Just In
- 18 min ago ഹൈലക്സിനെ ആണിയടിച്ച് ചുവരിൽ തൂക്കുമോ ഇസൂസു? 2024 V -ക്രോസിന്റെ പുത്തൻ വിശദാംശങ്ങൾ പുറത്ത്
- 1 hr ago മകൾക്ക് 3 കോടിയുടെ പോർഷ കാർ സമ്മാനിച്ച് മലയാളി വ്യവസായി; ഹൈലൈറ്റായ അച്ഛനെയും മകളെയും മനസിലായോ
- 1 hr ago ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- 2 hrs ago സംസ്ഥാന സർക്കാർ കൂടുതൽ ഇടപെടേണ്ടെന്ന് ഹൈകോടതി, ഭാരത് രജിസ്ട്രേഷനിൽ കോടതി വിധി
Don't Miss
- News 'ശോഭാ സുരേന്ദ്രൻ 10 ലക്ഷം വാങ്ങി, അനിൽ ആന്റണി 25 ലക്ഷം വാങ്ങി തിരിച്ചുതന്നു'; ആരോപണവുമായി ദല്ലാൾ നന്ദകുമാർ
- Sports IPL 2024: പഴയ തന്ത്രം മാറ്റി സഞ്ജു, മുംബൈ അതൊട്ടും പ്രതീക്ഷിച്ചില്ല! കളി മാറ്റിയത് ഇങ്ങനെ
- Movies ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! പാപ്പരാസികളുടെ സൂമിംഗിനെക്കുറിച്ച് നോറ ഫത്തേഹി
- Lifestyle ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും, വാസ്തുദോഷങ്ങള്‍ നീക്കും വെള്ളി മയില്‍ വീട്ടില്‍ ഈ ദിശയില്‍
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും
യുദ്ധവിമാനങ്ങൾക്ക് വളരെ എളുപ്പത്തിൽ പറന്നുപൊങ്ങാനും ഇറങ്ങാനും കഴിയുന്ന വിധത്തിൽ പരന്ന കപ്പൽത്തട്ടോടുകൂടിയതാണ് വിമാനവാഹിനിക്കപ്പലുകൾ. ഈ കപ്പൽത്തട്ട് ഫ്ലൈറ്റ് ഡക്ക് എന്നപേരിലാണറയപ്പെടുന്നത്. നിരവധി വിമാനങ്ങളെ ഒരേസമയം ഈ ഡക്കിൽ പാർക്ക് ചെയ്യാൻ കഴിയും അല്ലാത്തവയെ ഹാംഗറുകൾ എന്നറിയപ്പെടുന്ന കപ്പൽഅടിത്തട്ടിലുള്ള അറകളിലേക്ക് മാറ്റും. ആവശ്യമുള്ളപ്പോൾ ഇവയെ ലിഫ്റ്റ് ഉപയോഗിച്ച് മുകളിലേക്ക് കൊണ്ടുവരികയാണ് പതിവ്.
റഷ്യയ്ക്ക് ഭീഷണിയായി ബ്രിട്ടന്റെ ഭീമൻ യുദ്ധക്കപ്പലുകൾ
യുദ്ധസമയങ്ങളിലാണ്
ഇത്തരത്തിലുള്ള
വിമാനവാഹിനിക്കപ്പലുകൾ
കൂടുതൽ
സജീവമാകുന്നത്.
ഏകദേശം
50,000ടണോളം
ഭാരം
വരും
ഈ
യുദ്ധക്കപ്പലുകൾക്ക്.
ഐഎൻഎസ്
വിക്രാന്ത്,
ഐഎൻഎസ്
വിക്രമാദിത്യ,
ഐഎൻഎസ്
വിരാട്,
ഐഎൻഎസ്
വിശാൽ
എന്നീ
വിമാനവാഹിനിക്കപ്പലുകളാണ്
ഇന്ത്യൻ
നാവികസേനയ്ക്കുള്ളത്.
വിമാനവാഹിനിക്കപ്പൽ പ്രവർത്തിപ്പിക്കാനായി ആയിരക്കണക്കിന് നാവികരുടേയും പൈലറ്റ്മാരുടേയും സേവനമാവശ്യമാണ്.
ഉയർന്ന തലത്തിലുള്ള സാങ്കേതിക വിജ്ഞാനവും മുതൽമുടക്കും വേണ്ടിവരുന്നതിനാൽ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ വിമാനവാഹിനിക്കപ്പലുകൾ നിർമ്മിക്കാൻ സാധിച്ചിട്ടുള്ളു.
