയും വില 22.58-26.60 ലക്ഷം രൂപയാണ്. ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന വിപണിയിൽ ഏകദേശം 90 ശതമാനം വിഹിതമുള്ള ടാറ്റ മോട്ടോഴ്‌സിന് അതിന്റെ വരാനിരിക്കുന്ന ടിയാഗോ ഇവിയ്‌ക്കായി 20,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചു, ഡെലിവറികൾ അടുത്ത മാസം ആരംഭിക്കും.
കമ്പനിയുടെ കണക്കുകൾ പ്രകാരം ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് ബുക്കിംഗിന്റെ നാലിലൊന്ന്. ടാറ്റ മോട്ടോഴ്‌സ് 2023 സാമ്പത്തിക വർഷത്തിൽ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ കൂടി വിപണിയിൽ അവതരിപ്പിക്കും. എതിരാളിയായ മഹീന്ദ്ര ജനുവരിയിൽ XUV400 ഇവിയുടെ ഡെലിവറി ആരംഭിക്കും, അതേസമയം MG മോട്ടോർ ഇന്ത്യ 11-15 ലക്ഷം രൂപ വിലയുള്ള എയർ ഇവി 2023 ഏപ്രിൽ-ജൂൺ പാദത്തിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇന്ത്യൻ കാർ വാങ്ങുന്നവർ EV-കൾ സ്വീകരിക്കുന്നത് പ്രതീക്ഷിച്ചതിലും കൂടുതലാണെന്നാണ് ടാറ്റയുടെ പ്രതികരണം.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ 50,000 ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ കഴിയുമെന്ന് കമ്പനി പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അത് ഡിമാൻഡ് പ്രശ്നത്തേക്കാൾ കൂടുതൽ വിതരണമാണ് കമ്പനിയെ നേരിടുന്ന പ്രതിസന്ധി. വ്യത്യസ്‌ത ശ്രേണികൾ, വില പോയിന്റുകൾ, ബോഡി സ്‌റ്റൈലുകൾ, കൂടുതൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയ്‌ക്കൊപ്പം കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തുമ്പോൾ ഡിമാൻഡ് വർദ്ധിക്കുമെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. നിലവിൽ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ വാഹന വിൽപ്പനയുടെ 8.5 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. 8.49 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ടിയാഗോ ഇവിയുടെ കൂടെ ഇത് 10 ശതമാനം ആയി ഉയരും.
മുഴുവൻ പോർട്ട്‌ഫോളിയോയും വൈദ്യുതീകരിക്കുകയാണെങ്കിൽ കമ്പനിയുടെ വിൽപ്പനയുടെ നാലിലൊന്നെങ്കിലും ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് സ്വന്തമാക്കാൻ കഴിയുമെന്ന് കമ്പനി ഉറച്ചു വിശ്വസിക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങൾ തങ്ങളുടെ പോർട്ട്‌ഫോളിയോയുടെ നാലിലൊന്ന് വരും എന്ന് മഹീന്ദ്രയും പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ 18 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്‍നിരക്കാരായി നിലകൊള്ളുന്നത്. ഉത്തര്‍പ്രദേശും ഡല്‍ഹിയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യയിലെ രണ്ട് മുന്‍നിര സംസ്ഥാനങ്ങള്‍. ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 4,14,978 ഇവികളാണ് സംസ്ഥാനത്തെ നിരത്തുകളില്‍ ഇപ്പോള്‍ ഉള്ളത്. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ (പിസിഎസ്) മഹാരാഷ്ട്രയിലാണ് ഉള്ളതെന്ന് ഗഡ്കരി പറഞ്ഞു. 660 പ്രവര്‍ത്തനക്ഷമമായ പിസിഎസുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഡല്‍ഹിയും (539) തമിഴ്‌നാടും (439) ഇക്കാര്യത്തില്‍ പിറകില്‍ തന്നെയുണ്ട്. ഇന്ത്യയില്‍ മൊത്തം 5,151 പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
വിവിധ സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച് ഉത്തര്‍പ്രദേശ് കുറച്ച് കാലം മുമ്പാണ് ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്താനാകും. ഇലക്ട്രിക് വാഹന നയത്തിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനവും യുപി ലക്ഷ്യമിടുന്നു. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വികസനവും ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇ-വാഹന നയത്തിന് കീഴില്‍ യുപി സര്‍ക്കാര്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയത്. എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങള്‍ക്കും രജിസ്ട്രേഷനിലും റോഡ് നികുതിയിലും 100% ഇളവ് നല്‍കുന്നു. ഇലക്ട്രിക് വാഹന നയം ആരംഭിച്ചതിന് ശേഷം മൂന്ന് വര്‍ഷത്തേക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമായിരിക്കും. ഇത് മാത്രമല്ല, യുപിയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷത്തേക്ക് ഈ ഇളവ് ലഭിക്കും.


Click it and Unblock the Notifications








