വ്യാജ നമ്പർ പ്ലേറ്റുമായി കറക്കം; ബംഗ്ലൂരുവിൽ പരിശോധന ശക്തമാക്കി പൊലീസ്
ഏതൊരു വാഹനത്തിൻ്റേയും ആവശ്യ ഘടകമാണ് നമ്പർ പ്ലേറ്റ്. നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കാൻ ആർക്കും അധികാരമില്ല. എന്നാൽ വ്യാജ നമ്പർ പ്ലേറ്റുകളുമായി നഗരത്തിലൂടെ കറങ്ങി നടക്കുന്നത് കുറച്ച് അക്രമം അല്ലേ. ബംഗ്ലൂരു പൊലീസിനെ വട്ടം ചുറ്റിക്കുകയാണ് വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ. ഇതിനെതിരെ വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്.
രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകളില്ലാതെയും വ്യക്തതയില്ലാത്ത നമ്പര്‍ പ്ലേറ്റുകളുമായും നിരത്തിലിറങ്ങുന്ന ഇരുചക്ര വാഹനങ്ങളെയും കാറുകളെയുമാണ് പിടികൂടുന്നത്. 2022 -ലാണ് നഗരത്തിൽ എഐ ക്യാമറകൾ സ്ഥാപിച്ചത്, അതിന് ശേഷം 2023 മുതലാണ് വ്യാജ നമ്പർ പ്ലേറ്റുകളുമായി ബന്ധപ്പെട്ട പരാതികൾ ലഭിക്കാൻ തുടങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തിലുളള പരിശോധനയിൽ നിരവധി വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങളാണ് കണ്ടെത്തിയത്.

2019-മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ ആയിരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക. പുതിയ വാഹനങ്ങളില്‍ മാത്രമല്ല പഴയ വാഹനങ്ങളിലും ഹൈസെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. ഒഡീഷയടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ പഴയ വാഹനങ്ങള്‍ക്കും അതീവ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്.
നമ്പര്‍ പ്ലേറ്റ് കേടാകുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ പല കാരണങ്ങള്‍ കൊണ്ട് നിങ്ങളുടെ പ്രാദേശിക അധികാരികളെ അറിയിക്കേണ്ടത് സുപ്രധാനമാണ്. ഒരാള്‍ അവരുടെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലമുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) ഫയല്‍ ചെയ്യുകയും അത് അംഗീകാരത്തിനായി സ്റ്റാമ്പ് ചെയ്യുകയും വേണം.

കേടായ നമ്പര്‍ പ്ലേറ്റ് ഉള്ളപ്പോള്‍ വാഹനം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇടക്കാലത്ത് ട്രാഫിക് അധികാരികള്‍ പിഴ ഈടാക്കുന്നതില്‍ നിന്ന് അംഗീകാരമുള്ള ഈ എഫ്‌ഐആര്‍ നിങ്ങള്‍ക്ക് രക്ഷയാകും. നമ്പര്‍ പ്ലേറ്റുകള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തതാണെന്ന് വെക്കുക. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലോ മറ്റേതെങ്കിലും ട്രാഫിക് നിയമ ലംഘനങ്ങളിലോ നിങ്ങളുടെ യഥാര്‍ത്ഥ പ്ലേറ്റ് ദുരുപയോഗം ചെയ്തേക്കാവുന്ന സാഹചര്യത്തില്‍ കുറ്റം ചുമത്തപ്പെടുന്നതില്‍ നിന്ന് എഫ്ഐആര്‍ നിങ്ങളെ സംരക്ഷിക്കും.
ഈ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍, നിങ്ങളുടെ പഴയ നമ്പര്‍ പ്ലേറ്റ് മാറ്റി പുതിയത് മാറ്റിസ്ഥാപിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. 2019 ഏപ്രില്‍ 1-ന് മുമ്പ് വാങ്ങിയ കാറുകളിലും ബൈക്കുകളിലും അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഉണ്ടായിരിക്കണമെന്നില്ല. സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നില്ലെന്നതിനാലാണ് അത്. കൂടാതെ, ഇതുവരെ അതിസുരക്ഷ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും സാധാരണ പ്ലേറ്റുകളായിരിക്കും ഉണ്ടായിരിക്കുക.

