പൊളിച്ചേക്കാമെന്ന് കർണാടക സർക്കാർ; തല പോയാലും സമ്മതിക്കൂല്ല എന്ന് വാഹനമുടമകൾ
സംസ്ഥാനങ്ങള്‍ സ്വന്തംനിലയില്‍ പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് നയരൂപവത്കരണം നടത്തണമെന്ന കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശത്തിന് പിന്നാലെ ഈ മേഖലയിലെ വിദഗ്ധരുമായി നടത്തുന്ന ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കി കര്‍ണാടക സര്‍ക്കാര്‍. പത്തുദിവസത്തിനുള്ളില്‍ പൊളിക്കല്‍ നയത്തിന് അന്തിമരൂപം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
നേരത്തേ ഇതുസംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും കാര്യമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വകാര്യബസ്, ലോറി ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ വിയോജിപ്പാണ് ഇതിനോട് പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്ത് 2.8 കോടി വാഹനങ്ങളാണുള്ളത്. ഇതില്‍ 79 ലക്ഷവും 15 വര്‍ഷത്തിലധികം പഴക്കമുള്ള, പൊളിച്ചുമാറ്റേണ്ട വിഭാഗത്തില്‍പ്പെട്ടവയാണ്. ഇത്രയും വാഹനങ്ങള്‍ റോഡില്‍നിന്ന് പിന്‍വലിയുമ്പോള്‍ യാത്രാക്ലേശം രൂക്ഷമാകുമെന്നാണ് നയത്തെ എതിര്‍ക്കുന്നവരുന്നയിക്കുന്ന പ്രധാനവാദം. പുതിയ വാഹനങ്ങള്‍ വാങ്ങേണ്ടിവരുന്നതിന്റെ ചെലവ് താങ്ങാന്‍ കഴിയില്ലെന്നും ലോറി, ബസ് ഉടമകള്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ വാഹനം പൊളിച്ചുനീക്കല്‍ നയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ണാടകത്തിന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വാഹനങ്ങള്‍ പൊളിച്ചുനീക്കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഇളവുകളുമാണ് സംസ്ഥാനത്തിന്റെ പൊളിക്കല്‍ നയത്തിലുണ്ടാകുക. വാഹനം പൊളിക്കാന്‍ സര്‍ക്കാര്‍ തലത്തിലോ സ്വകാര്യ മേഖലയിലോ പ്രത്യേക സൗകര്യമൊരുക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദേശത്തിലുണ്ട്. അതേസമയം, വാഹനം പൊളിക്കല്‍ നയവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ മുതലെടുത്ത് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുന്നതിന് ആര്‍.ടി.ഒ. ഓഫീസുകളില്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നെന്ന ആരോപണം ശക്തമാണ്.
വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കൽ പോലീസുമായി വാഹനങ്ങളുടെ റെക്കോർഡ് പരിശോധിക്കാൻ ആർവിഎസ്‌എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ റദ്ദാക്കൽ പ്രക്രിയ ഇപ്പോൾ കൂടുതൽ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ. ബിസിനസ്സ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ട്രേഡ് സർട്ടിഫിക്കറ്റ് വ്യവസ്ഥ ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ഗതാഗത മന്ത്രാലയം പുതിയ നിയമങ്ങൾ വിജ്ഞാപനം ചെയ്തിരിക്കുകയാണ്. കാരണം, നിലവിലുള്ള ചട്ടങ്ങളിൽ ചില അപാകതകൾ കണ്ടത് കൊണ്ടാണ് പുതിയ ചട്ടങ്ങൾ ഇറക്കുന്നത്.
"അതനുസരിച്ച്, രജിസ്റ്റർ ചെയ്യാത്തതോ താൽക്കാലികമായി രജിസ്റ്റർ ചെയ്യാത്തതോ ആയ വാഹനങ്ങളുടെ കാര്യത്തിൽ മാത്രമേ ട്രേഡ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൂടാതെ, വാണിജ്യ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ആർടിഒ സന്ദർശിക്കാതെ തന്നെ വാഹൻ പോർട്ടലിൽ ഇലക്ട്രോണിക് ആയി നൽകാമെന്നും മന്ത്രാലയം അറിയിച്ചു. വാഹന സ്‌ക്രാപ്പേജ് നയം 2022 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2021-22 ലെ യൂണിയൻ ബജറ്റിലാണ് ഈ നയം പ്രഖ്യാപിച്ചത്.
കൂടാതെ വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഫിറ്റ്‌നസ് പരിശോധനകൾ നടത്താനും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം ഇത് ആവശ്യമാണ്. 2022 ജനുവരിയിൽ, പഴയ വാഹന ഉടമകളോട് സ്ക്രാപ്പേജ് പോളിസി തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ച് ഡൽഹി സർക്കാർ ഒരു നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ വാഹന സ്‌ക്രാപ്പേജ് നയത്തിന്റെ പശ്ചാത്തലത്തിലാണ് ഡൽഹി സർക്കാരിന്റെ ഈ നിർദേശം.
• ഒരു കാർ സ്‌ക്രാപ്പ് ചെയ്യുമ്പോൾ, സ്‌ക്രാപ്പ് റീസൈക്ലിങ്ങിനായി അയയ്‌ക്കുന്നതിന് മുമ്പ് അതിന്റെ ചേസിസ് നമ്പർ പുറത്തെടുക്കും.
• കാർ സ്ക്രാപ്പിംഗിനായി കാർ ഉടമ ഒരു അംഗീകൃത ഡീലറെ സമീപിക്കണം. അവർ ഇതേക്കുറിച്ച് ആർടിഒയെ അറിയിക്കുകയും വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വേണം
• സ്ക്രാപ്പ് ഡീലർ ഒരു ഫിസിക്കൽ ഇൻസ്പെക്ഷൻ നടത്തും, അതിനുശേഷം അവർ ഉടമയ്ക്ക് ഒരു വില ക്വട്ടേഷൻ നൽകും.
• വാഹനത്തിന്റെ ഒറിജിനൽ ആർസി ഡീലർക്ക് സമർപ്പിക്കേണ്ടത് നിർബന്ധമല്ല
രാജ്യത്തുടനീളമുള്ള വായു മലിനീകരണം കുറയ്ക്കുന്നതിനായി വിവിധ മാനദണ്ഡങ്ങളും നയങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വളരെപ്പെട്ടെന്ന് തന്നെ BS VI എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതും ഇലക്ട്രിക്ക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതുമൊക്കെ ഇതിന്‍റെ ഭാഗമാണ്. ഇങ്ങനെ വായു മലിനീകരണത്തിനെതിരായ പോരാട്ടം അനുദിനം ശക്തിപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. കർണാടകം കേന്ദ്രത്തിൻ്റെ തീരുമാനം നടത്തുമെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുന്ന സ്ഥിതിക്ക് വാഹനമുടമകളുടെ നിലപാട് എന്താണെന്ന് വരും ദിവസങ്ങളിൽ തന്നെ അറിയാം


Click it and Unblock the Notifications








