രാജ്യത്തെ ആദ്യ ഡ്രൈവ്-ത്രൂ കൊറോണ വൈറസ് ടെസ്റ്റിംഗ് ലാബ് ഡൽഹിയിൽ
കൊറോണ വൈറസ് അതിന്റെ അസാധാരണവും പ്രവചനാതീതവുമായ പെരുമാറ്റത്തിലൂടെ ശാസ്ത്രജ്ഞരെയും ആരോഗ്യ സംരക്ഷണ വിദഗ്ധരെയും അസ്വസ്ഥരാക്കുന്നത് തുടരുകയാണ്.

അതിന്റെ വ്യാപനം തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനായി കഠിനമായി പ്രയത്നിക്കുകയാണ് അധികൃതർ. നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ഇന്ത്യയുടെ വാഹന വ്യവസായം പോലും മോശമായി ബാധിക്കപ്പെട്ടു.

വൈറസിനെക്കുറിച്ച് ഇനിയും വളരെയധികം കാര്യങ്ങൾ അറിയാനുണ്ട്, അതേ കാരണത്താൽ, അസാധാരണമായ നടപടികൾ സ്വീകരിക്കുന്നത് നിലവിലെ സാഹചര്യത്തിൽ ന്യായമാണെന്ന് തന്നെ കരുതാം.

അത്തരത്തിൽ ഒന്നാണ് ഡ്രൈവ്-ത്രൂ വൈറസ് ടെസ്റ്റിംഗ് ലാബ്. ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവ്-ത്രൂ കൊറോണ വൈറസ് ടെസ്റ്റിംഗ് ലാബുമായി എത്തിയത് ഡൽഹി ആസ്ഥാനമായുള്ള ഡോ. ഡാങ്സ് ലാബാണ്. ഇതിന്റെ പ്രവർത്തനത്തിന്റെ ഒരു വീഡിയോ ലബോറട്ടറി പങ്കുവച്ചിട്ടുണ്ട്.

ഡോ. ഡാങ്‌സ് ലാബിൽ ഡ്രൈവ്-ത്രൂ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാകുന്നതിന്, ഓൺലൈനിൽ വഴി അപ്പോയിന്റ്മെന്റ് എടുക്കേണ്ടതുണ്ട്.
കൂടാതെ, വിലാസവും മറ്റും തെളിയിക്കുന്ന പ്രസക്തമായ തിരിച്ചറിയൽ രേഖയ്‌ക്കൊപ്പം സാധുവായ ഒരു കുറിപ്പടിയും ആവശ്യമാണ്. ഇത് സംവിധാനം ഓവർലോഡിനുള്ള സാധ്യത കുറയ്ക്കുന്നു, എന്നാൽ യഥാർത്ഥത്തിൽ ആവശ്യമുള്ളവർക്ക് സേവനം ഉറപ്പും നൽകുന്നു.

ഷെഡ്യൂൾ ചെയ്‌ത തീയതിയിലും സമയത്തും സൗകര്യത്തിലെത്തിയ ശേഷം, സന്ദർശകർ അവരുടെ കാർ ഒരു നിശ്ചിത സ്ഥലത്ത് പാർക്ക് ചെയ്യേണ്ടതുണ്ട്.

വ്യക്തമായ കാരണങ്ങളാൽ, ഡോറുകളും വിന്റോകളും അടയ്‌ക്കേണ്ടതുണ്ട്. അടുത്തതായി, വ്യക്തിയിൽ നിന്നും സാമ്പിൾ എടുക്കാൻ ഒരു ലാബ് അസിസ്റ്റന്റ് വരും. ഈ സമയം വാഹനത്തിന്റെ വിൻഡോ താഴ്ത്തി സാംബിൾ നൽകാം.

ലബോറട്ടറി ടെക്നീഷ്യൻ തല മുതൽ കാൽ വരെ സംരക്ഷണ വസ്ത്രങ്ങളിൽ പൂർണ്ണമായും പൊതിഞ്ഞിരിക്കുന്നു, കൂടാതെ മലിനീകരണ സാധ്യത കുറയ്ക്കുന്നതിന് സാനിറ്റൈസറും ഉപയോഗിക്കുന്നു.

സാമ്പിൾ എടുത്ത് ടെക്നീഷ്യൻ സുരക്ഷിതമായി അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ, വ്യക്തിയോട് എക്സിറ്റ് ഗേറ്റിലേക്ക് പോകാൻ ആവശ്യപ്പെടുന്നു. ലാബ് റിപ്പോർട്ടുകൾ വ്യക്തിയുടെ ഇമെയിൽ ഐഡിയിലേക്ക് നേരിട്ട് അയച്ചു കൊടുക്കുന്നതാണ്.

ഡ്രൈവ്-ത്രൂ കൊറോണ വൈറസ് ടെസ്റ്റ് സെന്ററുകൾ ഇതിനകം വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. അത്തരമൊരു സൗകര്യം ഇന്ത്യയിലും ലഭ്യമായി എന്നത് വളരെ ആശ്വാസം പകരുന്ന വാർത്തയാണ്.

ഏതാനും മാസങ്ങൾക്കുള്ളിൽ സമാനമായ കേന്ദ്രങ്ങൾ രാജ്യത്ത് തുറക്കുമെന്ന് ആരോഗ്യ മേഖല പ്രതീക്ഷിക്കുന്നു. കൊവിഡ്-19 വായുവിലൂടെ പടരുമോ എന്ന് വിദഗ്ദ്ധർക്ക് ഇപ്പോഴും ഉറപ്പില്ല, അതിനാൽ നിലവിലെ സാഹചര്യത്തിൽ സമ്പർക്കമില്ലാതെ പോകുന്നതാണ് ശരിയായ പരിഹാരമാണെന്ന് തോന്നുന്നു.

നേരത്തെ മാസ്കുകൾ നിർബന്ധമായിരുന്നില്ല, പക്ഷേ വിദഗ്ധർ ഇപ്പോൾ ഓരോ വ്യക്തിക്കും ഇത് ശുപാർശ ചെയ്യുന്നു. ഉയർന്ന N95 മാസ്കുകൾ ഇപ്പോഴും മെഡിക്കൽ സ്റ്റാഫുകൾക്കോ മറ്റ് മുൻ നിര ആരോഗ്യ പ്രവർത്തകർക്കോ മാത്രം ശുപാർശ ചെയ്യുന്നു.

ഡോ. ഡാങ്‌സ് ലാബിലെ ഡ്രൈവ്-ത്രൂ കൊറോണ വൈറസ് ടെസ്റ്റ് കേന്ദ്രത്തിന്റെ മുൻഗണന, രോഗികളുടെയും മെഡിക്കൽ സ്റ്റാഫിന്റെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഡോക്ടർമാരും മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധരും പോലും കൊറോണ വൈറസ് പോസിറ്റീവായ വിവിധ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ആയതിനാൽ നാം കൂടുതൽ കരുതലോടെ ഇരിക്കേണ്ടത് ആവശ്യമാണ്.


Click it and Unblock the Notifications