2016 മെയിലെ കണക്ക് പ്രകാരം ലോകത്തിൽ 37 വിമാനവാഹിനികപ്പലുകളാണ് പ്രവർത്തനത്തിലുള്ളത്.
ഇതിൽ ഏറ്റവും ചിലവേറിയതും ആണവശേഷിയുള്ളതുമായ കപ്പലുള്ളത് അമേരിക്കൻ നാവികസേനയ്ക്കാണ്. മറ്റ് രാജ്യങ്ങളേക്കാൾ പതിൻമടങ്ങ് കരുത്തുറ്റതുമാണ് അമേരിക്കൻ വിമാനവാഹിനികപ്പലുകൾ.
ജെറാൾഡ് ആർ ഫോർഡ് ക്ലാസ് എന്ന അമേരിക്കയുടെ ഭീമൻ കപ്പലിനെ പ്രവർത്തിപ്പിക്കാൻ ഒരുദിവസം ചുരുങ്ങിയത് 7മില്ല്യൺ ഡോളറെങ്കിലും ആവശ്യമായി വരും.
അമേരിക്കൻ നാവികസേനയ്ക്ക് പത്ത് പടുകൂറ്റൻ ആണവശേഷിയുള്ള വിമാനവാഹിനിക്കപ്പലുകളാണ് ഉള്ളത്. ഇവയ്ക്കൊരോന്നിനും തൊണ്ണൂറോളം യുദ്ധവിമാനങ്ങളെ വഹിക്കാനുള്ള ശേഷിയാണുള്ളത്.
ലോകത്തിൽ വച്ച് ഏറ്റവും വലിയ വിമാനവാഹിനികപ്പലാണ് അമേരിക്കൻ സൈന്യത്തിന്റെ ഈ ആണവവിമാനവാഹിനിക്കപ്പലുകൾ.
ഹെലികോപ്റ്ററുകളെ മാത്രം വഹിക്കുന്ന 9 ആംഫിബീയസ് കപ്പലുകളും അമേരിക്കൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.
അമേരിക്കയുടെ ആണവശേഷിയുള്ള നിമിറ്റ്സ് ക്ലാസ് വിമാനവാഹിനികപ്പലിന് റീഫ്യുവലിംഗ് ആവശ്യമില്ലാതെ ഇരുപത് വര്‍ഷത്തോളം പ്രവർത്തിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് അമേരിക്കൻ സൈന്യം പൈലറ്റുമാരുടെ പരിശീലനത്തിനായി രണ്ട് ശുദ്ധജല വിമാനവാഹിനികപ്പലുകളെ ഉപയോഗിച്ചിരുന്നു. അമേരിക്കയിലെ ഗ്രേറ്റ് തടാകത്തിലായിരുന്നു പരിശീലനം നടത്തിയിരുന്നത്.
അമേരിക്ക കഴിഞ്ഞാൽ ആണവശക്തിയുള്ള വിമാനവാഹിനിക്കപ്പലുകൾ നിർമ്മിക്കാൻ കഴിഞ്ഞിട്ടുള്ള രാജ്യം ഫ്രാൻസാണ്.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാൻ സൈന്യത്തിന് വിമാനവാഹിനി മുങ്ങിക്കപ്പലുകൾ ഉണ്ടായിരുന്നു. കടലിനടിത്തട്ടിലൂടെ മൂന്ന് യുദ്ധവിമാനങ്ങളെയും വഹിച്ച് സഞ്ചരിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് സൈന്യം ജർമ്മനിക്കെതിരെയായി മരത്തിൽ നിന്നുള്ള പൾപ്പും ഐസും ഉപയോഗിച്ചുള്ള വിമാനവാഹിനിക്കപ്പലുകൾ നിർമ്മിക്കാനുള്ള പദ്ധതിയുണ്ടായിരുന്നു.
ജപ്പാൻ രണ്ടാം ലോകമഹായുദ്ധക്കാലത്ത് നിർമ്മിച്ച ഒരു ഭീമൻ വിമാനവാഹിനികപ്പൽ കന്നിയാത്രയിൽ തന്നെമുങ്ങിപ്പോയിരുന്നു. ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വലുതായിരുന്നുവിത്.
ഉത്തരകൊറിയൻ മുങ്ങിക്കപ്പൽ തിരോധാനം: മൂന്നാം ലോകയുദ്ധത്തിന് സാധ്യത
മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്