ഹെഡ്‌ലൈറ്റിൻ്റെ പവർ കൂടുന്തോറും പിഴയും കൂടും; കടുത്ത തീരുമാനങ്ങളുമായി എംവിഡി

ഒരു വാഹനത്തിൻ്റെ പ്രധാന ഘടകമാണല്ലോ അതിൻ്റെ ഹെഡ്‌ലൈറ്റ് എന്ന് പറയുന്നത്. എന്നാൽ പല വാഹനമുടകളും പ്രകാശതീവ്രത കൂടി ഹെഡ്‌ലൈറ്റ് ഉപയോഗിക്കാനുളള പ്രവണത കൂടിവരികയാണ്. കേരളത്തിലെ ഇത്തരം ഉപയോഗത്തിന് കടിഞ്ഞാൺ ഇടാൻ ഒരുങ്ങുകയാണ് കേരള മോട്ടോർ വാഹന ഡിപ്പാർട്ട്മെൻ്റ്. കേരളത്തിലെ രാത്രികാല അപകടങ്ങളുടെ പ്രധാന കാരണം പ്രകാശതീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ഉപയോഗിക്കുന്നതാണ് എന്നാണ് വകുപ്പിൻ്റെ കണ്ടെത്തൽ.

അത് കൊണ്ട് തീവ്രപ്രകാശമുളള ബള്‍ബുകള്‍, ലേസര്‍ ലൈറ്റുകള്‍, അലങ്കാര ലൈറ്റുകള്‍ എന്നിവയുടെ ദുരുപയോഗം തടയാന്‍ പരിശോധന ശക്തമാക്കാനുളള തയ്യാറെടുപ്പിലാണ് വകുപ്പ്. ഇത്തരം ബൾബുകൾ ഉപയോഗിക്കുന്നവരുടെ രജിസ്ട്രേഷൻ ഉൾപ്പടെ റദ്ദാക്കാനാണ് വകുപ്പിൻ്റെ തീരുമാനം. ഇത്തരം കേസുകളില്‍ നേരത്തേ പിടികൂടിയവരെ ഡിഫക്ടീവ് ലൈറ്റ് എന്ന് രേഖപ്പെടുത്തി 500 രൂപ പിഴ ഈടാക്കുകയാണ് ചെയ്തിരുന്നത്.

ഹെഡ്‌ലൈറ്റിൻ്റെ പവർ കൂടുന്തോറും പിഴയും കൂടും; കടുത്ത തീരുമാനങ്ങളുമായി എംവിഡി

എതിരേ വരുന്ന വാഹനങ്ങള്‍ക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുകയും, അനാവശ്യമായി വിവിധ കളറിലുളള ബള്‍ബുകള്‍ ഉപയോഗിക്കുന്നതിനെതിരേയും നടപടിയുണ്ടാകും. പ്രകാശം കണ്ണിലടിച്ച് എതിരെ വരുന്ന വാഹനത്തിൻ്റെ ഡ്രൈവറുടെ കാഴ്ച്ച മങ്ങുന്നതാണ് ഒട്ടുമിക്ക രാത്രികാല അപകടങ്ങളുടേയും കാരണം എന്നാണ് അധികൃതൃ പറയുന്നത്. വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെളിച്ചത്തിന്റെ തീവ്രത കണക്കാക്കുന്നതിനുള്ള സംവിധാനവും മോട്ടോര്‍വാഹനവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

ഏതു വാഹനമായാലും രാത്രി എതിര്‍ദിശയില്‍ വാഹനം വരുമ്പോള്‍ ലൈറ്റ് ഡിം ചെയ്യണമെന്നാണു നിയമം. എന്നാല്‍, പലരും ഇതു പാലിക്കാത്തത് അപകടങ്ങള്‍ക്കു കാരണമാകുന്നു. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമുള്ള ബള്‍ബുകള്‍ക്ക് പുറമെ ലേസര്‍, പല നിറത്തിലുള്ള അലങ്കാര ബള്‍ബുകള്‍ തുടങ്ങിയതെല്ലാം പരിശോധനയില്‍ പിടികൂടും. ഉയര്‍ന്ന തോതില്‍ പ്രകാശം പുറപ്പെടുവിക്കുന്ന ഹാലജന്‍, ലിഥിയം നിയോണ്‍ ലൈറ്റുകളാണ് വാഹനങ്ങളില്‍ അനധികൃതമായി ഘടിപ്പിക്കുന്നത്. ഈ പ്രകാശം കണ്ണില്‍ പതിച്ചാല്‍ ഏറെ നേരത്തേക്ക് കാഴ്ച മങ്ങും.

