തിരോന്തരത്തെ ഫ്രീക്കൻമാരുടെ ശ്രദ്ധയ്ക്ക്, പൊലീസിൻ്റെ പുതിയ പദ്ധതി എന്തിനാണെന്നറിയാമോ

കേരളത്തിലെ ഫ്രീക്കൻമാരുടെ പ്രധാന പരിപാടിയാണ് ബൈക്കുകളിൽ മോഡിഫിക്കേഷൻ നടത്തുന്നത്. പ്രത്യേകിച്ച് സൈലൻസറുകൾ മാറ്റുകയും ബൈക്കുകളിൽ രൂപമാറ്റം വരുത്തി സ്റ്റണ്ടിങ്ങ് നടത്തുക എന്നതൊക്കെ അവരുടെ പ്രധാന വിനോദമാണ്. എന്നാൽ പൊതുജനങ്ങൾക്ക് ശല്യമാകുന്ന രീതിയിലേക്ക് ഇത് മാറുമ്പോഴാണ് പൊലീസ് ഇടപ്പെടുന്നത്. അത് മാത്രമല്ല അനധികൃതമായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതും കുറ്റകരമാണ്. കേരള സിറ്റി ട്രാഫിക് പൊലീസ് ഇതിന് വേണ്ടി ഒരു സ്പെഷ്യൽ ഡ്രൈവ് നടത്തുകയാണ് തിരുവനന്തപുരത്ത്.

നമ്പർപ്ലേറ്റുകളിൽ വിജാഗിരി ഘടിപ്പിച്ച് മറച്ചുവെക്കുന്ന തരത്തിലാക്കിയതും ക്യാമറകളിൽപ്പെടാതെ ലൈറ്റിനു താഴെ നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ചതും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് എന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് പിടിച്ചെടുത്തതിൽ സൈലൻസർ, നമ്പർപ്ലേറ്റ്, മഡ് ഗാർഡ്, ഇൻഡിക്കേറ്ററുകൾ തുടങ്ങിയവയും അത് പോലെ തന്നെ രൂപംമാറ്റം വരുത്തിയവയും അമിതശബ്ദമുണ്ടാക്കി സഞ്ചരിച്ചതുമായ ഇരുചക്രവാഹനങ്ങളും ഉൾപ്പെടുന്നു.

നിങ്ങളുടെ വാഹനങ്ങളിൽ ചില രൂപമാറ്റങ്ങളൊക്കെ നടത്തുന്നതിൽ കുഴപ്പമില്ല. ഒരു വാഹനത്തിന്റെ എഞ്ചിനും ഷാസിയും പുതിയത് സ്ഥാപിക്കാന്‍ MVD ഇപ്പോള്‍ വാഹന ഉടമകളെ അനുവദിക്കും. ഇതോടൊപ്പം, വിദ്യാര്‍ത്ഥികള്‍ക്ക് സുഖകരവും സുരക്ഷിതവുമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനായി സ്‌കൂള്‍ ബസുകളുടെ ഇന്റീരിയര്‍ ഇഷ്ടാനുസൃതമാക്കാനും മോട്ടോര്‍ വാഹന വകുപ്പ് അനുവദിക്കുന്നുണ്ട്.

എന്നാല്‍ ഇതിന് ബാഹ്യരൂപമാറ്റങ്ങള്‍ നിയമപരമായെന്ന് ഇതിനര്‍ത്ഥമില്ല. വാഹനത്തിന്റെയും മറ്റ് യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ വിട്ടുവീഴ്ച ചെയ്യുന്ന മോഡിഫിക്കേഷനുകള്‍ ഇപ്പോഴും നിരോധിച്ചിരിക്കുന്നു. തെളിച്ചമുള്ള ഹെഡ്ലാമ്പുകള്‍ അല്ലെങ്കില്‍ ഓക്‌സിലറി ലാമ്പുകള്‍, ഉച്ചത്തിലുള്ള ഹോണുകള്‍, മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഉച്ചത്തിലുള്ള സൈലന്‍സറുകള്‍ എന്നിവയുടെ ഉപയോഗം ഇപ്പോഴും നിയമവിരുദ്ധമാണ്. എന്നിരുന്നാലും, ഡീലര്‍ഷിപ്പ് തലത്തില്‍ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്യുന്ന പരിഷ്‌കാരങ്ങളോ അനുബന്ധ ഉപകരണങ്ങളോ ഉടമയ്ക്ക് വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കാം.

പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്കും അവരുടെ വാഹനങ്ങള്‍ സിഎന്‍ജി അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനുള്ള ഓപ്ഷന്‍ ലഭിക്കും. അംഗീകൃത കിറ്റുകള്‍ ഉപയോഗിച്ച് വാഹനം നിയമപരമായി സിഎന്‍ജിയിലേക്കോ ഇലക്ട്രിക്കിലേക്കോ മാറ്റാം. ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറ്റുന്നതിന് ഉടമ അംഗീകൃത ബോഡികളില്‍ നിന്നുള്ള ശരിയായ രേഖകള്‍ ഹാജരാക്കണം.

മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനം നിയമപരമായി കാരവാനാക്കി മാറ്റാം. സംസ്ഥാനം ഈയിടെയായി കാരവന്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാരവാനുകളായി മാറ്റാന്‍ അര്‍ഹതയുള്ള വാഹനങ്ങളെ ബോഡി കോഡില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ബോഡി വര്‍ക്ക് ഷോപ്പുകളും വാഹനത്തിന്റെ രൂപകല്‍പ്പനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമ്പോഴും പിന്തുടരുന്ന ഒരു കൂട്ടം നിയമമാണിത്.

ഈ വാഹനങ്ങളെ ബോഡി കോഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വാഹന ഉടമകള്‍ക്ക് ഏത് ഡിസൈനും തിരഞ്ഞെടുക്കാം എന്ന് അതിന് അര്‍ഥമില്ല. എംവിഡി നിയമങ്ങള്‍ അനുസരിച്ചും സൗണ്ട് എഞ്ചിനീയറിംഗ് പ്രാക്ടീസ് അനുസരിച്ചുമാണ് നിര്‍മ്മാണം നടത്തേണ്ടത്. യഥാര്‍ത്ഥ ഷാസി, സസ്പെന്‍ഷന്‍, ബ്രേക്കുകള്‍ തുടങ്ങി വാഹനത്തിന്റെ ഇന്ധന സംവിധാനത്തില്‍ പോലും മാറ്റം വരുത്തരുത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 19, 2024, 10:53 [IST]
English summary
Kerala city traffic police starts new drive all things to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X