ബൈക്കുകളെ പ്രയണിച്ചു; ഒടുവിൽ ബൈക്ക് തന്നെ അന്തകനായി
ഇന്ത്യയിലെ പ്രമുഖ ബൈക്ക് സഞ്ചാരി വീനു പാലിവാൽ റോഡപകടത്തിൽപ്പെട്ട് മരണപ്പെട്ടു. മധ്യപ്രദേശിലെ വിദിഷ ജില്ലിയിൽ വച്ചുണ്ടായ അപകടത്തിലാണ് രാജ്യത്തെ നടുക്കികൊണ്ട് ഈ ദാരുണ മരണം സംഭവിച്ചത്. തിങ്കളാഴ്ച പുലർച്ചെ ലക്നൗവിൽ നിന്ന് ഭോപ്പാലിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായിട്ടുള്ളത്.
കാറ് റൂഫിൽ ശവമേന്തിയുള്ള 20 കിലോമീറ്റർ യാത്ര
ഹാർലി ഡേവിഡ്സൻ ബൈക്കുകളുടെ കടുത്ത പ്രണയിനിയായ വീനു പാലിവാലിന്റെ ജീവൻ ഒരു ബൈക്ക് അപകടത്തിൽ തന്നെ പെലിഞ്ഞുപോകുമെന്ന് ആരു കരുതിക്കാണില്ല. ബൈക്ക് യാത്രയോയുള്ള അഭിനിവേശത്താൽ വിവാഹം പോലും വേണ്ടെന്നു വെച്ചിരിക്കുകയായിരുന്നു ഈ നാല്പത്തിനാലുകാരി. ഒടുവിൽ ആ ബൈക്ക് തന്നെ അന്തകനായി മാറി.

ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മധ്യപ്രദേശിൽ എത്തിച്ചേർന്നത്. ഒപ്പം മറ്റൊരു ബൈക്കിൽ സുഹൃത്തുമുണ്ടായിരുന്നു.

ഭോപ്പാലിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ ഗ്യാരസ്‌പൂരിൽ വെച്ച് റോഡിൽ ബൈക്ക് തെന്നിവീണാണ് മരണം സംഭവിച്ചത്.

എല്ലാ സുരക്ഷാ സന്നാഹങ്ങളുമായിട്ടായിരുന്നു ബൈക്ക് യാത്ര. ഹാർലി ബൈക്കുകൾ 180 കിലോമീറ്റർ വേഗത്തിലോടിച്ച് ശീലമുള്ള വീനുവിന്റെ മരണ വാർത്ത ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ത്യ മുഴുവൻ തനിയെ മോട്ടോർ സൈക്കിളിൽ ചുറ്റി സഞ്ചരിച്ച് പ്രശസ്തി നേടിയ ആദ്യ വനിതയാണ് വീനു പാലിവാൽ.

ബൈക്ക് യാത്രയെ കുറിച്ചൊരു ഡോക്യുമെന്ററി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഈ ദാരുണ അന്ത്യം സംഭവിച്ചത്.

കോളേജ്ക്കാലത്ത് സുഹൃത്തുക്കളാണ് ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചത്. അന്നൊരു ബൈക്ക് സ്വന്തമായി ഇല്ലാതിരുന്ന വീനുവിന് ആ ആഗ്രഹം തുടരാനായില്ല.

പിന്നീട് വിവാഹിതയായെങ്കിലും ഭർത്താവും ബൈക്ക് യാത്രയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

വിവാഹമോചിതയായ ശേഷം കഴിഞ്ഞ വർഷമാണിവർ ബൈക്ക് യാത്രയിലൂടെ ഒരു തിരിച്ച് വരവ് നടത്തിയത്. ഈ ജയ്പൂർ സ്വദേശിനിക്ക് രണ്ട് കുട്ടികളുണ്ട്.

അപകടം നടന്നയുടൻ തൊട്ടടുത്ത പ്രാദേമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും പിന്നീട് വിദിഷ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി അപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു.

ജയ്പൂർ, ഇൻഡോർ, മുംബൈ എന്നിവിടങ്ങളിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും വിവരമറിയിച്ചിട്ടുണ്ട്. അവരിൽ ചിലർ ഇതിനകം ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.

പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് ബോഡി കൊമാറുന്നതായിരിക്കും

റോഡിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാര്

എന്തുകൊണ്ടാണ് റോഡുകളിൽ വർഷത്തിൽ 140000 പേർ കൊല്ലപ്പെടുന്നത്


Click it and Unblock the Notifications








