ലിറ്ററിന് 25 രൂപ ഇളവ്; പെട്രോളിന് സബ്‌സിഡി സ്കീം അവതരിപ്പിച്ച് ഝാർഖണ്ഡ് സർക്കാർ
രാജ്യത്തുടനീളം ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇരുചക്രവാഹന ഉപഭോക്താക്കൾക്ക് സംസ്ഥാനത്ത് പെട്രോൾ വില കുറയ്ക്കുമെന്ന് ഝാർഖണ്ഡ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാൻ സംസ്ഥാനം ഉറ്റുനോക്കുകയാണെന്ന് അന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഝാർഖണ്ഡിൽ നിന്നുള്ള ഏറെ സ്വാഗതം ചെയ്യപ്പെട്ട ഈ തീരുമാനം സംസ്ഥാന മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ആശയമാണ്.

ഇപ്പോഴിതാ, സിഎം സപ്പോർട്ട് ആപ്പ് സംസ്ഥാനത്ത് അവതരിപ്പിച്ചുകൊണ്ട് പെട്രോളിന് ലിറ്ററിന് 25 രൂപ സബ്‌സിഡി നൽകാൻ സംസ്ഥാനം ഒരുങ്ങുകയാണ്.

സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങൾക്ക് ഒരു ലിറ്റർ പെട്രോളിന് 25 രൂപ ഇളവ് നൽകുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു, സംസ്ഥാന മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞതനുസരിച്ച്, 2022 ജനുവരി 26 മുതൽ പദ്ധതി നടപ്പിലാക്കും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പെട്രോൾ വില വളരെ ഉയർന്നതിനാൽ സംസ്ഥാനത്തെ വരുമാനം കുറഞ്ഞ വിഭാഗത്തിലും മിഡിൽ ക്ലാസ് ഗ്രൂപ്പിലുമുള്ള ഇരുചക്രവാഹന ഉപയോക്താക്കൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ പുതുതായി സമാരംഭിച്ച സിഎം സപ്പോർട്ട് ആപ്പിലൂടെ, ഇരുചക്രവാഹനങ്ങൾ ഉള്ള ഝാർഖണ്ഡ് സംസ്ഥാനത്തെ പിങ്ക്, ഗ്രീൻ റേഷൻ കാർഡ് ഉടമകൾക്ക് ലിറ്ററിന് 25 രൂപ സബ്‌സിഡി ലഭിക്കും. എന്നിരുന്നാലും, ഈ ആനുകൂല്യം എളുപ്പത്തിൽ ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാൽ, സംസ്ഥാന സർക്കാർ സബ്‌സിഡിക്ക് ഒരു അപ്പർ ലിമിറ്റ് നിശ്ചയിച്ചിട്ടുണ്ട്.

ഇതിനർത്ഥം, ഈ സബ്‌സിഡി പ്രകാരം പരമാവധി 10-ലിറ്റർ പെട്രോൾ വാങ്ങാം, ഈ പരിധി കഴിഞ്ഞാൽ, ടൂ വീലർ ഉപഭോക്താവ് പെട്രോളിന്റെ മുഴുവൻ വിലയും നൽകണം.

സബ്‌സിഡി പ്രക്രിയയെക്കുറിച്ച് പറയുമ്പോൾ, ഉപയോക്താവ്/ഗുണഭോക്താവ് സിഎം സപ്പോർട്ട് ആപ്പിൽ രജിസ്റ്റർ ചെയ്യണം, ഈ ആപ്ലിക്കേഷൻ DTO ലെവലും DSO ലെവലും എന്നിങ്ങനെ രണ്ട് തലത്തിലുള്ള സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകും.

വിജയകരമായ പരിശോധനയ്ക്ക് ശേഷം, ഉപഭോക്താവിന് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് സബ്‌സിഡി തുക ലഭിക്കും. അതായത് ഒരു റേഷൻ കാർഡിന് പ്രതിമാസം പരമാവധി സബ്‌സിഡി തുക 250 രൂപയാണ്.

നിലവിൽ ഝാർഖണ്ഡിൽ പെട്രോൾ വില ലിറ്ററിന് 98.6 രൂപയാണ്. ചെന്നൈ, മുംബൈ, കൊച്ചി തുടങ്ങിയ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വില കുറവാണെങ്കിലും സംസ്ഥാന സർക്കാർ ജനങ്ങൾക്ക് സബ്‌സിഡി നൽകുന്നത് വളരെ സപ്പോർട്ടീവായ ഒരു തീരുമാനമാണ്.


Click it and Unblock the Notifications