ഹെഡ്‌ലൈറ്റിൻ്റെ പവർ കൂടുന്തോറും പിഴയും കൂടും; കടുത്ത തീരുമാനങ്ങളുമായി എംവിഡി

വാഹനങ്ങളിലെ ലൈറ്റുകളുടെ പ്രകാശത്തോത് കൃത്യമായി മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ പറയുന്നുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് 35 വാട്‌സ്, കാറുകളില്‍ 65 വാട്‌സ്, വലിയ വാഹനങ്ങളില്‍ 75 വാട്‌സ് എന്നിങ്ങനെയാണ് പ്രകാശ തീവ്രതയുടെ കണക്ക്. വാഹനത്തിന്റെ മുന്‍ഭാഗത്ത് ഒറ്റ നിരയില്‍ത്തന്നെ ലൈറ്റുകള്‍ ഘടിപ്പിക്കണം. 35 വാട്‌സുള്ള ഫോഗ് ലാംപുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാം.

കാറുകളിലും ബൈക്കുകളിലും കൂടുതൽ പ്രകാശത്തിന് വേണ്ടിയാണല്ലോ ആഫ്റ്റർ മാർക്കറ്റ് ബൾബുകൾ ഉപയോഗിക്കുന്നത്. എന്നാൽ അത്തരം ബൾബുകൾ വാങ്ങുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ എതിരേ വരുന്നവൻ്റെ കണ്ണ് അടിച്ചു കളയുന്നത് പോലെയുളള ലൈറ്റുകൾ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ ഹെഡ്‌ലൈറ്റുകൾ എത്രത്തോളം നിലനിൽക്കുമെന്നതിൽ ബൾബിന്റെ ടൈപ്പ് വലിയ പങ്ക് വഹിക്കുന്നു. ചില ടൈപ്പിലുള്ള ഹെഡ്‌ലൈറ്റ് ബൾബുകൾക്ക് മറ്റ് ടൈപ്പുകളെ അപേക്ഷിച്ച് ആയുസ്സ് കുറവാണ്.

വാഹനങ്ങൾ സാധാരണയായി ഹാലജൻ, എൽഇഡി അല്ലെങ്കിൽ സെനോൺ ലൈറ്റ് ബൾബുകൾ ഉപയോഗിക്കുന്നു. ഹാലജൻ ബൾബുകൾ സാധാരണ ഇൻകാൻഡസെന്റ് ബൾബുകളാണ്, ഇവ ഏകദേശം 1,000 മണിക്കൂർ വരെ ഉപയോഗിക്കാനാകും. സെനോൺ ബൾബുകൾ തെളിച്ചമുള്ളതും ഹാലൊജൻ ബൾബിന്റെ ഇരട്ടി കാലം നീണ്ടുനിൽക്കുന്നതുമാണ്. തെറ്റായ ഇൻസ്റ്റാളേഷൻ ഹെഡ്‌ലൈറ്റുകളുടെ നിരവധി പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അവർ മിന്നിമറയാൻ തുടങ്ങിയേക്കാം.

തെറ്റായ ഇൻസ്റ്റാളേഷനിൽ നിങ്ങളുടെ ബൾബുകൾ സാധാരണയേക്കാൾ കൂടുതൽ ക്ഷീണിച്ചേക്കാം, അതിനാൽ അവ ആവശ്യമുള്ളിടത്തോളം പ്രവർത്തിക്കില്ല. നിങ്ങൾ ബൾബുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഹെഡ്‌ലൈറ്റുകൾക്ക് പിന്നിലെ വയറിംഗ് കിങ്ക് ചെയ്യാൻ പാടില്ല. അതുപോലെ ഡ്രൈവ് ചെയ്യുമ്പോൾ, ബൾബുകൾ കേടുകൂടാതെയും, കുലുങ്ങാതെയും ഇരിക്കുന്നു എന്ന് ഉറപ്പാക്കണം. ങ്ങൾ ശരിയായി ബൾബ് ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഹെഡ്‌ലൈറ്റുകൾ പ്രൊഫഷണലായി പരിശോധിക്കുന്നതിന് ഒരു മെക്കാനിക്കിനെ സമീപിക്കുക.

More from DriveSpark

Article Published On: Thursday, July 20, 2023, 18:51 [IST]
English summary
Kerala mvd to take action against intense headlights and fancy lights in vehicles check the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X