Just In
- 1 min ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 1 hr ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- 1 hr ago ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- 2 hrs ago തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
Don't Miss
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Movies ജാസ്മിനെപ്പോലൊരു കൂതറ മത്സരാര്‍ത്ഥി ചരിത്രത്തിലില്ല; ഇക്കൊല്ലം ടോക്സിക് റാണി: ശ്രീലക്ഷ്മി
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
അവസാനത്തെ ഉപഗ്രഹവും ഭ്രമണപഥത്തിൽ; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും
ഇന്ത്യയുടെ ഗതിനിർണയ സംവിധാനത്തിൽ ഉൾപ്പെട്ടിട്ടുള്ള ഏഴാമത്തെ ഉപഗ്രഹമായ ഐആർഎൻഎസ്എസ്-1 ജിയും വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഐഎസ്ആർഒയുടെ വിക്ഷേപണ വാഹിനി പിഎസ്എൽവി സി33-യുടെ സഹായത്തോടെയാണ് വിക്ഷേപണം നടത്തിയത്.
ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്
ഇതോടെ
അമേരിക്കയ്ക്കും
റഷ്യയ്ക്കും
പിന്നാലെ
ഗതിനിർണയ
സംവിധാനം
സ്വന്തമായുള്ള
മൂന്നാമത്തെ
രാജ്യമായി
ഇന്ത്യ.
ഏഴ്
ഉപഗ്രഹങ്ങളും
ഭ്രമണപഥത്തിലെത്തിയതോടെ
നാവിഗേഷൻ
സംവിധാനങ്ങൾക്കായി
അമേരിക്ക
പോലുള്ള
മറ്റ്
രാജ്യങ്ങളെ
ആശ്രയിക്കാതെ
ഇന്ത്യയ്ക്ക്
സ്വന്തമായി
ഗതിനിർണയം
സാധ്യമാക്കാൻ
കഴിയും.
ഏഴ് ഉപഗ്രഹങ്ങളും പ്രവർത്തന സജ്ജമാകുന്നതോടെ നാവിഗേഷൻ സംവിധാന രംഗത്ത് ഇന്ത്യ കൂടുതൽ സ്വയംപര്യാപ്തമാകും.
വ്യോമ ഗതാഗതം, കപ്പൽ ഗതാഗതം, മൊബൈൽ വിവരവിനിമയം ദുരന്തനിവാരണം എന്നീ മേഖലകളെല്ലാം നിയന്ത്രിതമാക്കുക നാവിഗേഷൻ സംവിധാനം വഴിയായിരിക്കും.
ഇതോടു കൂടി കരയിലും കടലിലിലും വായുവിലും സഞ്ചരിക്കുന്നതിന് അന്യരാജ്യങ്ങളുടെ സംവിധാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാം.
ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റ്‌ലൈറ്റ് സിസ്റ്റത്തിലെ ആദ്യ ഉപഗ്രഹമായ ഐആർഎൻഎസ്എസ്-1എ വിക്ഷേപിച്ചത് 2013 ജുലായിലാണ്.
ആറാമത്തെ ഉപഗ്രഹമായ ഐആർഎൻഎസ്എസ്-1എഫ് വിക്ഷേപിച്ചത് 2016 മാർച്ചിലായിരുന്നു.
ഇന്ത്യയുടെ ഈ നാവിഗേഷൻ സംവിധാനം 1500 കിലോമീറ്റർ പരിധിക്കുള്ളിലാണ് സേവനം ലഭ്യമാക്കുന്നത്. ആഗോളതലത്തിൽ സേവനം ലഭ്യമാക്കില്ലെന്ന് സാരം.
സ്റ്റാന്റേഡ് പൊസിഷനിങ് സർവീസ്, റസ്ട്രിക്റ്റഡ് സർവീസ് എന്നീ രണ്ട് തരത്തിലുള്ള സേവനങ്ങളാണ് ഇത് ലഭ്യമാക്കുന്നത്.
എല്ലാവർക്കും ലഭ്യമാക്കിയിട്ടുള്ള സർവീസാണ് സ്റ്റാന്റേഡ് പൊസിഷനിങ് സർവീസ്.
എന്നാൽ അംഗീകൃത യൂസർക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന സർവീസായിരിക്കും റസ്ട്രിക്റ്റഡ് സർവീസ്.
ഒരു നാവിഗേഷൻ ഉപഗ്രഹത്തിന്റെ നിർമാണ ചിലവ് 150 കോടി രൂപയാണ്. വിക്ഷേപണ വാഹിനിയുടെതാകട്ടെ 130 കോടിയും. മൊത്തത്തിൽ കണക്കാക്കിയിട്ടുള്ള ആകെ ചിലവ് 910 കോടിയാണ്.
നിലവിൽ നാവിഗേഷൻ സംവിധാനമുള്ള അമേരിക്ക, ചൈന, ജപ്പാൻ, യൂറോപ്പ്, റഷ്യ എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും കൂടി കടക്കുകയാണ്.
നാസയെ കീഴ്‌പ്പെടുത്തി ഐഎസ്ആർഒ ചരിത്രം കുറിക്കുന്നു
10 ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കുന്ന റോക്കറ്റുമായി ഐഎസ്ആർഒ