പുത്തൻ പരിഷ്കാരവുമായി കെഎസ്ആർടിസി, 41 അന്തർസംസ്ഥാന ബസുകൾ അനുവദിച്ചു, വിശദമായി അറിയാം
കെ.ബി.ഗണേഷ്‌കുമാർ ഗതാഗത മന്ത്രിയായി ചുമതല ഏറ്റപ്പോൾ മുതൽ വലിയ പ്രതീക്ഷയാണ് ജനങ്ങൾ വകുപ്പിൽ അർപ്പിച്ചിരിക്കുന്നത്. പുതിയ പരിഷ്കാരങ്ങളുമായി കെഎസ്ആർടിസി രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് 41 അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കാൻ പോകുകയാണ്. തമിഴ്നാടുമായുള്ള 2019-ലെ അന്തഃസംസ്ഥാന കരാറിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് അധിക സര്‍വീസ് നടത്താന്‍ അവകാശമുണ്ടായിരുന്ന റൂട്ടുകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്ര സർവീസുകൾ നടത്തുന്നുണ്ടോ, അതേ എണ്ണത്തിൽ തന്നെ കേരളത്തിലെ ബസുകൾക്ക് തമിഴ്നാട്ടിലേക്ക്ും സർവീസുകൾ നടത്താം എന്നതാണ് കരാർ. കോയമ്പത്തൂര്‍, തെങ്കാശി, തേനി, കമ്പം, ഉദുമല്‍പേട്ട, പൊള്ളാച്ചി എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. എറണാകുളം ഡിപ്പോയ്ക്ക് രണ്ട് എ.സി. ലോഫ്‌ളോര്‍ ബസുകള്‍ അന്തഃസംസ്ഥാന സര്‍വീസിനായി അധികം അനുവദിച്ചു.

പ്രതിദിന വരുമാനം ഏഴ് കോടിയിൽ നിന്ന് 9 കോടിയിലേക്ക് എത്തിക്കാനാണ് വകുപ്പിൻ്റെ ശ്രമം. അതിനായി പുതിയ ബസുകൾ വരുമെന്ന് കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു. ബസ് സ്റ്റേഷനുകളില്‍ യാത്രക്കാരുടെ തിരക്കുപരിഗണിച്ചാകും അധിക സര്‍വീസ് നിശ്ചയിക്കുന്നത്. യാത്രക്കാരില്ലാതെ, ബസുകള്‍ ഒന്നിനുപുറകെ മറ്റൊന്നായി ഓടുന്ന രീതി മാറ്റിയാൽ തന്നെ ഇന്ധനനഷ്ടം അവസാനിപ്പിക്കാൻ സാധിക്കും.
ട്രിപ്പ് മുടക്കവും സര്‍വീസ് റദ്ദാക്കലും ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം ഉന്നത തലത്തിൽ നിന്ന് എത്തിയിട്ടുണ്ട്. വീഴ്ചവരുത്തുന്നവര്‍ക്കെതിരേയുള്ള കൃത്യമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട മേലധികാരികള്‍ നല്‍കുകയും വേണം. കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന വിനോദസഞ്ചാര -തീര്‍ഥാടന സര്‍വീസുകൾ ഇപ്പോൾ മികച്ചവരുമാനം നേടുന്നുണ്ട്.