അത്തരം സാഹചര്യത്തില്‍ മാറ്റിസ്ഥാപിക്കല്‍ എളുപ്പമാണ്. കാരണം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഉടമയ്ക്ക് അടുത്തുള്ള ഏതെങ്കിലും വര്‍ക്ക്‌ഷോപ്പില്‍ നിന്ന് പുതിയ പ്ലേറ്റുകള്‍ ഘടിപ്പിക്കാം. മാറ്റിസ്ഥാപിക്കാനുള്ള എളുപ്പമാണെങ്കിലും സുരക്ഷാ ഫീച്ചറുകളുടെ പ്രയോജനം ലഭിക്കാത്തതിനാല്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം മോഷ്ടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ഈ നമ്പര്‍പ്ലേറ്റുകള്‍ മോഷ്ടിക്കപ്പെടില്ലെന്ന് ഉറപ്പാക്കാന്‍, പുനരുപയോഗിക്കാന്‍ കഴിയാത്ത സ്‌നാപ്പ് ലോക്കുകള്‍ ഉപയോഗിച്ച് അവ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി എച്ച്എസ്ആര്‍പി സെറ്റില്‍ ഒരു മൂന്നാം രജിസ്ട്രേഷന്‍ പ്ലേറ്റ് സ്റ്റിക്കര്‍ രൂപത്തില്‍ വരുന്നു. അതില്‍ മറ്റ് വിശദാംശങ്ങള്‍ക്കൊപ്പം വാഹനത്തിന്റെ എഞ്ചിനും ഷാസി നമ്പറും ഉള്‍ക്കൊള്ളുന്നു. ഇത് വിന്‍ഡ്ഷീല്‍ഡിന്റെ താഴെ-ഇടത് വശത്ത് ഘടിപ്പിക്കേണ്ടതുണ്ട്.

ഒരു അതിസുരക്ഷ നമ്പര്‍പ്ലേറ്റിന് കേടുപാടുകള്‍ സംഭവിക്കുമ്പോഴോ നഷ്ടപ്പെടുമ്പോഴോ മോഷ്ടിക്കപ്പെടുമ്പോഴോ കാര്യങ്ങള്‍ അല്‍പ്പം സങ്കീര്‍ണ്ണമാകും. അത്തരമൊരു സാഹചര്യം വാഹനത്തിന്റെ ഉടമ ഔദ്യോഗിക എച്ച്എസ്ആര്‍പി വെബ്സൈറ്റില്‍ പങ്കുവെക്കുകയും പകരം വയ്ക്കുന്നതിന് അപേക്ഷിക്കുകയും വേണം. എന്നിരുന്നാലും ഒരാള്‍ക്ക് നമ്പര്‍പ്ലേറ്റ് അത്ര എളുപ്പത്തല്‍ മാറ്റിസ്ഥാപിക്കാന്‍ അപേക്ഷിക്കാന്‍ സാധിക്കില്ല. അവര്‍ ആദ്യം onlinehsrp.com എന്നതിലേക്ക് എഫ്ഐആറിന്റെ പകര്‍പ്പ് സഹിതം മാറ്റിസ്ഥാപിക്കാനുള്ള കാരണം പ്രസ്താവിക്കണം.
നമ്പര്‍ പ്ലേറ്റുകള്‍ വാഹനത്തിന്റെ പുറത്തായതിനാല്‍ കാലക്രമേണ കേടുപാടുകള്‍ സംഭവിക്കാം. വെള്ളക്കെട്ടുള്ള തെരുവിലൂടെയോ ചെളിയിലൂടെയോ വാഹനമോടിക്കുക, അല്ലെങ്കില്‍ കനത്ത ട്രാഫിക്കില്‍ മറ്റ് വാഹനങ്ങളുമായി ഉരസുകയോ മറ്റോ ചെയ്താല്‍ നമ്പര്‍പ്ലേറ്റ് കേടാകും. അത്തരം സാഹചര്യങ്ങളില്‍ ം നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.


Click it and Unblock the Notifications








