ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ
ഒരൊറ്റ വിക്ഷേപണ വാഹനത്തിൽ തന്നെ 22 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്നുവെന്നുള്ള ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ഐഎസ്ആർഒ. വിദേശ രാജ്യങ്ങളിൽ നിന്നുള്ള മൈക്രോ, നാനോ ഉപഗ്രഹങ്ങളും ഇതിൽ പെടുന്നുണ്ട്. മെയ് മാസത്തോടുകൂടി വിക്ഷേപിക്കുന്ന പിഎസ്എൽവി-സി34ന്റെ ഒരുക്കങ്ങളിപ്പോൾ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്.
ഒരു ആണവശക്തിക്കും ഇന്ത്യയെ തകർക്കാൻ കഴിയില്ല കൂട്ടിന് കാളിയുണ്ട്
ഇതിന് മുൻപ് പത്ത് ഉപഗ്രഹങ്ങൾ ഉൾക്കൊള്ളിച്ചുവെന്ന പിഎസ്എൽവി-സി9ന്റെ റെക്കോർഡാണിപ്പോൾ മറിക്കടക്കാൻ പോകുന്നത്. അടോതുകൂടി ഇരുപതിലധികം ഉപഗ്രഹങ്ങൾ ഒരുമിച്ചയ്ക്കുന്ന രണ്ടാമത്തെ രാജ്യമാകും ഇന്ത്യ.

ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് പിഎസ്എൽവി-സി34 വിക്ഷേപണം നടക്കുന്നത്.

ഇന്ത്യയുടെ കാർട്ടോസാറ്റ് -2സിക്കൊപ്പം കാനഡ, യുഎസ്, ജർമ്മനി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഉൾക്കൊള്ളിക്കുമെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു.

പൂനൈ എൻജിനീയറിങ് കോളജ്, സത്യഭാമ യൂണിവേഴ്സിറ്റി എന്നിവർ വികസിപ്പിച്ച നാനോ ഉപഗ്രഹങ്ങളും സി 34 ഭ്രമണപഥത്തിൽ എത്തിക്കും.

കാലാവസ്ഥാ പ്രവചനത്തിനും, ഭൂമിയുടെ ചിത്രങ്ങളെടുക്കാനും, വിദ്യാഭ്യാസ, പ്രതിരോധം എന്നീ ആവശ്യങ്ങൾക്കയാണ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നത്.

4 മുതൽ 725 കിലോ വരെയാണ് ഈ ഉപഗ്രഹങ്ങളുടെ ഭാരം. 2013ൽ നാസ 29 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചുകൊണ്ട് വേൾഡ് റെക്കോർഡ് തീർത്തിരുന്നു.

സി 34 അവസാനഘട്ട ഒരുക്കത്തിലെത്തിയിരിക്കുകയാണെന്നും ഇത്രയധികം ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിഇടിക്കാതെ ഭ്രമണപഥത്തിൽ എത്തിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് വിക്രം സാരാഭായി സ്പേസ് സെന്റർ ഡിറക്ടർ കെ.ശിവൻ അറിയിച്ചു.

9 മനിറ്റിൽ 700 കിലോമീറ്റർ താണ്ടി അഗ്നി1 വിജയപഥത്തിൽ
അമേരിക്കൻ ജിപിഎസിന് വിട ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം


Click it and Unblock the Notifications