അത് കൊണ്ട് തന്നെ, അധികം വൈകാതെ ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി. ഒരു വർഷത്തിന് മുൻപ് അവതരിപ്പിച്ച പുതിയ ബസാണ് സ്വിഫ്റ്റ്. പുതിയ ഹൈബ്രിഡ് ബസായ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് വാങ്ങിയത് വേറിട്ട രീതിയിലായിരുന്നു. സ്വിഫ്റ്റ് ബസിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ റിസർവ് ഫണ്ടുപയോഗിച്ചാണ് പുതിയ ബസ് വാങ്ങിയത്.
കെഎസ്ആർടിസി ബസിൽ നിങ്ങളുടെ ബൈക്കുകൾ കയറ്റി മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുന്നതിനും വകുപ്പ് പുതിയ സംവിധാനം ആരംഭിച്ചിരുന്നു. കെഎസ്ആർടിസിയുടെ പഴയ ബസുകൾ പ്രത്യേക വാനുകളാക്കി ആയിരിക്കും പദ്ധതി നടപ്പിലാക്കുക. കൊറിയർ സർവീസ് വൻ വിജയകരമായതിന് പിന്നാലെയാണ് പുതിയ പദ്ധതി സർക്കാർ ആവിഷ്കരിക്കുന്നത്. പൊതുജനങ്ങളുടെ അഭിപ്രായം തേടിയതിന് ശേഷമേ പദ്ധതിക്ക് അന്തിമരൂപം നൽകു എന്നാണ് അറിയിച്ചിരിക്കുന്നത്. നിരക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ല എങ്കിലും ട്രെയിനുകളെക്കാൾ കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ട്രെയിനിൽ വാഹനം കയറ്റി അയക്കുന്ന സംവിധാനം നോക്കിയാൽ നിങ്ങളുടെ ബൈക്ക് പാഴ്സലായോ ലഗേജായിട്ടോ കൊണ്ടുപോകേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് റെയിൽ അധികാരികളായിരിക്കും. നിങ്ങളുടെ ബൈക്ക് കൊണ്ടുപോകുന്ന ട്രെയിനും അവർ തന്നെയാണ് തീരുമാനിക്കുക. അവരുടെ തീരുമാനം പ്രധാനമായും സ്ലോട്ട് ലഭ്യതയെയും ബൈക്കിന്റെ ലക്ഷ്യസ്ഥാനത്തെയും ആശ്രയിച്ചിരിക്കും. പാഴ്സലായി അയക്കുന്നതാണ് ലഗേജായി അയക്കുന്നതിലും നല്ലത്.
നിങ്ങളുടെ ബൈക്കുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ രേഖകളും സഹിതം പാഴ്‌സൽ അയയ്‌ക്കാൻ ഉദ്ദേശിക്കുന്നതിന് ഏകദേശം 1 അല്ലെങ്കിൽ 2 ദിവസം മുമ്പ് പാഴ്‌സൽ ട്രാൻസ്‌പോർട്ട് ഓഫീസ് സന്ദർശിക്കുകയും. യാത്രയ്‌ക്കായി നിങ്ങളുടെ ബൈക്ക് ശരിയായി പാക്ക് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ വിദഗ്ധ പാക്കിംഗ് സേവനങ്ങളുമായി ബന്ധപ്പെടുകയും വേണം.
നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് ട്രെയിനിൽ ഒരു ബൈക്ക് പാഴ്സലിന് ആവശ്യമായ ഫീസ് അടയ്ക്കുക. നിങ്ങൾ സൂക്ഷിക്കേണ്ട ഒരു ബുക്കിംഗ്/പേയ്‌മെന്റ് രസീത് നിങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം തന്നെ ഡെലിവറി ചെയ്യുമ്പോൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് നിങ്ങളുടെ ഇരുചക്രവാഹനത്തിൽ ഒരു തിരിച്ചറിയൽ അടയാളം ഇടാൻ മറക്കരുത്. എത്തിച്ചേരുന്ന തീയതിയും സമയവും ഉൾപ്പെടെ നിങ്ങളുടെ ബൈക്ക് എപ്പോൾ ലഭിക്കുമെന്ന് അറിയാൻ കൊറിയർ സേവനത്തിന്റെ വെബ്‌സൈറ്റ് വഴി നിങ്ങളുടെ ബൈക്ക് ട്രാക്ക് ചെയ്യുക.
നിങ്ങളുടെ ബൈക്കിൻ്റെ ഇന്ധനടാങ്ക് കാലിയാക്കിയതിന് ശേഷം മാത്രമേ വാഹനം പായ്ക്ക് ചെയ്യുകയുളളു. നിങ്ങളുടെ ബൈക്ക് ട്രെയിനിൽ കയറ്റുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു ഇന്ധന ടാങ്ക് പരിശോധനയുണ്ട്. ബൈക്കിന്റെ ഇന്ധനടാങ്കുകൾ കാലിയാക്കിയില്ലെങ്കിൽ വ്യക്തികൾക്ക് ₹1,000 മുതൽ ₹5,000 വരെ പിഴ ചുമത്തും. നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന ഏതെങ്കിലും പേയ്‌മെന്റ് രസീതുകളോ ബുക്കിംഗ് ടിക്കറ്റുകളോ സുരക്ഷിതമായി സൂക്ഷിക്കണം.


Click it and Unblock the Notifications








