ഹിരോഷമ തകർത്ത ആറ്റംബോംബിനേക്കാൾ 2000മടങ്ങ് പ്രഹരശേഷിയുള്ള അണ്വായുധവുമായി റഷ്യ
ബ്രിട്ടന്റെ രണ്ടിരട്ടി വലുപ്പമുള്ള രാജ്യത്തെ ഒറ്റയടിക്ക് തകര്‍ക്കാന്‍ കഴിയുന്നതും ഹിരോഷിമയിൽ വർഷിച്ച അണുബോംബിനേക്കാൾ പ്രഹരമേറിയതുമായ മിസൈലുമായി റഷ്യ
ഹിരോഷിമയിൽ വർഷിച്ച ആറ്റംബോബിനേക്കാളും 2000 മടങ്ങ് പ്രഹരശേഷിയുള്ളതും ബ്രിട്ടന്റെ രണ്ടിരട്ടി വലുപ്പമുള്ള രാജ്യത്തെ ഒറ്റയടിക്ക് തകര്‍ക്കാന്‍ കഴിയുന്നതുമായ വിനാശകാരിയായ ആണവ മിസൈൽ റഷ്യ പുറത്തിറക്കി. 'ആർഎസ്-28' സാർമാറ്റ് മിസൈൽ എന്ന യഥാർത്ഥ പേരിലറിയപ്പെടുന്ന മിസൈലിനെ 'സാത്താൻ 2' എന്നാണ് നാറ്റോ വിളിപ്പേര് നൽകിയിരിക്കുന്നത്.

അത്യധികം വിനാശകാരിയായ ഈ ആണവമിസൈലിന്റെ ചിത്രങ്ങൾ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് റഷ്യ പരസ്യപ്പെടുത്തിയത്. ഇത്തരത്തിലുള്ള പരസ്യമായ പോർവിളി ആരംഭിച്ചതോടെ ലോകം മുഴുവൻ യുദ്ധഭീതിയിലകപ്പെട്ടിരിക്കുകയാണ്.

മുൻഗാമിയേക്കാൾ വേഗതയേറിയ മിസൈലാണ് സാത്താൻ 2. സെക്കന്റിൽ 7 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ ഈ മിസൈലിന് സാധിക്കും. 16 ആണവപോര്‍മുനകള്‍ വരെ ഈ മിസൈലിൽ ഘടിപ്പിക്കാം.

റഡാറുകളുടെ പിടിയിൽ പെടാതെ പറക്കാൻ സാധിക്കുന്ന മിസൈലിന് 10,000 കിലോമീറ്റർ ദൂരെയുള്ള ശത്രുക്കളെ വരെ ലക്ഷ്യംവെച്ച് തകർക്കാനുള്ള ശേഷിയുണ്ട്.

2018 ഓടെ പ്രവർത്തന ക്ഷമമാകുന്ന മിസൈൽ 2020ഓടെ പൂർണമായും ഉപയോഗസജ്ജമാകും. റഷ്യയിലെ മെകേയേവ് റോക്കറ്റ് ഡിസൈൻ ബ്യൂറോയാണ് സാത്താൻ 2 മിസൈലിന്റെ രൂപകല്പനയ്ക്ക് പിന്നിൽ.

10 ടണ്‍ ഭാരമുള്ള മിസൈലിന് അത്ര തന്നെ ഭാരമുള്ള ആണവായുധം വഹിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

ആന്റി മിസൈൽ സംവിധാനങ്ങളെ പോലും അതിജീവിക്കാൻ ഈ മിസൈലിന് സാധിക്കും. 40 മെഗാ ടണ്ണുള്ള വാർഹെഡാണ് ഇതിലുള്ളത്.

പാശ്ചാത്യ രാജ്യങ്ങളുമായുള്ള യുദ്ധ സാധ്യത വർദ്ധിച്ച സാഹര്യത്തിൽ പഴയ എസ്എസ്-18 സാത്താൻ മിസൈലുകൾക്ക് പകരമായിട്ടായിരിക്കും വിനാശകാരിയായ സാർമാറ്റ് മിസൈൽ ഉപയോഗിക്കുക.

സാത്താൻ 2 മിസൈലിന് ഫ്രാൻസിന്റേയോ അല്ലെങ്കിൽ ടെക്സാസിന്റേയോ അത്രതന്നെ വിസ്തീർണമുള്ള ഭൂപ്രദേശത്തെ തുടച്ചുനീക്കാൻ അത്യധികം പ്രഹരശേഷി കൂടിയ മിസൈലാണെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയത്.

മോസ്കോയില്‍ നിന്ന് ഈ മിസൈല്‍ വിക്ഷേപിക്കുകയാണെങ്കിൽ ബ്രിട്ടനിലോ മറ്റ് യൂറോപ്യന്‍ നഗരങ്ങളിലോ അനായാസം എത്തി നാശം വിതയ്ക്കാൻ സാധിക്കുമെന്ന് ചുരുക്കം.

ഇതുകൂടാതെ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലും കിഴക്കന്‍ തീരങ്ങളിലുമുള്ള നഗരങ്ങളും ഈ മിസൈൽ പരിധിക്കുള്ളിലാണ്.

റഷ്യയെ പ്രകോപിപ്പിച്ചാൽ ഒരു ഞൊടിയിടയിൽ അമേരിക്ക ഒന്നടങ്കം ചുട്ടുചാമ്പലാകാൻ നിമിഷങ്ങൾ മതി. അതേല്പിക്കുന്ന പ്രത്യാഘാതവും വലുതായിരിക്കും ഭൂമിയുടെ നിലനില്പിനെ തന്നെ ബാധിച്ചേക്കാം.

ഹിരോഷിമ തകർത്ത അണുബോംബിനെക്കാൾ പ്രഹരമേറിയതാണ് ഈ മിസൈൽ എന്നതിനാൽ ഹിരോഷിമയിൽ വിതച്ച നാശത്തേക്കാൾ പതിൻമടങ്ങ് പ്രത്യാഘാതമായിരിക്കും ഈ മിസൈൽ പ്രയോഗം വഴിയുണ്ടാവുക.

പാകിസ്ഥാനെ ചുട്ടുചാമ്പലാക്കാൻ ഇന്ത്യ റഷ്യയുമായി കൈകോർക്കുന്നു
പാക്-ചൈന അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി
മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം


Click it and Unblock the Notifications








