ഓപ്പറേഷൻ ഫോക്കസ്! ഹൈ ബീം ലൈറ്റിട്ട് വാഹനമോടിച്ചതിന് 900 പേർക്കെതിരെ നടപടിയെടുത്ത് MVD
രാത്രിസമയങ്ങളിൽ ഹെഡ്‌ലാമ്പുകൾ ഹൈ ബീമിലിട്ട് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ തടയാൻ സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് 'ഓപ്പറേഷൻ ഫോക്കസ്' എന്ന പുത്തൻ പദ്ധതി ആരംഭിച്ചു.

ഇപ്പോൾ, 900 -ത്തോളം നിയമ ലംഘകർ ഈ ഓപ്പറേഷന് കീഴിൽ പിടിക്കപ്പെട്ടിരിക്കുകയാണ്. നിയമലംഘകരിൽ നിന്ന് ഇതുവരെ 3.49 ലക്ഷം രൂപയോളം പിഴ ഈടാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംസ്ഥാനത്തെമോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ ഫോക്കസ്' ഏപ്രിൽ 12 വരെ രാത്രിയിലും അതിരാവിലെയും വൈകുന്നേരം 7 മുതൽ രാവിലെ 10 വരെ സംസ്ഥാനത്ത് ��െക്കിംഗ് തുടരും.

ഇരുചക്ര വാഹനങ്ങളും കൊമേർഷ്യൽ വാഹനങ്ങളും ഉൾപ്പെടെ എല്ലാത്തരം വാഹനങ്ങൾക്കും ഈ 10 ദിവസത്തെ സ്ക്രൂട്ടിണി ഡ്രൈവ് ബാധകമായിരിക്കും. രാത്രികാലങ്ങളിൽ ഹൈ ബീമിൽ വാഹനങ്ങൾ ഓടിക്കുന്നതിന്റെ അപകടങ്ങളും അതിന്റെ അനന്തരഫലങ്ങളും തടയുക എന്നതാണ് ഈ അവേർനസ് ഡ്രൈവിന്റെ പ്രധാന ലക്ഷ്യം.

വാഹനങ്ങളുടെ മുൻവശത്തും പിൻവശത്തും നോൺ സ്പെസിഫിക്ക് കളർ ലൈറ്റുകൾ ഉപയോഗിച്ചതിന��ണ് മിക്കവരും പിടിയിലായത്. 244 പേർ ഇത്തരം ലൈറ്റുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. വാഹനങ്ങളിൽ അമിതമായി ലൈറ്റ് ഉപയോഗിച്ചതിന് 187 പേരെ അറസ്റ്റ് ചെയ്യുകയും 47,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

വാഹനങ്ങളിൽ പ്രോപ്പർ ഇല്ല്യൂമിനേഷൻ ഉപയോഗിക്കാത്ത ഡ്രൈവർമാർക്കും MVD ചലാൻ ഇഷ്യൂ ചെയ്തു. ഇത്തരക്കാർക്ക് ആകെ 356 ചലാനുകളാണ് നൽകിയത്, ഇവരിൽ നിന്ന് 89,500 രൂപ പിഴ പിരിച്ചെടുത്തു.

ഹൈ ബീമുകൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്ന കുറ്റത്തിന് പുറമെ, ലൈസൻസ് പ്ലേറ്റുകൾക്ക് ചുറ്റും ശരിയായ ലൈറ്റിംഗ് ഇല്ലാതെ വാഹനമോടിക്കുക, അനധികൃത കളർ ലൈറ്റുകൾ ഉപയോഗിക്കുക, അനധികൃത ഓക്‌സിലറി ലൈറ്റുകളുടെ അമിത ഉപയോഗം, പാർക്കിംഗ് ലൈറ്റുകൾ ഇല്ലാത്തത് തുടങ്ങിയ കുറ്റങ്ങൾക്കും 'ഓപ്പറേഷൻ ഫോക്കസ്' -ന് കീഴിൽ പിഴ ചുമത്തി.

‘ഓപ്പറേഷൻ ഫോക്കസ്' ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അനാവശ്യമായി ഹൈ ബീം ഘടിപ്പിച്ച് വാഹനമോടിക്കുന്ന നിരവധി ഒഫൻഡർമാരെ പിടികൂടിയിട്ടുണ്ട്. ഈ നിയമലംഘകരോട് അനധികൃത ലൈറ്റുകൾ നീക്കം ചെയ്യാനും വാഹനം RTO -ക്ക് മുമ്പാകെ ഹാജരാക്കി ഇവ നീക്കം ചെയ്തത് സ്ഥിരീകരിക്കാനും ആവശ്യപ്പെട്ടു. ഏറ്റവും ഗുരുതരമായ സന്ദർഭങ്ങളിൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുക എന്നതാണ് ആത്യന്തിക ശിക്ഷ.

ഇത്തരത്തിൽ ഹൈ ബീമിൽ വാഹനം ഉപയോഗിക്കുന്ന ശീലം എതിർദിശയിൽ നിന്ന് വരുന്ന മറ്റ് ഡ��രൈവർമാരെ ബ്ലൈന്റാക്കുന്നു. ഇത് റോഡപകടങ്ങൾ സൃഷ്ടിക്കുകയും, ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴുള്ള ഇംബാലൻസ്, പരിഭ്രാന്തി എന്നിവ പോലുള്ള സന്ദർഭങ്ങളിൽ കലാശിച്ചേക്കാം.

ഈ അനന്തരഫലങ്ങൾ ചില കേസുകളിൽ മാരകമായ പരിക്കുകൾക്കും ചിലരുടെ ജീവൻ വരെ നഷ്ടപ്പെടുതിന് ഇടയാക്കിയിട്ടുണ്ട്. ഹൈ ബീമിൽ ലൈറ്റിട്ട് വാഹനമോടിക്കുന്ന ആളുകളുടെ ഈ അശ്രദ്ധയാണ് കഴിഞ്ഞ അഞ്ചോ ആറോ വർഷമായി റോഡപകടങ്��ളിൽ അനാവശ്യമായ വർധനവിന് കാരണമായത്.

വരും വർഷങ്ങളിൽ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ഫലപ്രദമായി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ സാംസൺ മാത്യു ഈ യുണീക്ക് ഡ്രൈവിന്റെ പ്രഖ്യാപന വേളയിൽ പറഞ്ഞു.

ഓക്‌സിലറി ലൈറ്റുകൾക്ക് വേണ്ടി ജെന്യുവിൻ വയറിംഗും ബാറ്ററി കണക്ഷനുകളിലും മാറ്റം വരുത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് പ്രസ്താവിച്ചുകൊണ്ട് കോൺട്രാക്‌ട് കാരേജ് ഓപ്പറേറ്റേർസ് അസോസിയേഷനും (CCOA) ആശങ്ക പ്രകടിപ്പിച്ചു.


Click it and Unblock the Notifications








