നാസയെ കീഴ്‌പ്പെടുത്തി ഐഎസ്ആർഒ ചരിത്രം കുറിക്കുന്നു
ഇന്ത്യൻ ബഹിരാകാശ മേഖലയ്ക്ക് ഇതൊരു അഭിമാനത്തിന്റെ നിമിഷമാണ്. അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളുടെ ഇരുപത്തിയഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ ഈ വർഷം വിക്ഷേപണത്തിനായി ഒരുക്കിയിട്ടുള്ളത്. ഏപ്രിലിൽ ഏഴാമത്തെ നാവിഗേഷൻ ഉപഗ്രഹവും വിക്ഷേപിച്ച് കഴിഞ്ഞാൽ പിന്നെ ഇന്ത്യയ്ക്ക് അമേരിക്കൻ ജിപിഎസ് സംവിധാനത്തെ ആശ്രയിക്കേണ്ടതായി വരില്ല.
ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ
ഇതിനകം തന്നെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 25 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഓർഡർ ലഭിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി. ഇതിൽ അമേരിക്കയുടെ പന്ത്രണ്ട് ഉപഗ്രഹങ്ങൽ പെടും. നാസയെ മറികടന്നുള്ള ഈ നേട്ടം വളരെ ശ്രദ്ധേയമാണ്. കാനഡ, ജർമ്മനി, അൾജീരിയ, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഐഎസ്ആർഒ വിക്ഷേപിക്കും.

പിഎസ്എൽവി റോക്കറ്റുകൾ ഉപയോഗിച്ചാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. ഇതുവരെ ഇരുപത്തിയൊന്ന് രാജ്യങ്ങളുടെ 57 ഉപഗ്രഹങ്ങളാണ് പിഎസ്എൽവിയുടെ സഹായത്താൽ ഭ്രമണപഥത്തിൽ എത്തിയിട്ടുള്ളത്.

ഈയിടെ ആറ് സിങ്കപ്പൂർ ഉപഗ്രഹങ്ങളെയാണ് പിഎസ്എൽവി29 വിജയകരമായി വിക്ഷേപിച്ചത്. ഇന്ത്യൻ ബഹിരാകാശ മേഖലയിലെ ഒരു പൊൻതൂവൽ കൂടിയാണ് ഈ നേട്ടം.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം നടത്തിയത്.

ഈ വർഷം മൊത്തത്തിൽ പതിനൊന്ന് വിദേശ ഉപഗ്രഹങ്ങളെയാണ് പിഎസ്എൽവി28, സി30 എന്നിവ വിക്ഷേപിച്ചിട്ടുള്ളത്.

കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഐഎസ്ആർഒ അമേരിക്കയുടെ നാല് ചെറുഉപഗ്രഹങ്ങളെ ഭ്രമൺപഥത്തിൽ എത്തിച്ചത്.

ഇത് രണ്ടാം തവണയാണ് ഐഎസ്ആർഒ അമേരിക്കൻ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ ഒരുങ്ങുന്നത്.

വളരെകുറഞ്ഞ ചിലവിൽ ഉപഗ്രഹങ്ങളെ യഥാവിധം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഐഎസ്ആർഒ കഴിവാണ് വിദേശ ബഹിരാകാശ വിപണിയിൽ പ്രത്യേകമിടം നേടികൊടുക്കാനുള്ള കാരണം.

വിദേശരാജ്യങ്ങളുടെ ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ചുള്ള വാണിജ്യപരമായ കാര്യങ്ങൾ ഐഎസ്ആർഒ വാണിജ്യ വിഭാഗമായ ആൻട്രിക്സിന്റെ നേതൃത്വത്തിലാണ് നടപിലാക്കുന്നത്.

ഉപഗ്രഹ നിർമാണം, വിക്ഷേപണം, ഉപഗ്രഹങ്ങൾ ശേഖരിക്കുന്ന വിവരങ്ങളുടെ കൈമാറ്റം എന്നിവയ്ക്കൊക്കെ ചുക്കാൻ പിടിക്കുന്നത് ആൻട്രിക്സാണ്.

ടിവി-റേഡിയോ സംപ്രേക്ഷണം, ഇന്റർനെറ്റ്, ഡിടുഎച്ച്, ദുരന്തനിവാരണ സംവിധാനങ്ങൾ, ടെലി മെഡിസിൻ, ടെലി എജ്യുക്കേഷൻ എന്നീ വിഭാഗങ്ങളിലെ സേവന ദാതാക്കൾക്ക് ആവശ്യമായിട്ടുള്ള ട്രാൻസ്‌പോണ്ടറുകൾ വാടകയ്ക്ക് നൽകുന്നതും ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗം ആൻട്രിക്സാണ്.

നാസയ്ക്ക് സാധിക്കാത്ത നേട്ടങ്ങളാണ് ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ ഐഎസ്ആർഒ കൈവരിച്ചിരിക്കുന്നത്.

അമേരിക്കൻ ജിപിഎസിന് വിട ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

ഒരു ആണവശക്തിക്കും ഇന്ത്യയെ തകർക്കാൻ കഴിയില്ല കൂട്ടിന് കാളിയുണ്ട്


Click it and Unblock the Notifications








