അനധികൃത സൈലൻസറുകൾ തകർത്ത് ഹൈദരാബാദ് പൊലീസ്, വൈറൽ വീഡിയോ കാണാം
രാജ്യത്ത് അനധികൃത ലൈസൻസ് ഉപയോഗിക്കുന്നവർ ഒരുപാട് കൂടുതലാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അനധികൃത സൈലൻസർമാർക്കെതിരെ ഹൈദരാബാദ് പോലീസ് അധികൃതർ നടത്തിയ പരിശോധനയിൽ 1000 പേരെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ പിടിച്ചെടുത്ത ഈ സൈലൻസറുകളുടെയെല്ലാം ചിത്രങ്ങൾ സഹിതം ഒരു വീഡിയോ ഓൺലൈനിൽ പങ്കിടുകയും ചെയ്തിട്ടുണ്ട്.
അനധികൃതമായി പിടികൂടിയതിനെത്തുടർന്ന്, 1,000 സൈലൻസറുകളെ എല്ലാം ഒരു റോഡ് റോളർ കൊണ്ട് തകർത്ത് ഒരു മാതൃകയാക്കാൻ പോലീസ് ഉത്തരവിടുകയും ചെയ്തു എന്നതാണ് പ്രത്യേകത. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പൂനെ പോലീസും സമാനമായ ഒരു കാര്യം ചെയ്തിരുന്നു. ഹൈദരാബാദ് പോലീസ് ഏകദേശം 1000 സൈലൻസർ ബൈക്കുകൾ നശിപ്പിച്ചു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 190(2) ൻ്റെ ഭേദഗതി അനുസരിച്ച്, വായു, ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന നിങ്ങളുടെ ബൈക്കിൽ പ്രഷർ ഹോണും പരിഷ്‌ക്കരിച്ച സൈലൻസറുകളും ഘടിപ്പിച്ചാൽ 1000 രൂപ വരെ പിഴ ചുമത്താം. 10000 രൂപയും അതോടൊപ്പം തന്നെ ആറ് മാസം വരെ തടവും ലഭിക്കാവുന്ന ശിക്ഷയാണ് ഇത്.
ഐക്കണിക് എക്‌സ്‌ഹോസ്റ്റ് നോട്ട് കൊണ്ട് പ്രശ്‌സ്തമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ സൈലന്‍സറുകളാണ് പലപ്പോഴും കൂടുതല്‍ പരിഷ്‌ക്കരിക്കാരങ്ങള്‍ക്ക് വിധേയമാകാറുള്ളത്. വളരെയധികം ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന മലിനീകരണം കൂട്ടുന്ന ഇത്തരം സൈലന്‍സറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് പൊതുജനങ്ങള്‍ക്ക് ശല്യമാണെന്നത് പറയേണ്ടതില്ലെല്ലോ. ശബ്ദ മലിനീകരണത്തിന് കാരണമാകുന്നതിനാല്‍ സൈലന്‍സറുകള്‍ പരിഷ്‌കരിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല റോഡ് റോളര്‍ സൈലന്‍സറുകള്‍ നശിക്കുന്നത്. ഹൈദരാബാദ് ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ അധികാരികള്‍ മോഡിഫൈഡ് സൈലന്‍സറുകള്‍ക്കെതിരെ ഇത്തരം കര്‍ശന നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇത്തരത്തില്‍ ആയിരത്തോളം വാഹനങ്ങളുടെ സൈലന്‍സര്‍ നശിപ്പിച്ചാണ് ഹൈദരാബാദ് പൊലീസ് ബൈക്കുടമകള്‍ക്ക് ശക്ത്മായ താക്കീത് നല്‍കിയത്. സമാനമായ രീതിയില്‍ ഗോവ പൊലീസും 40 മോട്ടോര്‍സൈക്കിളുകള്‍ പിടികൂടിയിരുന്നു.
റോയൽ എൻഫീൽഡ് വാഹനങ്ങളെ പറ്റി പറയുകയാണെങ്കിൽ ആദ്യത്തെ ഫ്ലെക്സ് ഫ്യുവൽ മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി പോയ വർഷം തന്നെ എൻഫീൽഡ് സ്ഥിരീകരിച്ചിരുന്നു. ക്ലാസിക് ഫ്ലെക്‌സ് എന്ന് വിളിക്കപ്പെടുന്ന ഇത് റോയൽ എൻഫീൽഡ് ക്ലാസിക് 350 അടിസ്ഥാനമാക്കിയുള്ളതാണ്. എഥനോൾ കലർന്ന ഇന്ധനത്തെ പിന്തുണയ്‌ക്കുന്നതിനായി മോട്ടോർസൈക്കിളിന്റെ എഞ്ചിനിൽ കാര്യമായി തന്നെ പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഏകദേശം 85 ശതമാനം വരെ എഥനോൾ കലർന്ന ഇന്ധനത്തിൽ പ്രവർത്തിക്കാൻ ബൈക്ക് ഇപ്പോൾ പ്രാപ്‌തമാണ്.

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ക്ലാസിക് 350 ഗ്രീൻ, റെഡ് എന്നീ പ്രത്യേക കളർ ഓപ്ഷനിലാണ് ഈ ഫ്ലെക്‌സ് ഫ്യുവൽ മോഡൽ നിർമിച്ചിരിക്കുന്നത്. മോട്ടോർസൈക്കിൾ ബോബർ രൂപത്തിലായതിനാൽ പിൻസീറ്റ് നീക്കം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ അലോയ് വീലുകൾക്ക് പകരം സ്‌പോക്ക്ഡ് റിമ്മുകളാണ് ക്ലാസിക് 350 ഉപയോഗിച്ചിരുന്നത്. ഏഥനോൾ കലർന്ന ഇന്ധനത്തിൽ പ്രവർത്തിക്കുന്നതിനായി റോയൽ എൻഫീൽഡ് അതിൻ്റെ ജെ-പ്ലാറ്റ്ഫോം എഞ്ചിനിൽ കുറച്ച് മാറ്റങ്ങൾ വരുത്തും.
അതുവഴി എഥനോൾ കലർന്ന പെട്രോളിൽ പ്രവർത്തിക്കാൻ ബൈക്ക് സാധ്യമാവും. ഇത് 6,100 ആർപിഎമ്മിൽ 20.2 bhp പവറും 4,000 ആർപിഎമ്മിൽ 27 Nm torque ഉത്പാദിപ്പിക്കുന്ന 349 സിസി, എയർ-ഓയിൽ കൂൾഡ് യൂണിറ്റ് തന്നെയാണ് എഞ്ചിൻ. ഇത് 5-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മോട്ടോർസൈക്കിൾ ഇപ്പോൾ ഫ്ലെക്സ്-ഇന്ധനം തയ്യാറായതിനാൽ, 85 ശതമാനം എത്തനോൾ ഉപയോഗിച്ച് എഞ്ചിന് പെട്രോളിൽ പ്രവർത്തിക്കാൻ കഴിയും.


Click it and Unblock the Notifications








