വ്യോമയാന മേഖലയ്ക്ക് പ്രതീക്ഷ നൽകി ഇൻഡിഗോ പൈലറ്റ്; വീഡിയോ
കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയാൻ പ്രധാനമന്ത്രി മോദി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ, അത്യാവശ്യവും രക്ഷാപ്രവർത്തനങ്ങളും ഒഴികെയുള്ള എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്.

ഈ തീരുമാനം ഇന്ത്യൻ വ്യോമയാന വ്യവസായത്തെ സ്തംഭനാവസ്ഥയിലാക്കി. മാത്രമല്ല, നിർബന്ധിത ഹോം ക്വാറൻന്റൈനിന് വിധേയരായ നിരവധി പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും വൈറസ് പടരുമെന്ന ഭയത്തിൽ അവർ താമസിക്കുന്ന സമൂഹങ്ങളിൽ നിന്ന് തിരിച്ചടി നേരിട്ടു.

ഈ സംഭവങ്ങൾ കാരണം കുറച്ച് ക്രൂ അംഗങ്ങൾക്ക് അവരുടെ ആത്മാവിശ്വാസം നഷ്ടപ്പെട്ടിരിക്കാം. കൂടാതെ വ്യവസായത്തിന്റെ അപ്രതീക്ഷിത പുനരുജ്ജീവനവും ജോലി നഷ്ടപ്പെടുന്നതും ശമ്പളം വെട്ടിക്കുറയ്ക്കുന്നതും എല്ലാം കാരണം പലരു ആശങ്കയിലാണ്.

ഇൻഡിഗോ പൈലറ്റ് പ്രദീപ് കൃഷ്ണൻ ഇപ്പോൾ ഇന്ത്യയിലെ എല്ലാ പ്രമുഖ എയർലൈനുകളുടെയും പൈലറ്റുമാരേയും ക്യാബിൻ ക്രൂവിനേയും ചേർന്ന് അവരുടെ മനോവീര്യം ഉയർന്നതാണെന്നും അവർ ഉടൻ തന്നെ വീണ്ടും പറക്കുമെന്നും പറഞ്ഞു ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്.

വ്യോമയാന വ്യവസായത്തിന്റെ ലോക്ക്ഡൗണിന്റെ ഭീകരമായ യാഥാർത്ഥ്യം എടുത്തുകാണിക്കുന്ന വീഡിയോ, അവർ ഉടൻ തന്നെ വീണ്ടും പറക്കുമെന്ന് പ്രതീക്ഷയും നൽകുന്നു.

'കോവിഡ് -19 & സ്റ്റേറ്റ് ഓഫ് ഇന്ത്യൻ ഏവിയേഷൻ ഇൻഡസ്ട്രി' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ ആഭ്യന്തര ഗതാഗതം ഈ സാമ്പത്തിക വർഷം ആവശ്യമായ 140 ദശലക്ഷത്തിൽ നിന്ന് 80-90 ദശലക്ഷമായി കുറയുമെന്ന് വ്യോമയാന കൺസൾട്ടൻസി CAPA പ്രവചിക്കുന്നു.

അന്താരാഷ്ട്ര ട്രാഫിക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 70 ദശലക്ഷത്തിൽ നിന്ന് 35-40 ദശലക്ഷം യാത്രക്കാരോ അല്ലെങ്കിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതിലും കുറവോ ആയിരിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത് .

കൊവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും കൂടിച്ചേർന്നാൽ 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാതിയിൽ ഇന്ത്യൻ വ്യവസായത്തിന് ഒരു വെർച്വൽ വാഷഔട്ട് തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്.

സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം ചരിത്രപരമായി ഡിമാൻഡിന് ഏറ്റവും ദുർബലമായ കാലഘട്ടമാണെന്നും അതിനാൽ വിമാനക്കമ്പനികൾ വീണ്ടും പഴയുടി തിരിച്ചുവരാൻ സമയം എടുക്കുമെന്നും ഏവിയേഷൻ കൺസൾട്ടൻസി CAPA ഇന്ത്യ പറഞ്ഞു.


Click it and Unblock the Notifications








