കേന്ദ്ര ഇവി പോളിസിയിൽ സന്തോഷം അറിയിച്ച് ബ്രാൻഡുകൾ, ടെസ്‌ല എത്താൻ ഇനി വൈകില്ല
കേന്ദ്ര സർക്കാർ ഇവി നയത്തിൽ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ്. ടെസ്‌ല നയം എന്ന് വ്യവസായ രംഗത്ത് അറിയപ്പെടുന്ന പുതിയ നയം പ്രഖ്യാപിച്ചതോടെ ഇവി ഭീമനായ ടെസ്‌ലയുടെ അരങ്ങേറ്റം അധികം നാൾ വൈകില്ല എന്ന കാര്യത്തിലും ഉറപ്പായിട്ടുണ്ട്. ഈ നീക്കം ടെസ്‌ല, വിൻഫാസ്റ്റ് തുടങ്ങിയ കമ്പനികൾക്ക് അവരുടെ ബ്രാൻഡുകൾ ഉയർന്ന മത്സരാധിഷ്ഠിത വിപണിയായ ഇന്ത്യയിലേക്കുളള ചുവടുവയ്പ്പിന് സഹായിക്കും.
ടെസ്‌ല, വിൻഫാസ്റ്റ് എന്നിവയ്‌ക്ക് പുറമെ ഫോക്‌സ്‌കോൺ, എംജി മോട്ടോർ എന്നിവയ്‌ക്ക് ആകർഷകമായ വിലയിൽ ആഗോള മോഡലുകൾ വേഗത്തിൽ ഇന്ത്യൻ വിപണിയിൽ കൊണ്ടുവരാൻ ഈ നയത്തിലൂടെ സാധിക്കും. ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയിൽ നിക്ഷേപിക്കാൻ ഫോർഡ്, ഫോക്‌സ്‌വാഗൺ തുടങ്ങിയ മുഖ്യധാരാ കമ്പനികളെ പോലും തയ്യാറായി നിൽക്കുന്ന ഈ സമയത്ത് ഇത് വലിയ ഗുണം ചെയ്യും.

ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ EV - eVX - അവതരിപ്പിക്കുന്നതിന് മുൻപ്, മാരുതി സുസുക്കി തങ്ങളുടെ ഇന്ത്യയിൽ നിർമ്മിച്ച EV-കൾ യൂറോപ്പിലേക്കും ജപ്പാനിലേക്കും കയറ്റുമതി ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. സുസുക്കിയുടെ എതിരാളിയായ ഹോണ്ട കാർസ് ഇന്ത്യയും ആഗോള വിപണികളെ സേവിക്കുന്ന ഏഷ്യൻ കോംപാക്ട് ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നുണ്ട്. ഹ്യുണ്ടായി, കിയ, ടൊയോട്ട, സ്റ്റെല്ലാൻ്റിസ്, ഫോക്‌സ്‌വാഗൺ തുടങ്ങിയ കമ്പനികൾ ആഗോളതലത്തിൽ ഷിപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്ന ലൈനപ്പിൽ ഇവികളുമുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ
ഇവി നയത്തിൻ്റെ വിശദാംശത്തിലേക്ക് വന്നാൽ രാജ്യത്ത് കുറഞ്ഞത് 4,143 കോടി രൂപയോളം നിക്ഷേപിക്കണമെന്നാണ് പുതിയ നയത്തിൽ കമ്പനികൾക്കുളള നിർദേശം, കൂടാതെ പ്രാദേശികമായി 25 ശതമാനമെങ്കിലും ഉപയോഗിച്ച് ഇവികൾക്കായി പ്രാദേശിക നിർമ്മാണം സ്ഥാപിക്കാൻ മൂന്ന് വർഷം അനുവദിക്കും. ഈ ആവശ്യകതകൾ നിറവേറ്റുന്ന കമ്പനികൾക്ക് 2,90,0019.50 രൂപയും അതിനുമുകളിലും വിലയുള്ള കാറുകൾക്ക് 15 ശതമാനം കുറഞ്ഞ ഇറക്കുമതി തീരുവയിൽ പ്രതിവർഷം 8,000 EV-കൾ ഇറക്കുമതി ചെയ്യാൻ കേന്ദ്രത്തിൻ്റെ അനുവദിക്കും.

ടെസ്‌ല ആരാധകർക്ക് ഒരുപാട് പ്രതീക്ഷകൾ നൽകുന്ന കാര്യമാണ് ഇത്. അത് മാത്രമല്ല ടെസ് കേന്ദ്ര ഗവൺമെൻ്റുമായി നിരവധി തവണ ചർച്ചകൾ നടത്തി വരികയായിരുന്നു. ടെസ്ലയെയും മറ്റ് ആഗോള വാഹന നിര്‍മ്മാതാക്കളെയും ഇന്ത്യയില്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ആകര്‍ഷിക്കുന്നതിനുള്ള ശ്രമമായാണ് ഈ നീക്കം കാണുന്നത്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഒരു വര്‍ഷത്തിലേറെയായി ടെസ്ല കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണമാണ് അത് നടക്കാത്തത്.
ഇത്തരമൊരു നയം സ്വീകരിക്കുകയാണെങ്കില്‍, അത് ഇറക്കുമതി ചെയ്ത ഇവികളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കും. ടെസ്ലയ്ക്കപ്പുറം ആഗോള വാഹന നിര്‍മ്മാതാക്കള്‍ക്ക് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയിലേക്ക് രംഗപ്രവശേനം ചെയ്യാനും ഇത് വഴി തുറക്കും. മൊത്തം കാര്‍ വില്‍പ്പനയുടെ രണ്ട് ശതമാനം മാത്രമതാണ് ഇവിടെ ഇവി വില്‍പ്പന. എന്നിരുന്നാലും വിപണി അതിവേഗം വളരുന്നുണ്ട്. പ്രാദേശികമായി നിര്‍മിക്കാന്‍ പോകുന്ന എന്‍ട്രി ലെവല്‍ കാര്‍ മാത്രമല്ല അതിന്റെ മുഴുവന്‍ മോഡലുകളും ഇന്ത്യയില്‍ വില്‍ക്കാന്‍ പുതിയ നയം ടെസ്‌ലയെ സഹായിക്കും.

മറ്റ് രാജ്യങ്ങളും ഇവി നിര്‍മ്മാണ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതിന് സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യ ഇവി നിര്‍മ്മാതാക്കളെ രാജ്യത്ത് നിക്ഷേപത്തിനായി ആകര്‍ഷിക്കാന്‍ ഇറക്കുമതി തീരുവ 50% ല്‍ നിന്ന് പൂജ്യം ശതമാനമായി കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ടെസ്ലയെ കൂടാതെ ചൈനീസ് ഇവി ഭീമനായ BYD-യെ കൂടി രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഇവികളുടെ 100% ഇറക്കുമതി നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് 2021-ലാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല ഇന്ത്യന്‍ പ്രവേശനത്തിന് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കമ്പനി ആദ്യം പ്രാദേശിക ഉല്‍പ്പാദനത്തില്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. ഒരു പ്രാദേശിക ഫാക്ടറി സ്ഥാപിക്കാനും നിലവിലെ എന്‍ട്രി മോഡലിനേക്കാള്‍ 25% വിലക്കുറവില്‍ 24,000 ഡോളര്‍ വിലയുള്ള ഒരു പുതിയ ഇവി നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ടെസ്‌ല കേന്ദ്ര സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








