ഒരു ആണവശക്തിക്കും ഇന്ത്യയെ തകർക്കാൻ കഴിയില്ല, കൂട്ടിന് കാളിയുണ്ട് !
ആണവായുധ പരീക്ഷണം തുടങ്ങിയ നാൾ മുതൽ ചൈനയും പാകിസ്ഥാനും ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കുമെന്നുള്ള ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാലിവർ ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക വിദ്യയുടെ കരുത്ത് ഇതുവരെ മനസിലാക്കിയിട്ടില്ല. എത്ര കരുത്തേറിയ ആണവ പ്രയോഗം നടത്തിയാലും ഇന്ത്യൻ മണ്ണിൽ തൊടീക്കാതെ അതിനെ തകര്‍ക്കാന്‍ മാത്രമുള്ള കരുത്ത് നേടിയിരിക്കുകയാണ് നമ്മുടെ രാജ്യം.
9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1 വിജയപഥത്തിൽ
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിആർഡിഒ ഇത്തരത്തിലുള്ള ഒരു പ്രതിരോധ കവചത്തിന് രൂപം കൊടുത്തിരിക്കുകയാണ്. ഈ കരുത്തുറ്റ ആയുധത്തിന് ഹിന്ദു ദൈവമായ കാളിയുടെ പേരാണ് നൽകിയിരിക്കുന്നത്. വാസ്തവത്തിൽ ഇതൊരു ചുരുക്കെഴുത്താണ്. കിലോ ആമ്പര്‍ ലിനിയര്‍ ഇന്‍ജെക്ടര്‍ (KALI) എന്നാണ് ഈ ഊര്‍ജ വിസര്‍ജന ആയുധത്തിന്റെ പേര്.

ഇന്ത്യയെ ലക്ഷ്യമാക്കി ഏത് ശത്രു രാജ്യവും ആണവാക്രമണങ്ങൾ നടത്തിയാൽ കാളി പ്രവർത്തന സജ്ജമാകും. ശക്തിയേറിയ വൈദ്യുത കാന്തിക തരംഗങ്ങളെയാണ് കാളി പുറത്തുവിടുന്നത്.

ഈ തരംഗങ്ങൾ ഒരു ലേസർ പോലെയാണ് പ്രവർത്തിക്കുക. റിലേറ്റിവിസ്റ്റിക് ഇലക്ട്രോണ്‍ ബീമ്സ് എന്നാണ് ഈ തരംഗങ്ങൾ അറിയപ്പെടുന്നത്.

ഇവ മിസൈലുകളുടെ പുറം പാളി തുളയ്ക്കാതെ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളെ തകരാറിലാക്കുന്നു.

മിസൈലുകളെ മാത്രമല്ല രാജ്യത്തിന്റെ അനുമതി കൂടാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു ആയുധത്തേയും വേണമെങ്കിൽ യുദ്ധവിമാനങ്ങളേപ്പോലും തകരാറിലാക്കാനുള്ള കഴിവുണ്ടിതിന്.

ലേസര്‍ കിരണങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ആയുധങ്ങൾ പല രാജ്യങ്ങളും ഉപയോഗിച്ചിട്ടുണ്ട്. എന്നാലിവയ്ക്ക് ആയുധങ്ങളുടെ പുറം കവചങ്ങൾ തുളച്ചുകൊണ്ടു മാത്രമെ അവയെ നശിപ്പിക്കാൻ കഴിയൂ. ഇതിനല്പം സമയമെടുക്കും.

എന്നാൽ ശക്തിയേറിയ കാന്തിക തരംഗങ്ങളെയാണ് കാളി പുറപ്പെടുവിക്കുന്നത്. 1000 മില്യണ്‍ വാട്ട് ഊര്‍ജം വരുന്ന വൈദ്യുത കാന്തിക തരംഗങ്ങളാണിവ.

ഇത്തരം തരംഗങ്ങൾക്ക് ഒന്നിനേയും തുളയ്ക്കാതെ തന്നെ അകത്ത് ചെന്ന് അവയുടെ പ്രവർത്തനത്തെ ഇല്ലാത്താകാൻ കഴിയും.

2004ല്‍ തന്നെ ആയുധത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ചില്ലറ മിനുക്കു പണികള്‍ കാരണം ഇന്ത്യ ഇത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

2012ല്‍ ഇതിന്റെ ആദ്യ പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടത്തിയതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.

1985ലാണ് കാളി പ്രോജക്ടിന് തുടക്കമിട്ടത്. എന്നാൽ 1989ലാണിതിന്റെ പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സഹനശക്തിയും കഠിനദ്ധ്വാനവുമാണ് കാളിയുടെ ഉദയത്തിന് പിന്നില്‍.

കാളി ഇന്ത്യയിലുള്ളടത്തോളം ഏതോരു ശത്രു രാജ്യത്തിനും ആണവാക്രമണങ്ങള്‍ നടത്താന്‍ കഴുയുകയില്ല. ബഹിരാകാശ മേഖലയിലും പ്രതിരോധ മേഖലയിലും സ്വയം പര്യാപ്ത നേടിക്കൊണ്ട് വളർന്നിരിക്കുകയാണ് നമ്മുടെ രാജ്യം.

ത്രിവർണ പതാക വാനോളമുയർത്തി ഇന്ത്യൻ യുദ്ധ ഹെലികോപ്ടർ
അമേരിക്കൻ ജിപിഎസിന് വിട ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം


Click it and Unblock the Notifications








