ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു
ഉപഗ്രഹങ്ങളെ ലക്ഷസ്ഥാനത്തെത്തിച്ച് തിരിച്ചിറങ്ങാൻ കഴിവുള്ള ഫാൽക്കൺ 9 റോക്കറ്റുകളെ അമേരിക്കൻ കമ്പനിയായ സ്പേസ് എക്സാണ് ആദ്യമായി വികസിപ്പിച്ചത്. ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് കൊണ്ട് അടുത്തിടെയാണ് ഫാൽക്കൺ 9 റോക്കറ്റ് ദൗത്യത്തിനുശേഷം വിജയകരമായി കടലിൽ തിരിച്ചിറങ്ങിയത്.
റോക്കറ്റുകളെ പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാൽക്കൺ 9 റോക്കറ്റുകളെ വികസിപ്പിച്ചത്. സാധാരണഗതിയിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചുകഴിഞ്ഞാൽ റോക്കറ്റുകൾ കത്തിതീരുകയോ കടലിൽ പതിക്കുകയോ ആണ് പതിവ്. പുനരുപയോഗിക്കാവവുന്ന റോക്കറ്റുകളെ വികസിപ്പിച്ച് വീണ്ടുമൊരു റോക്കറ്റ് നിർമിക്കുന്നതിനുള്ള ചിലവ് ചുരുക്കാമെന്നായിരുന്നു കമ്പനിയുടെ കണ്ടെത്തൽ.

ഇത്തരത്തിൽ പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ നിർമിച്ച് ബഹിരാകാശത്തേക്ക് അയച്ചുകൊണ്ടുള്ള ആദ്യ നാല് ശ്രമങ്ങളും പരാജയമായിരുന്നു. പിന്നീട് നടത്തിയ വിക്ഷേപണത്തിലായിരുന്നു റോക്കറ്റിന്റെ വിജയകരമായ തിരിച്ചിറക്കൽ സാധ്യമാക്കിയത്.

ഇത് രണ്ടാം തവണയാണ് കമ്പനി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച് റോക്കറ്റിനെ തിരിച്ചിറക്കുന്നത്. ആദ്യത്തെ ശ്രമം നടത്തിയിരുന്നത് ഡിസംബറിലായിരുന്നു, അന്ന് ഫാൽക്കൺ 9 റോക്കറ്റിനെ ഫ്ലോറിഡയിലെ കേപ് കാനവെറലായിരുന്നു തിരിച്ചിറയിക്കിയത്.

പിന്നീട് ഈ വർഷം ഏപ്രിലിൽ നടത്തിയ തിരിച്ചിറക്കലായിരുന്നു വിജയകരമായി പൂർത്തീകരിച്ചിരുന്നത്. ആദ്യത്തെ തിരിച്ചിറക്കിൽ ഭൂമിയിലായിരുന്നുവെങ്കിൽ രണ്ടാമത്തേത് കടലിലായിരുന്നു എന്ന പ്രത്യേകതയുണ്ട്.

ഇതുവഴി ഫാൽക്കൺ 9 റോക്കറ്റുകൾക്ക് ഭൂമിയിലും സമുദ്രത്തിലും ഒരു പോലെ ലാന്റിംഗ് സാധ്യമാക്കാമെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് കമ്പനി.

ഏപ്രിലിൽ തിരിച്ചിറങ്ങിയ അതെ ഫാൽക്കൺ 9 റോക്കറ്റുപയോഗിച്ച് ആദ്യമായി വീണ്ടും ഒരു ബഹിരാകാശ പരീക്ഷണത്തിനൊരുങ്ങുകയാണ് കമ്പനി.

ലാറ്റിൻ അമേരിക്കയ്ക്കും കരീബിയയ്ക്കും ബ്രോഡ്കാസ്റ്റ്, മൊബിലിറ്റി സർവീസുകൾ സാധ്യമാക്കുന്ന എസ്ഇഎസ്-10 ഉപഗ്രഹത്തെ വിക്ഷേപിക്കാനാണ് ഫാൽക്കൺ 9 റോക്കറ്റിനെ പുനരുപയോഗിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ സജ്ജമാക്കുന്ന ലാന്‍ഡിങ് പാഡിലായിരിക്കും റോക്കറ്റിനെ തിരിച്ചിറിക്കുകയെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

സാധാരണഗതിയിൽ കോടികൾ ചിലവിട്ട് നിര്‍മിക്കുന്ന റോക്കറ്റുകൾ കത്തിയമരുന്നതോടെ ബഹിരാകാശ മലിനീകരണത്തിന് കാരണമാകാറുണ്ട്. എന്നാൽ ഫാൽക്കൺ റോക്കറ്റുകൾ ദൗത്യം പൂർത്തിയാക്കി തിരിച്ചിറക്കാമെന്നതിനാൽ മലിനീകരണവും സംഭവിക്കുന്നില്ല.

ഒരേ റോക്കറ്റ് ഉപയോഗിച്ച് കൊണ്ട് തന്നെ ഒന്നിലേറെ വിക്ഷേപണം നടത്താമെന്നതാണ് ഫാൽക്കൺ 9 റോക്കറ്റുകളുടെ മറ്റൊരു സവിശേഷത. ഇതുവഴി കമ്പനിക്കും വൻ സാമ്പത്തികലാഭമുണ്ടാക്കാം.

പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ ഉപയോഗിക്കുന്നത് വഴി ഇന്ധനച്ചെലവുമാത്രമേ ആകുന്നുള്ളൂ നിർമാണ ചിവല് ഒട്ടുമില്ലായെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

പിഎസ്എല്‍വി റോക്കറ്റുകളാണ് ഉപഗ്രഹങ്ങൾ വഹിക്കാൻ നിലവിലുപയോഗിച്ച് വരുന്നത്. പുനരുപയോഗിക്കാവുന്ന ഫാൽക്കൺ 6 റോക്കറ്റുകളുടെ തിരിച്ചിറക്കൽ കൂടുതൽ വിജയകരമാകുന്നതോടെ വിക്ഷേപണത്തിനായി ഇത്തരം റോക്കറ്റുകളെ ആശ്രയിക്കാവുന്നതാണ്.

ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ റോക്കറ്റുകൾ ഉപയോഗിക്കുന്നത് വഴി ബഹിരാകാശ മേഖലയ്ക്കും നിർമാണചിലവ് കുറയ്ക്കുന്നതിലൂടെ വൻനേട്ടമുണ്ടാക്കാൻ സാധിക്കും.

ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ ഇന്ത്യയ്ക്കിത് ചരിത്രനിമിഷം
ഇന്ത്യ സൂര്യനിലേക്ക് കുതിക്കുന്നു ആദിത്യനിലൂടെ


Click it and Unblock the Notifications








